ഭിക്ഷു
വർഷത്തിൽ രണ്ടു പ്രാവശ്യം കുടുംബവീട്ടിൽ വന്നുതാമസിക്കുമായിരുന്ന വൃദ്ധസന്യാസിയായ ഒരു ബന്ധു എനിക്കുണ്ടായിരുന്നു.ബന്ധങ്ങളഴിച്ചു വരുമ്പോൾ എൻ്റെ മുത്തശ്ശിയുടെ അമ്മാവനായിട്ടുവരും. അവർ സമപ്രായക്കാരായിരുന്നു. എല്ലാവരും വിളിക്കുന്ന വല്യമ്മാവനെന്ന അതേ വിളി തന്നെ ഞാനും അദ്ദേഹത്തെ വിളിച്ചു. സിലോണിൽനിന്ന് കാലവർഷക്കാറ്റ് ചെങ്ങന്നൂരിലെത്തുന്ന അതേ ദിവസമാണ് തെക്കുനിന്നുള്ള മെയിലിൽ അദ്ദേഹവും അവിടെ തീവണ്ടിയിറങ്ങുന്നത്. അപ്പോൾ സന്യാസിയുടെ ചടച്ചുയർന്ന വൃദ്ധദേഹത്തെപ്പൊതിഞ്ഞ് മഴത്തുള്ളികൾ രസിക്കും. എനിക്കോർമ്മയുള്ളപ്പോഴൊക്കെ അദ്ദേഹം വീട്ടിൽ വന്നിട്ടുള്ളത് അന്തി പരക്കുന്ന പരപരാ വെട്ടത്തിലാണ്. എന്നിട്ട് വിളക്കുതൊഴുത്Continue Reading





















