നോവൽ

ഈ ഭാഗം **കമ്പനും അമരയും കാട്ടിൽ അകപ്പെട്ടതും, അവരെ ആക്രമിച്ച നഗരവാസികളിൽ നിന്ന് സാലഘടങ്കടി രക്ഷിക്കുന്നതുമാണ്** പ്രധാനമായി പറയുന്നത്. സാലഘടങ്കടി തന്റെ ശക്തിയാൽ ആക്രമികളെ പരാജയപ്പെടുത്തി കുഞ്ഞിനെ പ്രസവിച്ച അമരയെ സഹായിക്കുന്നു. തുടർന്ന് അവൾ താൻ ഹിഡുംബന്റെ സഹോദരിയാണെന്ന് വെളിപ്പെടുത്തുന്നതോടെ കഥ പുതിയ വഴിത്തിരിവിലേക്ക് കടക്കുന്നു.Continue Reading

3 രണ്ടു നാൾക്കു ശേഷം ഒരർദ്ധരാത്രി പെട്ടെന്നുണർന്നു പോയി കമ്പൻ. തുടർച്ചയായി മുഴങ്ങുന്ന നഗാരയുടെ ശബ്ദത്തോടൊപ്പം” “ഉണരൂ,” “എഴുന്നേൽക്ക്,”തയ്യാറാകൂ” എന്നൊക്കെയുള്ള ഒച്ചപ്പാടുകളും അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന ശബ്ദവും കേട്ടുകൊണ്ട് ഞെട്ടിയെഴുന്നേറ്റ അയാൾ കുടിലിനു വെളിയിലെ ദൃശ്യം കണ്ടു സ്തംഭിച്ചു പോയി. ഊരിലെ ആളുകൾ ഓരോരുത്തരായി അങ്ങോട്ട് വരികയാണ്. പന്തങ്ങളും ആയുധങ്ങളുമേന്തി ആരെയോ ആക്രമിക്കാനെന്നോണം നിൽക്കുകയാണവർ. അവരുടെ മുഖങ്ങളിൽ ആശങ്കയും ആവേശവും ഭയവും മാറി മാറിത്തെളിഞ്ഞു. അവർക്കു നടുവിൽ നിന്നുകൊണ്ട് ഒരു യുവാവ്Continue Reading

കാട് 1ഹിമാലയ പാർവ്വതങ്ങളിലെ ആ കൊടുംകാട് നിശബ്ദതയിലാണ്ടു കിടന്നു. രാത്രിയിലെ മഞ്ഞിൽക്കുളിച്ച വൃക്ഷങ്ങളും ജീവരാശിയും അലസത പുതച്ചുറങ്ങി. ഇരുട്ടും നിശബ്ദതയും പാടകെട്ടി കാടിനുമേലെ പനിച്ചു നിന്നു. മഞ്ഞിൻ പാളികളിൽനിന്ന് സൂര്യനും പുറത്തേയ്ക്ക് വരാനായില്ല. പുലരാനിനിയും ഏറെയുണ്ടെന്നോർമിപ്പിക്കുന്നതുപോലെ രാപ്പക്ഷികളുടെ മൂളൽ മാത്രം ഇരുട്ടിനുമേലെ പറന്നു. അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നൊരുരൂപം അനങ്ങി, മെല്ലെ ജീവൻ വെച്ചു വന്നു.തണുപ്പകറ്റാൻ വേണ്ടത്ര വസ്ത്രമില്ലാത്ത ദേഹം, ശരീരമാകെ ജീവന സമരത്തിന്റെ സ്മാരകങ്ങൾ എന്നപോലെ മുറിവുകൾ, മുറിവുണങ്ങിയ പാടുകൾ.അയാളുടെContinue Reading

നൂറ്റിപ്പതിനെട്ട് 2023 ആഗസ്ത് ഏഴിൻറെ പ്രഭാതത്തിൽ ഗിരി ഹേമയോട് പറഞ്ഞു: ‘ ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. കാടകം എഴുതാൻ തുടങ്ങിയിട്ട് നാൽപ്പത് വർഷം തികയുന്നു.’ ‘ആഹാ! കാടകത്തിന്റെ പിറന്നാളോ? നമുക്ക് പായസം വെക്കണം.’ അടുക്കിവെച്ചിരിക്കുന്ന കാടകത്തിന്റെ ബുക്കുകളിലേക്ക് നോക്കി ഗിരി ചോദിച്ചു: ‘എത്രയെണ്ണമുണ്ട്?’ ‘നീ ഇപ്പോ എഴുതുന്നത് ഇരുന്നൂറ്റി എട്ടാമത്തേതാണ്. ഞാൻ കഴിഞ്ഞ ദിവസം എല്ലാത്തിനും എണ്ണമിട്ടു.’ ഹേമ പറഞ്ഞു. ‘സ്റ്റെല്ലയുടെയും എന്റെയും ഏറ്റവും പ്രിയപ്പെട്ട വിനോദമാ കാടകംContinue Reading

മലയാളനാടിൽ രാഹുൽ ശങ്കുണ്ണി എഴുതുന്ന നോവൽ അടുത്ത ലക്കത്തോടെ അവസാനിക്കുകയാണ്. തികച്ചും പ്രോത്സാഹന ജനകമായ വായനയാണ് നോവലിനു ലഭിച്ചത്. പ്രസാദ് കാനത്തുങ്കലിന്റെ ചിത്രങ്ങളും വിൽസൺ ശാരദ ആനന്ദിന്റെ മുഖചിത്രങ്ങളും ഉടനീളം അഭിനന്ദിക്കപ്പെട്ടതിൽ ഞങ്ങൾക്ക് ചാരിതാർഥ്യമുണ്ട്. തികച്ചും മൗലികമായ കഥാതന്തുവിന്റെ ഗരിമയും സൗന്ദര്യവും ധ്വനിപ്പിക്കുന്നതായിരുന്നു നോവലിസ്റ്റ് നൽകിയ പേര്. വായനക്കാർക്ക് നന്ദി. നോവലിസ്റ്റിനും കലാകാരന്മാർക്കും അഭിനന്ദനം. നൂറ്റിപ്പതിമൂന്ന് ഞായറാഴ്ച ഉച്ചയോടെയാണ് പുറപ്പെട്ടത് ആദ്യം അടൂരിലുള്ള രാജന്റെ അനിയത്തി രാജിയുടെ വീട്ടിലേക്ക് പോയി. അവിടെവച്ച്Continue Reading