January 2024

1മുറിവാതിലടച്ചു തഴുതിട്ടു.മുഷിഞ്ഞ കിടപ്പിടംതുടച്ചു പൊടിയാറ്റി.കിടന്ന കീഴ്ത്തട്ടിലെവിഴുപ്പും വെടിപ്പാക്കിഅയഞ്ഞോരഴയിലെ-ക്കൂറകൾ നനച്ചിട്ടു.പുതുതായ് കുടിപാർക്കാ-നെത്തുവോർക്കുഴിഞ്ഞിട്ടു.യാത്രകളൊടുങ്ങുന്നു.പടി ഞാനിറങ്ങുന്നു. 2കവർച്ചക്കാർക്ക് എന്തിനീ പഴയതുണിസഞ്ചി.പിഴിഞ്ഞാലുപ്പും വേർപ്പുനീരുമുണ്ടേറെച്ചൂരും.വറുതിക്കാലം കട-ഞ്ഞാറ്റിയ നെടുവീർപ്പി-ന്നവിഞ്ഞതെല്ലാം കൊഴി-ച്ചുണങ്ങിയിരിക്കന്നു.! 3അവിടെയൂതിക്കാച്ചി-ത്തെളിഞ്ഞ പ്രണയമി-ല്ലകലെക്കൊഴിച്ചിട്ടസ്വപ്നത്തൂവലുമില്ല.കവിതക്കനലൂറി-കനത്തമാറാപ്പിലെകുരുതിപ്പൂവിൻ ഗന്ധ-മൂർന്നുപോയറിഞ്ഞില്ല.എനിക്കായൊരുമുറി-വേണ്ടവേണ്ടെത്തുന്നിട-ത്തൊതുങ്ങാൻ പഠിക്കുമ്പോ-ളെന്തിനീ കലിപ്പുകൾ. കവർ : ജ്യോതിസ് പരവൂർContinue Reading

ആഭിചാരത്തിൻ കളത്തിൽ കരിമ്പുകയേറ്റിപ്പുകഞ്ഞു കർപ്പൂരംആസുരമേതോ ജപത്തിൽ വിറ കൊണ്ടുരാവിൻ നിഗൂഢ സങ്കേതംമന്ത്രക്കളത്തിൻ നടുക്കായിരിപ്പു-ണ്ടനങ്ങാതിരുതലമൂരിമണ്ണു മണക്കും കറുത്തോരുടലിനെചൂഴുന്നു പ്രാണന്റെ ഭീതിവെട്ടമെത്താത്തൊരിരുണ്ട മാളത്തിന്റെഗന്ധം പരതി പരതി ,കുത്തിത്തറയ്ക്കും വെളിച്ചത്തിൽ നൊന്തുനൊ-ന്താകെ ചുരുണ്ട കുരുടിമാട്ടും നിഴൽക്കുത്തുമായ് ശത്രു സംഹാരപൂജ കൈക്കൊള്ളുന്നു രാത്രി..അജ്ഞാതമേതോ നിധി തൻ ദുരൂഹമാംവാതിൽ തിരക്കുന്നു ധാത്രി..ആർപ്പുവിളികൾ, ജപങ്ങൾ വെളിപാടുകൊള്ളുന്ന ദുർദേവവൃന്ദം..അസ്ഥികൾ പൊട്ടിത്തെറിക്കുന്ന ഹോമത്തിനൂർജ്ജം പകരുമഥർവ്വം!പൊങ്ങും ദുരയുടെ തീയിലിരുതലപൊള്ളിപ്പിടഞ്ഞു കുതറിമന്ദം മൃതിയെപ്പുണരുന്ന ജീവന്റെസ്പന്ദം നിലയ്പ്പതും നോക്കിഇഷ്ടവരത്തിനായ് രക്തദാഹം പൂണ്ടൊ-രന്ധവിശ്വാസക്കളത്തിൽകണ്ണു കലങ്ങി വിമൂകനായി തലകുമ്പിട്ടിരിക്കയോContinue Reading

കൊള്ളിമീൻ പോലെ നിങ്ങളുടെ ജീവിതത്തിൽ വന്ന് മറഞ്ഞു പോയ ചിലരുണ്ടാകാം, പ്രത്യേകിച്ച് നിങ്ങൾ പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകേണ്ടി വന്ന ഒരാളാണെങ്കിൽ. കാലങ്ങൾക്കു ശേഷം അവരുടെഓർമകൾ മറവിയുടെ അഗാധതയിൽ നിന്ന് കുമിളകൾ പോലെ പൊങ്ങി വന്നേക്കാം. അവർ പ്രത്യക്ഷപ്പെട്ട സന്ദർഭമനുസരിച്ച് ഒരു നറുപുഞ്ചിരിയോ ചെറുവിങ്ങലോ നിങ്ങളിലുണർത്തുകയും ചെയ്തേയ്ക്കാം. തൊണ്ണൂറുകളുടെ മദ്ധ്യത്തിൽ പൊതുമേഖലാ ബാങ്കുകൾ ഗ്രാമീണമേഖലകളിൽ കൂടുതൽ ശാഖകൾ തുറക്കുന്ന കാലം. അതുവരെ പട്ടണങ്ങളിൽ മാത്രം ഒതുങ്ങി നിന്ന ബാങ്കുകൾ അന്നത്തെ ഗവണ്മെണ്ടിന്റെനയങ്ങൾക്കനുസൃതമായിContinue Reading

കൈവിട്ടുപോയകുഞ്ഞുങ്ങളുടെചൂരു൦ തിരഞ്ഞ്നാൽക്കാലികളെപ്പോൽകരിപിടിച്ച കണ്ണുനീ൪ച്ചാലു൦തള൪ന്ന തൊണ്ടയുമായ്അലയുന്ന അമ്മമാ൪ ഇരിക്കുകയു൦കിടക്കുകയു൦ ചെയ്യുന്നമണ്ണിൽ നിന്ന്നീരാവിക്കൈകളുമായ്വന്നുമ്മവെയ്ക്കുന്നുമക്കൾ രാവിലാകാശ൦ നിറയെനിറകണ്ണുകൾ മരുഭൂവിൽഇറ്റുവെള്ള൦പോലെവേദനകൾ നക്കിയെടുത്തഅമ്മക്കോലങ്ങൾ.Continue Reading

ഒറീസയിൽ ജോലിക്കെത്തിയ കാലത്ത് ആദ്യത്തെ വെല്ലുവിളി താമസസൗകര്യം കിട്ടുകയെന്നതായിരുന്നു. അവിവാഹിതർക്ക് മുറി കൊടുക്കാൻ പലരും തയ്യാറല്ലായിരുന്നു. താമസം ഹോട്ടലിൽ തുടരുന്നതിനിടയ്ക്കാണ് അതനു ഡേ എന്ന യുവഅദ്ധ്യാപകനെ പരിചയപ്പെടുന്നത്. ഒരു മുൻപരിചയവുമില്ലാതിരുന്നിട്ടും അയാളെന്നെ സ്വന്തം ഭവനത്തിലേക്ക് സ്വാഗതം ചെയ്തു. അവൻ്റെ വാടകവീട്ടിലെ വമ്പിച്ച പുസ്തകക്കെട്ടുകൾക്കിടയിൽ എനിയ്ക്ക് ഒരു മടക്കുകട്ടിൽ വയ്ക്കാനുള്ള ഇടം തന്നു. ഇനി ഇതു നമ്മുടെ വീടാണെന്ന് അവൻ പ്രഖ്യാപിച്ചു. മഹാനദിയിലേക്ക് ശ്രദ്ധയോടിറങ്ങിച്ചെല്ലുന്ന മുനിസിപ്പൽ നിരത്തിന്റെ അരികിലായിരുന്നു ആ വീട്.Continue Reading