കവിത

ആറി ഉണങ്ങിയ മൗനത്തിൽ,വെയിൽ കൊള്ളുന്നുണ്ട്നിറം മങ്ങിയ ബ്ലൗസ്. എത്ര പുതുമ തുന്നി നൽകിയാലും,നിറമുള്ളതൊക്കെഒരു ഇരുമ്പ് പെട്ടിയിൽഭദ്രമായി വയ്ക്കും. എന്തിനാണെന്നോ,ആർക്കാണെന്നോ,അറിയാതെ… ചിലപ്പോൾ,പരാതിയുടെ വലിയ ബഹളങ്ങളിൽകുളിച്ചു കയറും. കുട നിവർത്താതെജീവിതം നനഞ്ഞുതീർക്കും. കരയാതെ,“കണ്ണീരില്ലേ?” എന്ന്ചിരിച്ചു കാട്ടും. എപ്പോഴുംവെള്ളമായി നനച്ചും,കാറ്റായി കത്തിച്ചും,അന്നമായി തിളച്ചും,വെന്തുവിളമ്പിയും. എന്നോ കരുതിയൊരു ചോദ്യം— “സുഖമാണോ?” എന്റെ തൊണ്ട തടയുമ്പോൾ,യാത്ര പറയാതെ പോയി. ഇതുപോലെ പൊള്ളിയ ജീവിതം,പുതുമയുള്ളതൊക്കെഅടുക്കിവെച്ചപെട്ടിപുറത്തുവയ്ക്കുന്നു. ആരെടുക്കാൻ,പൊള്ളുന്ന പുതുമകൾ? കവർ: ജ്യോതിസ് പരവൂർContinue Reading

1ഗിഥാര്‍ വായിക്കുമൊരാളെഅയാള്‍ ചിത്രത്തിലാക്കിചുവരില്‍ തൂക്കി. ഗിഥാര്‍ വായിച്ചിരുന്ന ആള്‍ഇല്ലാതായിട്ടുംചിത്രത്തിലെ ആള്‍ഗിഥാര്‍ വായിച്ചുകൊണ്ടേഅനശ്വരനായി. 2അയാള്‍ വരച്ച പൂക്കള്‍യഥാര്‍ത്ഥ പൂക്കളേക്കാളുംനിറമുറ്റതായി. തേന്‍ നിറയ്ക്കാന്‍മറന്നു പോയതിനാല്‍പൂമ്പാറ്റകള്‍ വന്നതേയില്ല. 3കമിതാക്കളെ അയാളുംവരഞ്ഞിട്ടുണ്ട്.രഹസ്യമായിചുംബിക്കുന്നതായി. ചുംബിക്കുമ്പോള്‍അവര്‍ മറന്നു പോയ ലോകത്തെചിത്രംമറവില്ലാതെ കാട്ടി. കവർ: വിൽസൺ ശാരദ ആനന്ദ്Continue Reading

വ്രണങ്ങളുടെ നിറം പുരണ്ട മണ്ണിൽനീളുന്ന വരികൾഒരുവൾ അവയ്ക്കു കുറുകെ തളർന്നു വീണുഹൃദയം പിന്നിലെവിടെയോ ,അകലെഒരു പടിവാതിൽക്കൽ ഇളകിവീഴുകയോആരോ പിച്ചിച്ചീന്തുകയോ ചെയ്തിരിക്കണംബാക്കിയായ മിടിപ്പുകൾഉള്ളംകൈയിൽ നിന്നടർന്നു വീണുകൊണ്ടേയിരിക്കുന്നുഒടുവിലത്തെതും തെറിച്ചു വീഴുമ്പോൾഭാണ്ഡവും തോളിൽ നിന്നൂർന്നു പോകുന്നുഭീമാകാരമായ ശബ്ദത്തിൽ എന്തോ പൊട്ടി തകരുന്നുസ്വപ്നങ്ങളാവാംഅവൾക്കു അധികം പിന്നിലല്ലാതെ ഞാനുമുണ്ട്അവൾക്കു ഏറെ മുന്നിൽഅപരിചിതമായ ഭാഷയിൽ തലതല്ലിയാർക്കുന്നുണ്ടാരോആർത്തനാദങ്ങൾക്കു വാക്കും ഈണവുംതിട്ടപ്പെടുത്തേണ്ടതില്ലലോഅവ ആത്മാവിനെ ഉണർത്താൻ കെല്പുള്ള ഗീതമാണ്ചവിട്ടി നടന്നത് മണ്ണിലല്ലായിരുന്നെന്ന്നിലയിലാത്ത കടലിലായിരുന്നെന്നു വിതുമ്പൽഞാനപ്പോൾ എന്നെ പ്രണയിച്ച വയലിൻ വാദകനായിരുന്നകവിയെ ഓർമ്മിച്ചുപലായനം എന്ന്Continue Reading

പൈപ്പിന് വെള്ളമൊഴിക്കാൻ മുട്ടുന്നുണ്ട്.സിങ്കിലേക്ക് നാളി തിരിച്ചുവച്ച്വെള്ളത്തിന്റെ വരവ് പ്രതീക്ഷിച്ച്നാളിയുടെ അറ്റത്തേക്ക്അത് ഉറ്റുനോക്കുന്നത്കാണുന്നില്ലേ?ഏതു നിമിഷവും വെള്ളംപുറത്തേക്കൊഴുകാംനാളി അകമേ മൂർഛിക്കുന്ന പ്രവാഹഹർഷത്തിന്റെആസന്നവിഹ്വലതയിലാണ്അതിന്റെ ശ്രദ്ധയത്രയും.മുഴുവൻ ഒഴുകിത്തീരുന്ന നിമിഷംഅന്ത്യബിന്ദുക്കൾ കുടഞ്ഞ്നാളി ഗോപ്യതയിലേക്ക്തെഴുത്തണയ്ക്കുന്നആശ്വാസത്തിന്റെ നിമിഷവുംഅതിന്റെ ചേതനയിൽമിന്നിമറയുന്നുണ്ട്.മുകളിലുള്ള ടാപ്പിന്റെഐച്ഛികപേശിഇടം തിരിച്ച് അയച്ചുകൊടുക്കാൻആവുന്നില്ലല്ലോ എന്ന്തോൾ വച്ച് അറ്റ കൈത്തണ്ടനോക്കിഅത് കേഴുന്നത്വലിച്ചുകെട്ടിയഎന്റെ കരൾത്തോലിൽമുട്ടിമുഴങ്ങുന്നുണ്ടല്ലോ. കവര്‍: ജ്യോതിസ് പരവൂര്‍Continue Reading

മുഷിഞ്ഞ യാത്രയുടെ ക്ഷീണം പേറികിതച്ചോടുന്ന വാഹനത്തിന്റെ ചില്ലുജാലകത്തിൽ,വിരലുകളാൽ മഞ്ഞിന്മേൽ ചിത്രം വരയ്ക്കുന്ന പെൺകുട്ടി.ഒരു പൂജ്യം,നീളമുള്ള ഒരൊന്ന്,അതിൽ നിന്നും രണ്ട് ചെറിയ ചരിഞ്ഞ ഒന്നുകൾ…അച്ഛനെന്ന്!ചെറിയൊരു പൂജ്യം,നന്നേ ചെറിയ ഒരൊന്ന്,രണ്ട് ചെറുതായ ചരിഞ്ഞ ഒന്നുകൾ…അവളാണ്.ആ ചരിഞ്ഞ ഒന്നുകൾ കൈകളാണ്.അതിലൊരെണ്ണം അല്പം വളച്ച്,അച്ഛന്റെ കയ്യോട് ചേർത്തുവെച്ചു.അവളുടെ വിരൽ, അച്ഛന്റെകൈയ്യകത്ത്ചൂടോടെ പിടിച്ചിരിക്കുന്നു.എന്തിനെന്നോ?അതങ്ങനെയാണ്…വെറും വിരലുകളുടെ കൂട്ടിമുട്ടലുകളല്ലത്.ജീവന്റെ ജനിതകക്കോണിയിൽപറ്റിപ്പിടിച്ചിരിക്കുന്ന,നിശ്ശബ്ദ ഉടമ്പടിയുടെഏറ്റവും ശുദ്ധമായ പരിച്ഛേദം.മുഷിഞ്ഞ യാത്രയുടെ കിതച്ചോട്ടത്തിനിടയിലുംഅഴിഞ്ഞുപോകാതെ,യാത്രയിലുടനീളംകൂടെവരുന്നത്…യാത്രയ്ക്കൊടുവിൽമിച്ചമാകുന്നതും! ജ്യോതിസ് പരവൂര്‍Continue Reading