അഹ്മദ് ഷെരീഫ്

കാസറഗോഡ് സ്വദേശി, ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്.

സമകാലിക മലയാളം വാരികയുടെ വനിതാ പതിപ്പിൽ അഞ്ച് കഥകളാണുള്ളത്. ആദ്യത്തേത് ഗ്രേസിയുടെ ‘മല്ലനും മാതേവനും’. സാഹിത്യ പ്രവര്‍ത്തനത്തെ സ്പൂഫ് / സറ്റയർ / ആയി കാണുന്ന എഴുത്തുകാരി, കഥയുടെ തലക്കെട്ട്‌ വഴി സൂചിപ്പിക്കുന്നത് യഥാക്രമം ഒരു കഥാകൃത്തിനെയും നിരൂപകനെയുമാണ്. യാഥാർത്ഥ്യങ്ങളുടെ ലോകത്ത് ജീവിക്കുന്ന നിരൂപകനും, സൃഷ്ടിയുടെ മഹാരഹസ്യമായ ഭാവനയുടെ ഉള്ളിൽ ജീവിക്കുന്ന കഥാകൃത്തും, കഥാകൃത്തിന്റെ ഭയവും അപകർഷതാബോധവും, നിരൂപകന്റെ പുച്ഛവും താൻപോരിമാഭാവവും ഗ്രേസി രസകരമായി അവതരിപ്പിക്കുന്നുണ്ട്. ഭേദപ്പെട്ട രീതിയിൽ വായിച്ച്Continue Reading

മാതൃഭൂമി വാരിക( ലക്കം 48 )യിൽ വി ഷിനിലാൽ എഴുതിയ ചോല എന്ന കഥയുണ്ട്. കുറെ കാലങ്ങൾക്ക് ശേഷമാണ് കഥാകൃത്തിൽ നിന്നും വ്യത്യസ്തമായ ഒരു സൃഷ്ടി ലഭിക്കുന്നത്. നന്മയുടെ സങ്കേതം ഉപയോഗിച്ചുകൊണ്ടാണ് മനുഷ്യരിലെ തിന്മയെ കുറിച്ച് പറയുന്നത്. കാടിനെയും ആദിവാസികളെയും കാട്ടുജീവികളെയും പരിപാലിക്കേണ്ടുന്ന ഫോറസ്റ്റ് റേഞ്ചർ ആണ് ആഖ്യാതാവിന്റെ പിതാവ്. നിഷേധ സ്വഭാവമുള്ള ( Negative) കഥാപാത്രങ്ങളെ സ്വാഭാവികമെന്ന പോൽ നന്മ നിറഞ്ഞവരാക്കുന്ന പ്രാഗത്ഭ്യം ഉണ്ട് കഥയിൽ. ചിലപ്പോൾ അത്Continue Reading

മാതൃഭൂമി റിപ്പബ്ലിക്ദിന പതിപ്പിൽ (ലക്കം 46) അമൽ എഴുതിയ ‘എന്റെ അമ്മൂമ്മ ഒരു ചരിത്ര വനിത’ എന്ന കഥയാണുള്ളത്. 99 വയസ്സായ അമ്മൂമ്മ താൻ മരിക്കാൻ പോവുകയാണെന്ന് മനസ്സിലാക്കി, കൈകൾ കഥാനായകന് നേർക്ക് നീട്ടി, “എടുത്തോ, മക്കള് വെട്ടിയെടുത്തോ ” എന്ന് പറയുന്നതാണ് തുടക്കത്തിൽ. രാകി മൂർച്ച കൂട്ടിയ വെട്ടുകത്തി കൊണ്ട് ഇയാൾ ആ ചുക്കിച്ചുളിഞ്ഞ കൈകൾ രണ്ടും വെട്ടിയെടുത്ത് കൊണ്ട് പഞ്ചായത്തിലേക്ക് പോകുന്നു.അവിടെ പ്രഭാഷണം ചെയ്യുകയാണ് എംജിഎസ് നാരായണൻ.Continue Reading

മാതൃഭൂമി വാരികയുടെ നാല്പത്തിനാലാം ലക്കത്തിൽ വികെ ദീപ എഴുതിയ കഥയാണ് ‘ജീവനകല’. രണ്ടാനച്ഛന്റെ ആക്രമണത്തിൽ നിന്നും സദാ രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന എബിറ്റ എന്ന പെൺകുട്ടി. പിഴച്ചു പെറ്റവൾ എന്ന് സമൂഹത്താൽ മുദ്രകുത്തപ്പെട്ട്, ഭ്രാന്തിയായി കഴിയുന്ന സ്ത്രീയുടെ മകനായ അജു. ഇവരാണ് കഥയുടെ തുടക്കത്തിൽ. ചെറുപ്പം മുതലേ ഇവർ വളരെ അടുത്ത സുഹൃത്തുക്കളാണ്. അവരുടെ അമ്മമാരെപ്പോലെ. അജുവിന് പക്ഷേ എബിറ്റയോടുള്ളത് പ്രണയമാണ്. അതിൽ ഏറെ ക്ഷുഭിതയാണ് അവൾ. ഇത്രയും അടുത്തറിയാവുന്ന വളരെContinue Reading

കഴിഞ്ഞ വാരവും ചെറുകഥകൾക്ക് പഞ്ഞമൊന്നുമില്ലായിരുന്നു. മാധ്യമം പുതുവർഷപ്പതിപ്പിൽ തന്നെ അഞ്ചു കഥകൾ. ആകെ പത്തു കഥകൾ. മാതൃഭൂമി, ദേശാഭിമാനി എന്നിവയിൽ രണ്ടു വീതം. ഒന്ന് സമകാലിക മലയാളത്തിൽ. മാതൃഭൂമി വാരികയിലെ ആദ്യത്തെ കഥ എഴുതിയത് ടി പത്മനാഭൻ ആണ്. ‘വീണ്ടും ഒരു ചെറിയ കഥ’ എന്നാണ് പേര്. ചെറിയ കഥയാണ്. നല്ലത്. ഓർമ്മക്കുറിപ്പ് പോലെ കാണപ്പെട്ട ഈ സൃഷ്ടിയുടെ മുകളിൽ തലക്കെട്ട് ‘കഥ’ എന്ന് കൊടുത്തത് നന്നായി. അല്ലെങ്കിൽ അതിന്റെContinue Reading