January 2023

എം. പ്രശാന്തിന്റെ ‘മൂന്നു ബീഡി ദൂരം’ എന്ന കഥാസമാഹാരത്തിലൂടെ യുവ കഥാകൃത്തുക്കളിൽ ശ്രദ്ധേയനാണ് എം. പ്രശാന്ത്.“മൂന്നു ബീഡി ദൂരം” എന്ന സമാഹാരത്തിലൂടെ മലയാള ചെറുകഥാരംഗത്ത് തന്റേതായ ഒരിടം കണ്ടെത്തിയിരിക്കുന്നു എം പ്രശാന്ത് .“അറിവുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. ജീവിതത്തിലെ ഏത് അനുഭവങ്ങളിൽനിന്നും ആർജ്ജിച്ചെടുത്ത അറിവുകളിൽ നിന്നു മോചനം നേടിയാലേ യഥാർത്ഥമായ അറിവിൻറെയും അനുഭൂതിയുടെയും ആനന്ദത്തിൻറെയും ലോകത്തേക്കു പ്രവേശിക്കാനാവൂ എന്ന് ദാർശനികർ വ്യാഖ്യാനിച്ചിട്ടുണ്ട്. നേടാത്തത് ഞാൻ തേടുന്നു. തേടാത്തത് ഞാൻ നേടുന്നു. ഇത്Continue Reading

വെള്ളം വെള്ളം സർവ്വത്ര… 1990 ജൂലായ് അവസാനം ഞങ്ങൾ മംഗൽദായിൽ എത്തിച്ചേരുമ്പോൾ അസം ഒരു മൺസൂൺകാല പ്രളയാഘാതം കൂടി ഏറ്റുവാങ്ങിയിരിക്കുകയായിരുന്നു. ഹിമാലയൻ നദികളിലൊന്നായ ബ്രഹ്മപുത്രയും നിരവധി പോഷക നദികളും ചേർന്നാണല്ലോ വർഷാവർഷവും ഇവിടെ പ്രളയം തീർക്കുന്നത്. ഇത്രയും കാലം ഭൂപടത്തിൽ പല ദിക്കിലേക്കും വളഞ്ഞും തിരിഞ്ഞും കിടക്കുന്ന നേർത്ത നീല വരകളായിരുന്ന ബ്രഹ്മപുത്രയുടെ നേർകാഴ്ച ഗോഹട്ടിയിൽ നിന്ന് മംഗൽദായിയിലേക്കുള്ള ബസ് യാത്രക്കിടയിലായിരുന്നു. ഒന്നുമറിയാത്ത പോലെ ശാന്തഭാവത്തിലുള്ള സ്വച്ഛന്ദമായ ഒഴുക്ക്. നദികൾContinue Reading

ഇതൾ പന്ത്രണ്ട് അന്നോളം ആകെ കണ്ടിട്ടുണ്ടായിരുന്നത് ജനിച്ചനാടും, വീടും, പിന്നെ തന്നെ ഇന്നുകളിൽ പോറ്റുന്ന വീടും മാത്രമാണ്. അന്നൊരിക്കൽ മാക്കായുടെ അച്ഛൻ, കോമൂമാമാടെ കൂടെ വീട്ടിൽ വന്നതും, അപ്പായും അമ്മയും തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞതും, കുറേ ദിവസങ്ങൾക്ക് ശേഷം അന്ന് രാത്രി അമ്മാ വീട്ടിൽ ചോറുണ്ടാക്കി തനിക്കും, ചിന്നിക്കും, ലല്ലിക്കും വയറുനിറയെ ഊട്ടിവിട്ടതും ഓർമ്മയുണ്ട്. പിറ്റേ ദിവസം, തന്നെ അമ്മ മാക്കായുടെ അപ്പായുടെ കൂടെ ഒരുക്കിവിട്ടു. അമ്മ അന്ന് കരഞ്ഞതേയില്ല…Continue Reading

ഭാഗം 2 ഒരാഴ്ച നീണ്ടു നിന്നു ഞങ്ങളുടെ ഇസ്രായേൽ യാത്രാപരിപാടി.ലണ്ടനിൽ നിന്നും ടെൽ അവീവ് പട്ടണത്തിലേക്കുള്ള ദുരം 3602 കിലോമീറ്റർ ആണ്. അഞ്ച് മണിക്കൂർ നേരത്തെ വിമാനയാത്ര കഴിഞ്ഞ് ഞങ്ങൾ ടെൽ അവീവിലുള്ള ബെൻഗുറിയോൺ വിമാനത്താവളത്തിൽ ഇറങ്ങി . ഇമ്മിഗ്രേഷനും മറ്റുള്ള ഫോർമാലിറ്റികളും നിഷ്പ്രയാസം കഴിഞ്ഞു. ബെൻഗുറിയോൺ വിമാനത്താവളത്തിലെ ഇമ്മിഗ്രേഷൻ ഓഫീസർക്കറിയാം സെക്യൂരിറ്റി ചെക്ക് കഴിഞ്ഞാണ് ഞങ്ങളെ വിമാനത്തിൽ കയറ്റിയിട്ടുള്ളത് എന്ന് !ആദ്യദിവസം ടെൽഅവീവിൽ ഒരു മിന്നൽ പര്യടനം നടത്തി.Continue Reading

മാതൃഭൂമി വാരികയുടെ നാല്പത്തിനാലാം ലക്കത്തിൽ വികെ ദീപ എഴുതിയ കഥയാണ് ‘ജീവനകല’. രണ്ടാനച്ഛന്റെ ആക്രമണത്തിൽ നിന്നും സദാ രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന എബിറ്റ എന്ന പെൺകുട്ടി. പിഴച്ചു പെറ്റവൾ എന്ന് സമൂഹത്താൽ മുദ്രകുത്തപ്പെട്ട്, ഭ്രാന്തിയായി കഴിയുന്ന സ്ത്രീയുടെ മകനായ അജു. ഇവരാണ് കഥയുടെ തുടക്കത്തിൽ. ചെറുപ്പം മുതലേ ഇവർ വളരെ അടുത്ത സുഹൃത്തുക്കളാണ്. അവരുടെ അമ്മമാരെപ്പോലെ. അജുവിന് പക്ഷേ എബിറ്റയോടുള്ളത് പ്രണയമാണ്. അതിൽ ഏറെ ക്ഷുഭിതയാണ് അവൾ. ഇത്രയും അടുത്തറിയാവുന്ന വളരെContinue Reading