March 2022

മെയ് 19; 2020, തിയ്യതിയും മാസവും എല്ലാം ഉറപ്പുവരുത്തി, എൻ്റെ മേൽനോട്ടപരിധിയിൽപ്പെട്ട ഷോപ്പുകളിൽ നിന്ന് വെരിഫൈ ചെയ്ത് തിരിച്ചുകിട്ടിയ പ്രതിമാസ സ്റ്റോക്ക്ഷീറ്റിൻ്റെ റിപ്പോർട്ട് ഉണ്ടാക്കി കൊണ്ടിരിക്കുമ്പോൾ ഉറക്കത്തിൽ നിന്നുണരാത്ത ഭാര്യ കുഞ്ഞിനെ ചേർത്ത് പിടിച്ച് അവ്യക്തമായഭാഷയിൽ എന്തോ പറഞ്ഞു കൊണ്ടിരുന്നു. “വർക്ക് അറ്റ് ഹോം” എന്ന മുഷിപ്പേറിയ ജോലിതുടങ്ങിയിട്ട് രണ്ടു മാസത്തിലധികമായിരിക്കുന്നു. ‘കോവിഡ് വന്നത് നന്നായി, ങ്ങളെ കുടുംബത്ത് കാണാൻ കിട്ടിയല്ലോ’എന്ന സന്തോഷത്തിലാണ് സഹധർമ്മിണി. അവധി ദിവസങ്ങളിൽ പോലും വിശ്രമിക്കാതെContinue Reading

നിറങ്ങൾ വെട്ടിമുറിച്ച്നിങ്ങൾ പങ്കിട്ടെടുത്തപ്പോൾ,മറഞ്ഞത്, എന്റെസ്വപ്നങ്ങളിലെമഴവില്ലുകളായിരുന്നു. ഭാഷയും രൂപവും ഇഴകീറിയെടുത്ത്നിങ്ങളെന്റെ വർഗ്ഗവും ഉപവർഗ്ഗവുംമുദ്രണംചെയതു. ഭൂപടങ്ങൾ മാറ്റിവരച്ച നിരീക്ഷകർഏകശാസനത്തിൽജനിതകത്തെ പുനഃക്രമീകരിച്ചപ്പോൾഅകലങ്ങളിലേക്കെറിയപ്പെട്ടത്എന്റെ പൈതൃകങ്ങളായിരുന്നു. സ്വനിർവചനങ്ങളാൽനിങ്ങൾസ്വത്വമരുളിയപ്പോൾവർണ്ണച്ചിറകുകളറ്റ്മുഖമിടിച്ചുവീണ ഞാൻപിറന്ന മണ്ണിൽതിരിച്ചറിയാനാവാത്തവനുമായി. പരീക്ഷണശാലയിലന്ത്യത്തിൽഅഴുകിയലിയാനൊരുനിഴൽപോലുമില്ലാതെ,വിണ്ടുണങ്ങിയ കാലടികളിൽഞാൻ എന്നെത്തിരയുകയായിരുന്നു..! കവർ : ജ്യോതിസ് പരവൂർContinue Reading

കേട്ടുകേള്‍വികള്‍ക്കപ്പുറത്ത്, ഭാര്‍ഗവീ നിലയത്തില്‍, കഥാകാരനു പുറമെ ഭാര്‍ഗവിയുടെ സാന്നിദ്ധ്യം നേരിട്ടനുഭവിക്കുന്ന, ഒരാളേയുള്ളു; പരീക്കണ്ണി.അന്നത്തെ ജനകീയ സിനിമയുടെ ചേരുവകളുടെ നിര്‍ബന്ധത്തിനു വഴങ്ങി അടൂര്‍ ഭാസിക്കു വേണ്ടി സൃഷ്ടിച്ച ഒരു കഥാപാത്രമെന്നു ഒറ്റ നോട്ടത്തില്‍ തോന്നാവുന്ന പരീക്കണ്ണിക്ക് മാത്രം ഭാര്‍ഗവീ സാന്നിദ്ധ്യം ഉറപ്പാക്കാനുള്ള കഥാകാരന്‍റെ നിശ്ചയത്തിനു പിന്നില്‍ കൃത്യമായ ഉദ്ദേശം തന്നെയുണ്ട് എന്ന് കഥയും തിരക്കഥയും ഒന്നിച്ച് ഒരു പുനര്‍ വായനയ്ക്ക് വിധേയമാക്കുമ്പോള്‍ തെളിയുന്നു. നിഗൂഢമായ ഒരു ഭവനത്തില്‍ കഥാകാരന്‍ എത്തുകയല്ല. മറിച്ച്Continue Reading

മിക്കപ്പോഴും മനുഷ്യാവസ്ഥകളുടെ സ്ഫുടീകരണമാണ് സാഹിത്യത്തിൽ നമുക്ക് ദർശിക്കാനാവുക. ഒരർത്ഥത്തിൽ മനുഷ്യജീവിതം തന്നെയാണത്. സ്വയം അതിലെ കഥാപാത്രങ്ങൾ ആയിരിക്കേ നമ്മുടെ ബോധത്തിൽ നിന്നും തെന്നിമാറിയ സംഭവങ്ങൾ; അതിനെ സാഹിത്യകാരൻ ഏറ്റവും ദീപ്തമായി ആവിഷ്കരിക്കുന്നു. അപ്പോൾ അതിലെ കഥാപാത്രം വായനക്കാരൻ തന്നെയാണ്. അല്ലെങ്കിൽ അയാൾക്ക് ഏറ്റവും നന്നായി അറിയുന്ന ഒരാൾ. അതുമല്ലെങ്കിൽ അയാൾ വിശ്വസിച്ചുപോകുന്ന ഒരു കെട്ടുകഥ. ഇതിൽ ഏതാണെങ്കിലും സാഹിത്യകാരൻ പറയുന്നത് നുണയോ നേരോ ആകട്ടെ അതിനെ വായനക്കാരൻ അവിശ്വസിക്കാതിരിക്കുമ്പോൾ കഥContinue Reading

നേരേ നോക്കിയാൽ കണ്ണാടി മതിലിനപ്പുറത്തെ കാഴ്ച തവിട്ടുനിറം കലർന്ന് മങ്ങിക്കാണുന്നതിനു കാരണമാകുന്നത് കണ്ണാടിയിൽ പതിപ്പിച്ച നേർത്ത ഫിലിം. ഉച്ച തിരിഞ്ഞെങ്കിലും ഇപ്പോഴും തീക്ഷ്ണമായിത്തന്നെ തുടരുന്ന വെയിലിനെ അത് ആശുപത്രിയ്ക്കുള്ളിലേക്ക് കടത്തിവിടാതെ മുൻവശത്തെ ലോബിയെ പൊതിഞ്ഞു കാത്തുസൂക്ഷിക്കുന്നു, തണുപ്പ് ചോർന്നുപോകാതെ. ആളുകൾ അടുത്തെത്തുമ്പോൾ ഇരുവശങ്ങളിലേക്ക് താനേ തുറക്കുന്ന കണ്ണാടിവാതിൽ നേരേ മറിച്ചും. ഓരോ വട്ടം വാതിൽ തുറക്കുമ്പോഴും ചൂടുള്ള വെയിൽ നിറഞ്ഞ വായുവിൻ്റെ സാന്ദ്രമായ ഒരു വീശൽ മേലാകെ പടർന്നു പിടിക്കുന്നത്Continue Reading