കവിത

സുഹൃത്തിന്റെ മരണവീട്ടിലെ നിശ്ശബ്ദതയിലൂടെ, നഷ്ടത്തിന്റെ വേദനയും ഓർമ്മകളും മരണത്തെക്കുറിച്ചുള്ള ആത്മചിന്തയും, ജീവിതത്തിന്റെ നശ്വരതയും കവിത ആവിഷ്കരിക്കുന്നു.Continue Reading

അമൃതാ പ്രീതത്തിന്റെ ജന്മദിനത്തിൽ, അവരുടെ കവിതയ്ക്കൊരാദരം.

പുറന്തള്ളപ്പെട്ട രണ്ടു മനുഷ്യർ, സ്നേഹത്തിന്റെയും നഷ്ടത്തിന്റെയും മഴയിൽ നനഞ്ഞ്, സത്യത്തിനും മിഥ്യയ്ക്കുമിടയിലെ ശൂന്യമായൊരിടത്ത് ഒരുമിച്ച് ഒരു അഭയം തേടുന്നു.Continue Reading

അധികാരത്തിന്റെയും വിധേയത്വത്തിന്റെയും ലോകത്ത്, അടിമകൾ തന്നെ ചക്രവർത്തിയുടെ മഹത്വത്തിന്റെ ചിത്രങ്ങൾ വരച്ച് പുകഴ്ത്തുന്ന വ്യവസ്ഥിതിയെ പരിഹസിക്കുന്ന കവിത.
ഒരുനാൾ സത്യം വരയ്ക്കാൻ ധൈര്യമുള്ളവർ ഉയർന്നുവരുമെന്ന് കവിത ഓർമ്മിപ്പിക്കുന്നു.Continue Reading

ആറി ഉണങ്ങിയ മൗനത്തിൽ,വെയിൽ കൊള്ളുന്നുണ്ട്നിറം മങ്ങിയ ബ്ലൗസ്. എത്ര പുതുമ തുന്നി നൽകിയാലും,നിറമുള്ളതൊക്കെഒരു ഇരുമ്പ് പെട്ടിയിൽഭദ്രമായി വയ്ക്കും. എന്തിനാണെന്നോ,ആർക്കാണെന്നോ,അറിയാതെ… ചിലപ്പോൾ,പരാതിയുടെ വലിയ ബഹളങ്ങളിൽകുളിച്ചു കയറും. കുട നിവർത്താതെജീവിതം നനഞ്ഞുതീർക്കും. കരയാതെ,“കണ്ണീരില്ലേ?” എന്ന്ചിരിച്ചു കാട്ടും. എപ്പോഴുംവെള്ളമായി നനച്ചും,കാറ്റായി കത്തിച്ചും,അന്നമായി തിളച്ചും,വെന്തുവിളമ്പിയും. എന്നോ കരുതിയൊരു ചോദ്യം— “സുഖമാണോ?” എന്റെ തൊണ്ട തടയുമ്പോൾ,യാത്ര പറയാതെ പോയി. ഇതുപോലെ പൊള്ളിയ ജീവിതം,പുതുമയുള്ളതൊക്കെഅടുക്കിവെച്ചപെട്ടിപുറത്തുവയ്ക്കുന്നു. ആരെടുക്കാൻ,പൊള്ളുന്ന പുതുമകൾ? കവർ: ജ്യോതിസ് പരവൂർContinue Reading

1ഗിഥാര്‍ വായിക്കുമൊരാളെഅയാള്‍ ചിത്രത്തിലാക്കിചുവരില്‍ തൂക്കി. ഗിഥാര്‍ വായിച്ചിരുന്ന ആള്‍ഇല്ലാതായിട്ടുംചിത്രത്തിലെ ആള്‍ഗിഥാര്‍ വായിച്ചുകൊണ്ടേഅനശ്വരനായി. 2അയാള്‍ വരച്ച പൂക്കള്‍യഥാര്‍ത്ഥ പൂക്കളേക്കാളുംനിറമുറ്റതായി. തേന്‍ നിറയ്ക്കാന്‍മറന്നു പോയതിനാല്‍പൂമ്പാറ്റകള്‍ വന്നതേയില്ല. 3കമിതാക്കളെ അയാളുംവരഞ്ഞിട്ടുണ്ട്.രഹസ്യമായിചുംബിക്കുന്നതായി. ചുംബിക്കുമ്പോള്‍അവര്‍ മറന്നു പോയ ലോകത്തെചിത്രംമറവില്ലാതെ കാട്ടി. കവർ: വിൽസൺ ശാരദ ആനന്ദ്Continue Reading