പുസ്തകപരിചയം

ജയറാം സ്വാമിയുടെ “പൂത്തു നിൽക്കുന്ന കാട്ടിൽ ഇടി മുഴങ്ങി മഴ തുടങ്ങി — ഒരു വായനാനുഭവം ആധുനിക മലയാള ചെറുകഥാരംഗത്ത് സംഭവങ്ങളുടെ ആവേശത്തേക്കാൾ മനുഷ്യന്റെ ഉള്ളിലെ നിശ്ശബ്ദമായ സംഘർഷങ്ങളെ വിശ്വസിക്കുന്ന എഴുത്തുകാർ വിരളമാണ്. ആ അപൂർവ നിരയിലേക്ക് ശ്രദ്ധേയമായി ചേർന്നുനിൽക്കുന്ന കൃതിയാണ് ജയറാം സ്വാമി എഴുതിയ “പൂത്തു നിൽക്കുന്ന കാട്ടിൽ ഇടി മുഴങ്ങി മഴ തുടങ്ങി” എന്ന ചെറുകഥാസമാഹാരം. പേരിൽ തന്നെയുള്ള പ്രകൃതിയുടെ രൂപകഭംഗി പോലെ, മഴയ്ക്ക് മുമ്പുള്ള ഇടിമുഴക്കംContinue Reading

ആദിമചോദനകളുടെ കാട് മനുഷ്യ പരിണാമങ്ങളുടെ ചരിത്രവുമായി ഇഴചേർന്നുകിടക്കുന്ന സംഗതിയാണ്. വ്യത്യസ്ത വ്യവസ്ഥകൾ രൂപപ്പെടുന്നതിന് മുമ്പ് മനുഷ്യൻ സ്വതന്ത്രരായിരുന്ന കാലദേശങ്ങൾ ഓർക്കുക. കാടുകളായിരുന്നു മനുഷ്യരുടെ അഭയസങ്കേതങ്ങൾ. വികാരവിവേചനങ്ങളുടെ പാഠശാലയും അവ തന്നെയായിരുന്നു. മനുഷ്യൻ്റെ ഭാവനയും പ്രകൃതിയുടെ കരുത്തും ഇണചേർന്ന് ദൈവമെന്ന അതീന്ദ്രിയ സങ്കൽപം പിറന്നതു പോലും കാട്ടിലായിരുന്നിരിക്കണം. ആത്മാന്വേഷണങ്ങളുടെ കാട് കവി ഡി. വിനയചന്ദ്രൻ വിശദമായ കാവ്യഭാഷയിൽ വരച്ചിട്ടുണ്ട്: “കാടിനു ഞാനെന്തു പേരിടും?കാടിനു ഞാനെൻ്റെ പേരിടും. പേരുകൾ സൂര്യനും ചന്ദ്രനും ഭൂമിയുംContinue Reading

(ഹമീദ് ചങ്ങരംകുളത്തിന്റെ ഇപ്പിനു എന്ന കഥാ സമാഹാരത്തിലൂടെ) ഹമീദ് ചങ്ങരംകുളത്തിന്റെ പലവഴികളിൽ ഒന്നാണ് കഥ എഴുത്ത്.തന്റെ ആദ്യ കഥാ സമാഹാരമായ ‘ഇപ്പിനു’ വിലൂടെ കടന്നുപോകുമ്പോൾ വായനക്കാരെ തന്റെ ഗ്രാമമായ ‘പള്ളിക്കര’ യുടെ നാട്ടുവഴികളിലൂടെയോ, പാട വരമ്പിലൂടെയോ നടന്നു പോകുന്ന അനുഭവങ്ങളാക്കി മാറ്റാൻ സാധിക്കുന്നു കഥാകാരന്.ഇപ്പിനു, ഗ്രീഷ്‌മപ്പൂക്കൾ, നേർരേഖകൾ, പറന്നു പോയ പക്ഷി, ഈലാപ്പി, കർക്കിടകവാവ്, കർമ്മ കാണ്ഡം, അതിരുകൾ, തുടങ്ങിയ എട്ടുകഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. ഹമീദിന്റെ കഥകൾ ജീവിതത്തിന്റെContinue Reading

അധികാരവും അധിനിവേശവും സ്വാതന്ത്ര്യവും മനുഷ്യ ജീവിതവും അടുത്തകാലത്ത് വായിച്ച ശ്രദ്ധേയമായ ഒരു നോവലാണ് ദിവ്യ അരുണിന്‍റെ യെല്ലോ റിബ്ബൺ. പ്രമേയത്തിലെ പുതുമയും പുസ്തകം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ-സാംസ്കാരിക പശ്ചാത്തലവുംകൊണ്ട് ഏറെ ആകർഷണീയമാണ് ഈ നോവൽ. സിംഗപ്പൂർ, ചൈന, ബാംഗ്ലൂർ, ബ്രിട്ടൻ, കേരളം എന്നിങ്ങനെ വിവിധ ദേശങ്ങൾ നോവലിന്‍റെ പശ്ചാത്തലമാകുന്നുണ്ടെങ്കിലും ഹോങ്കോങ്ങാണ് യെല്ലോ റിബ്ബണിന്‍റെ പ്രധാന കഥാപരിസരം.യെല്ലോ റിബ്ബൺ കേവലം ഒരു രാഷ്ട്രീയ വിഷയമോ പ്രണയപരാജയമോ പറയുക മാത്രമല്ല ചെയ്യുന്നത്; മറിച്ച്Continue Reading

കല്ലിൽ നിന്ന് ശില്പമുണ്ടാക്കാൻ ഉളിമുതൽ മൂർച്ചയുള്ള പല ആയുധങ്ങളും ശില്പി കയ്യിൽ കരുതുന്നു, മനസ്സിൽ രൂപങ്ങളും. ശില്പി ഉള്ളിൽ പതിഞ്ഞ രൂപങ്ങൾ കല്ലിൽ കൊത്തിയെടുക്കുന്ന പോലെ സാമൂഹത്തിലെ ജീവിതക്കാഴ്ചകളിൽ നിന്ന് കഥാകൃത്തുക്കൾ ഭംഗിയുള്ള കഥകൾ നിർമ്മിക്കുന്നു. ശില്പം കല്ലിൻ്റെ മറ്റൊരു രൂപമാണ്, കഥയും. കഥ അതിൻ്റെ വിനിമയം കൊണ്ട് സുതാര്യവും സത്യസന്ധവുമായ ഇടപെടൽ സമൂഹത്തോട് ചെയ്യുന്നുണ്ട്. റാണിയുടെ കഥകളിൽ ഈ ശില്പഭംഗിയും ആശയവിനിമയവും ഒരുപോലെ കാണാം. അതിനായി അവരുപയോഗിച്ച ആയുധങ്ങൾക്ക്Continue Reading