June 2017

[dropcap]ദി[/dropcap]വസം-ഏതുമാകാം സ്ഥലം-എവിടെയുമാകാം ബഹുമാനപ്പെട്ട മേലാവി അറിവാൻ, അദ്ധ്വാനം അതികഠിനമാകയാൽ, തലച്ചോറിൽ നീരുവീണു അനക്കമറ്റതിനാൽ, അൽപ്പം നീണ്ട ഒരവധി വേണം. കാരണമെന്തെന്നാൽ പുറംകാഴ്ച്ചകളൊന്നും വയ്യ വെളിച്ചമൊട്ടുംതന്നെ വയ്യ- വല്ലതുമെങ്ങാനും കണ്ടുപോയാൽ ദിവസങ്ങളോളം കണ്ണിലിരുട്ട് താമസമാക്കുന്നു. അക്ഷരങ്ങളും അക്കങ്ങളും തീരെവയ്യ- തലയ്ക്കുള്ളിൽ പാടില്ലാത്ത എന്തൊക്കെയോമിന്നൽപ്പിണറുകളാകുന്നു. ശീതികരിച്ച ഇരുൾമുറിയിൽ മുനിഞ്ഞിരുപ്പാണൊരാശ്വാസം പുണ്യപുരാണ പരമ്പരകളും കോമഡിക്കളികളും ആണു പഥ്യം! പിന്നെ കാണേണ്ടവ തിരഞ്ഞെടുത്തും കാണരുതാത്തവ മറച്ചും കാണാനിഷ്ടമുള്ളത് മെനഞ്ഞുമൊക്കെ പ്രിയം മാത്രം കാണിച്ചുതരുന്നവയും! ഇതൊക്കെയല്ലാതെ മറ്റെന്തുംContinue Reading

[dropcap]ക്ലാ[/dropcap]സുകൾക്ക് പുറത്ത് വരാന്തയിലൂടെ കയ്യിൽ ചൂരൽ വടിയുമായി കാർക്കശ്യത്തോടെ നടന്നുനീങ്ങുന്ന ഹെഡ്മാസ്റ്റർ ഇപ്പൊഴും പഴയ കാഴ്ചയല്ല. തന്റെ അധികാരപരിധിയിലുള്ള ക്ലാസ്മുറികളുടെ അച്ചടക്കം പരിശോധിക്കാനും തനിക്ക് ആധികാരികമായി നടന്നുനീങ്ങാനുമുള്ള ഇടമാണ് ഈ വരാന്തകൾ എന്ന ഉറച്ചബോധ്യം ഹെഡ്മാസ്റ്റർക്ക് മാത്രമല്ല, എല്ലാ സ്ഥാപനമേലധികാരികൾക്കുമുള്ളതാണ്. അവർക്ക് വരാന്ത എന്നത് വെറുമൊരു ഇടമല്ല, തങ്ങളുടെ അധികാരപ്രകടനത്തിനും വ്യാപനത്തിനുമുള്ള സവിശേഷ സ്ഥലരാശിയാണ്. സ്ക്കൂൾ വരാന്തകൾ എന്നത് ഇടങ്ങളുടെ രാഷ്ട്രീയവായനയ്ക്കുള്ള മികച്ച രൂപകമാണ്. അകത്താര് പുറത്താര് എന്ന എക്കാലത്തെയുംContinue Reading

  “[dropcap]കു[/dropcap]രിശിലേറി മരിച്ച ജോസഫിന്‍റെ വീടല്ലേ ഇത്?” സബ് ഇൻസ്‌പെക്‌ടർ  രാഘവൻ  പിള്ള മുറ്റത്ത് നിന്നും വരാന്തയിലേക്ക് കയറിക്കൊണ്ട്  ചോദിച്ചു.   വഴുവഴുപ്പുള്ള  ഉരുളൻ കല്ലുകൾ നിറഞ്ഞ കയറ്റം  കയറി വന്ന തളർച്ചയിൽ അയാൾ കിതയ്ക്കുന്നുണ്ടായിരുന്നു.   കിതപ്പിനിടയിൽ  താളം തെറ്റിയ ശ്വാസത്തോടൊപ്പം  മുറിഞ്ഞുപോയ  തന്‍റെ ചോദ്യം അവിടെ ആരെങ്കിലും കേട്ടുവോ എന്ന് സംശയിച്ച്   അയാൾ വരാന്തയിൽ തന്നെ എന്തോ പ്രതീക്ഷിച്ച്  നിന്നു.  മുറ്റത്തെ വെയിലിൽ  നിന്നും പെട്ടെന്ന് വരാന്തയിലെ മങ്ങിയ ഇരുട്ടിലേക്ക്Continue Reading

[dropcap]പ്രി[/dropcap]യ സുഹൃത്തും ചലച്ചിത്രകാരനുമായ കെ ആർ മോഹനൻ ഓർമ്മയായി. ഇടക്കഴിയൂരിന്‍റെ അടുത്ത ഗ്രാമമായ തിരുവത്ര സ്വദേശി. ഒരുപാട് വർഷത്തെ സുഹൃത്ബന്ധം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ പഠിച്ച ഒരാൾ എന്നനിലയിൽ മോഹനനെ വീട്ടിൽ ചെന്ന് ഭയ-ഭക്തി-ബഹുമാനത്തോടെ വർഷങ്ങൾക്ക്‌ മുൻപ് പരിചയപ്പെട്ടത് ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു. (ഗുരുവായൂർക്കാരനായ കെ എൻ ശശിധരനെ പിന്നീടാണ് പരിചയപ്പെടുന്നത്) അന്ന് വിൻസന്‍റ് മാഷുടെ അസ്സോസിയേറ്റ് ആയിരുന്ന മോഹനൻ ഫീച്ചർ ഫിലിമുകൾ ചെയ്ത് തുടങ്ങിയിട്ടില്ല.. തിരുവനന്തപുരത്തു ചെല്ലുമ്പോൾ ഞാൻContinue Reading

  [dropcap]പാ[/dropcap]ടത്തിന്റെ തീരത്ത് വീട് വയ്ക്കണമെന്നായിരുന്നു ഞാറു പോൽ മുളയ്ക്കുന്നവക്കൊക്കെയും മകളുടെ പേരിടണമെന്നായിരുന്നു കതിരിട്ട മക്കൾക്കൊപ്പം മലർന്ന് കിടന്ന് നിലാവ് കുടിക്കണമെന്നായിരുന്നു കളകളേയും കാക്കകളേയും കവിത തളിച്ച് ഓടിക്കണമെന്നായിരുന്നു എന്നിട്ടാണ് വിതയും കതിരും കൊയ്ത്തും മെതിയുമില്ലാത്ത കണ്ടത്തിൽ ആറടിയുടെ കിടപ്പാടവും നോക്കി കമിഴ്ന്നു കിടക്കുന്നത് ചിരിച്ച് ചിരിച്ചല്ലാതെ കരഞ്ഞ് കരഞ്ഞ് കൊണ്ടും മണ്ണ് കപ്പാമോContinue Reading