LITERATURE (Page 7)

  അഭിരാമിക്ക്  മറ്റു പണിക്കാരികളെപ്പോലെ പോക്കെടം ഇല്ലായിരുന്നു. അതുകൊണ്ട് അനൂപ്  എത്ര വഴക്കിട്ടിട്ടും ദേഷ്യം കൊണ്ട് അലറിയിട്ടും അസഭ്യം പറഞ്ഞിട്ടും തല്ലാന്‍ ചെന്നിട്ടും അവള്‍ എങ്ങും പോയില്ല. ഹരിമോന് അവളോടുള്ള ഇഷ്ടവും ഒരു പ്രധാനകാരണമായിരുന്നു. മകനെ അതിരറ്റ് സ്നേഹിക്കുന്ന അഭിരാമിയെ  മകന്‍റെ അമ്മ സ്നേഹിക്കാതിരിക്കുന്നതെങ്ങനെ ? അവള്‍ക്ക് മാല വാങ്ങിക്കൊടുത്തും നല്ല കുപ്പായങ്ങള്‍ തുന്നിച്ചു കൊടുത്തും ദേവി സ്നേഹം പ്രകടിപ്പിച്ചു പോന്നു. എവിടേ പോകുമ്പോഴും കൂടെ കൊണ്ടു പോയി. പരിചയമില്ലാത്തവര്‍Continue Reading

  ഭാഗം  4 അവനു നാലാണ്ടെത്തിയത്  കഥയിലെഴുതി അവസാനിപ്പിച്ചതു പോലെ അത്ര എളുപ്പമൊന്നുമായിരുന്നില്ല. ദേവിയുടെ പതിനെട്ടുകാരിയായ വീട്ടു സഹായി ഒന്നര രണ്ട് വര്‍ഷം കൂടെ നിന്നു. നല്ലൊരു കുട്ടിയായിരുന്നു അവള്‍ . സ്നേഹമയിയായിരുന്നു. മകനെ അവള്‍ വാല്‍സല്യത്തില്‍ കുളിപ്പിച്ചു. കൃത്യസമയത്ത് ആഹാരം നല്‍കി.. കൊഞ്ചിച്ചു. അവന്‍റെ അപ്പിയും മൂത്രവും ച്ഛര്‍ദ്ദിയുമെല്ലാം ഒരു മടിയും കൂടാതെ കോരിക്കളഞ്ഞു. എപ്പോഴും കൈയിലെടുത്തു ചക്കരേ ചക്കരേ എന്ന് വിളിച്ചു നടന്നു. അമ്മ എന്ന നിലയില്‍Continue Reading

പ്രായമായ പെണ്ണിനു സ്വാഭാവികമായി പ്രസവിക്കാന്‍ പറ്റില്ല. സിസേറിയന്‍ വേണ്ടി വരും , എത്ര രൂപ ചെലവാകുമെന്നറിയില്ല,’ അഡ്മിറ്റായ നിമിഷം മുതല്‍ അനൂപ് വേവലാതി പൂണ്ടു. പണം കൂടുതല്‍ സമ്പാദിക്കുന്നത് ദേവിയാണെങ്കിലും അതിന്‍റെ ചെലവിനെപ്പറ്റി അയാള്‍ എന്നും ശ്രദ്ധാലുവായിരുന്നു. ആഡംബരങ്ങള്‍ ഒന്നും പാടില്ലെന്ന് അയാള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. നഴ്സ്മാര്‍ അനൂപിന്‍റെ ഉല്‍ക്കണ്ഠയെ ശരി വെച്ചു. അവരൊക്കയും മുപ്പതു വയസ്സിനു മുന്‍ പ് രണ്ട് തവണ പ്രസവിക്കാന്‍ കഴിഞ്ഞ മഹാഭാഗ്യവതികളാണ്. ‘ പെണ്ണിനു കരിയര്‍Continue Reading

എന്റെ ഒരു അനുഭവക്കുറിപ്പുണ്ട് – നനയാത്ത മഴ. എട്ടാംക്ലാസ്സിലെ സ്റ്റേറ്റ് സിലബസില്‍ മലയാളപാഠാവലിയില്‍ അതുണ്ട്. ഒരു നനയാത്ത മഴക്കാരി, മറ്റൊരാള്‍ നനഞ്ഞുതീര്‍ത്ത മഴകള്‍ക്ക് കുട പിടിക്കുക…അങ്ങനെയാലോചിക്കുമ്പോള്‍ ഒരു ചിരി ചുണ്ടത്ത് ഊറിവരുന്നു…. ജിഷ്ണുരാഘവന്‍ ഭൂമി കടന്നുപോയതിനെക്കുറിച്ചുള്ളതാണ് ഞാനാദ്യം വായിക്കുന്ന ദീപക്കുറിപ്പ്. യാത്രാഭാണ്ഡം മുറുക്കിവച്ചവര്‍ ബാക്കിയാവുകയും കെട്ടുമുറുക്കാത്തവര്‍ നറുക്കെടുപ്പു വീണ് യാത്രയാവുകയും ചെയ്യുന്ന ലോകരീതിയെക്കുറിച്ച് താടിക്കുകൈയും കൊടുത്തിരുന്ന് ആലോചിച്ചുപോയി. ശരീരവും മനസ്സും രണ്ടിലും വേദനകളും അതിനെയെല്ലാം അതിജീവിക്കാനുള്ള തത്രപ്പാടുകളും ഉള്ള ഒരു യാത്രക്കാരിയായതിനാല്‍ത്തന്നെ ജിഷ്ണുവിന് ഒരുContinue Reading

“……. പക്ഷെ, അയാൾക്കറിഞ്ഞുകൂടാ.., കാലവും പ്രായവും ഒന്നുമല്ല പ്രശ്നം. മനുഷ്യർക്ക്‌ എന്തും നേടാനാകും. മനസ്സിൽ അത്രയ്ക്ക് ഉത്ക്കടമായ മോഹം വേണമെന്നു മാത്രം. “ അതെ. ആത്യന്തികമായി ‘ദി ആൽക്കെമിസ്റ്റ്’ മുന്നോട്ടു വയ്ക്കുന്ന ജീവിത ദർശനം അതുതന്നെയാണ്. ഏകാഗ്രമായി സ്വന്തം മനസ്സിലേക്ക് നോക്കുക, ലക്ഷ്യം കണ്ടെത്തി, അതിനായി അശ്രാന്തം പരിശ്രമിക്കുക, നിങ്ങൾ നേടിയിരിക്കും എന്നുതന്നെ. ‘സാന്റിയാഗോ എന്നായിരുന്നു അവന്റെ പേര്…,’ ഇടിഞ്ഞു പൊളിഞ്ഞ പഴയ പള്ളിക്കരികിൽ നമ്മൾ കണ്ടുമുട്ടുന്ന കൌമാരക്കാരനായ ആട്ടിടയൻ.Continue Reading