LITERATURE (Page 6)

ജീവിതത്തിലേക്കുള്ള ഒരുചെറു പാളിനോട്ടത്തിലൂടെ സൂക്ഷ്മ അനുഭവലോകങ്ങളെ കൊണ്ടുവരുന്ന ചെറുകഥ എന്ന ആഖ്യാനരൂപത്തിന്റെ സമ്പന്ന ചരിത്രം നോക്കുമ്പോൾ ഇന്നത്തെ അതിന്റെ നില അത്ര ഭദ്രമല്ല. നോവൽ വിഴുങ്ങിയ സാഹിത്യചന്തകളിൽ കവിതയെപ്പോലെ തീരെ വിപണിമൂല്യമില്ലാതെ എഴുത്തുകാരുടെ ആഗ്രഹങ്ങൾക്കു പുറത്തുമാത്രം പുസ്തകജീവിതമുണ്ടാവാൻ വിധിക്കപ്പെട്ട സാഹിത്യലോകത്തെ ഒരു ചെറുഗണമായി അത് മാറിക്കഴിഞ്ഞിരിക്കുന്നു. പ്രസാധകരാരുംതന്നെ ചെറുകഥാസമാഹാരങ്ങൾ ഇറക്കുന്നതിൽ ഉത്സുകരല്ല. എന്നാൽ നോവലിന് വലിയ മാർക്കറ്റാണുതാനും. വലിയ നോവലിസ്റ്റുകളുടെ ചെറുകഥകൾക്കുതന്നെ ഡിമാൻഡില്ല. അതുകൊണ്ട് പുതിയ എഴുത്തുകാർക്ക് സ്ക്രിപ്റ്റ് കൊടുത്ത്Continue Reading

‘വീണ്ടെടുപ്പ്’ എന്ന കവിതയിൽ ടി. പി. രാജീവൻ ഇങ്ങനെ എഴുതുന്നു. ‘പഴയ ചെരിപ്പുകൾ ഉണ്ടോ എന്ന് ചോദിച്ചു വരുന്നവരെ സൂക്ഷിക്കണം. വലുതിൽ നിന്ന് ചെറുതിലേക്ക് അവ മാറി മാറി ചവിട്ടി ആമ്പലിലകൾക്ക് മുകളിലൂടെ തടാകം മുറിച്ചു കടക്കുന്നതു പോലെ, ഓരോ ചുവടിലും ചെറുതാകുന്ന വാമനന്മാരായി അവർ ആരുമറിയാതെ നിങ്ങൾ നടന്ന വഴികളിലൂടെ നടക്കും.’ ഇത്തിരി മാത്രം കാണുന്ന, ഇത്തിരി മാത്രം ചിന്തിക്കുന്ന അധോമുഖ വാമനന്മാരെപ്പറ്റി വൈലോപ്പിള്ളിയും എഴുതിയിട്ടുണ്ട്. കവിത എല്ലായ്പോഴും,Continue Reading

വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ ബർദുബായിലും ദേയ്രയിലുമുള്ള പ്രവാസി സുഹൃത്തുക്കളോടൊപ്പം ക്രീക്കിലെ പുൽത്തകിടിൽ പലതും പറഞ്ഞിരിക്കുക എന്നതായിരുന്നു പ്രവാസകാലത്തെ വാരാന്ത്യ ശീലം. പൊതു ഇടങ്ങളിലോ മുഖ്യധാരാ ചർച്ചകളിലോ തീരെ മുഖം കൊടുക്കാത്തവരായിരുന്നു അവരിൽ പലരും. എന്നാലോ, നല്ല വായനയും സാഹിത്യത്തെക്കുറിച്ച് വ്യക്തമായ ധാരണയും ഉള്ളവർ. 2019 വർഷത്തിൽ, അത്തരമൊരു ചർച്ചക്കിടയിൽ, ഇപ്പോഴത്തെ നവീന കഥാകാരന്മാരിൽ, ഇനിയൊരഞ്ചു വർഷം കഴിഞ്ഞാലും ആരൊക്കെയുണ്ടാവും എന്നൊരു ചോദ്യം വന്നു. ഇതു പോലെയോ ഇതിനേക്കാൾ നന്നായോ ‘വെൽ എസ്റ്റാബ്ലിഷ്ഡ്Continue Reading

ഏത് ദുരന്ത കാലവും ഏറ്റവും കൂടുതൽ വേട്ടയാടുന്നത് സമൂഹത്തിൽ അരിക് വൽക്കരിക്കപ്പെട്ടവരെയാണ്. മാസ്കിനടിയിൽ നിശബ്ദമായ അവരുടെ കരച്ചിലുകൾ ആര് കേൾക്കാൻ. ആംബുലൻസുകൾ കൂട്ടത്തോടെ നിലവിളിക്കുന്ന കോവിഡ് കാലത്ത് പോസിറ്റിവായ അച്ഛൻ നാർക്കുളനെ ആശുപത്രിയിൽ കാണാനെത്തുന്ന കണ്മഷിയുടെ കറുത്ത നിറമുള്ള, കാട്ട് പൊന്ത പോലെ മുടിയുള്ള മെലിഞ്ഞ ചെറുപ്പക്കാരൻ മകൻ ബാലചന്ദ്രനെയാണ്, അംബികാസുതൻ മാങ്ങാടിന്റെ “കാരക്കുളിയൻ” എന്ന കഥ തുടങ്ങുമ്പോൾ കാണുന്നത്.പനിച്ച് കിടക്കുന്ന അച്ഛൻ നാർക്കുളൻ ഭൂതകാലത്തിലെ നോവുന്ന ഓർമ്മകളിൽ “പരപ്പ്”Continue Reading

  കയറിവന്നപ്പോൾ അയാൾ ഒന്നും മിണ്ടിയില്ല. ഞാൻ എന്റെ ഏറ്റവും നല്ല ക്ഷൗരക്കത്തിയെടുത്ത് വാറിന്മേൽ തേയ്ച്ചു മൂർച്ച വരുത്തുകയായിരുന്നു. അയാളെ മനസ്സിലായ ഉടനേ എനിക്കൊരു വിറ തുടങ്ങി. പക്ഷേ അയാൾ അതു ശ്രദ്ധിച്ചിട്ടില്ല. പരിഭ്രമം മറച്ചുവയ്ക്കാനായി ഞാൻ കത്തി മൂർച്ചകൂട്ടൽ തുടർന്നുകൊണ്ടിരുന്നു. തള്ളവിരലിന്റെ അറ്റം കൊണ്ട് മൂർച്ച പരിശോധിച്ചിട്ട് ഞാൻ അതൊന്നുകൂടി വെളിച്ചത്തിനെതിരെ പിടിച്ചു നോക്കി. ഈ സമയത്ത് അയാൾ തന്റെ പിസ്റ്റൾ തൂക്കിയിട്ടിരുന്ന ബുള്ളറ്റ് ബല്റ്റ് അഴിച്ചെടുക്കുകയായിരുന്നു. അയാൾContinue Reading