March 2017

  ഇടവഴികള്‍ക്കരികിലെ വാകമരങ്ങള്‍ പൂക്കുമ്പോള്‍ ഹൃദയത്തിലേക്കും ചുവപ്പ് പടരുന്നെന്ന് പറഞ്ഞ ഒരു പെണ്‍കുട്ടി ഏതോ നഗരത്തില്‍ മുഷിഞ്ഞ ഹോസ്റ്റല്‍ മുറിയില്‍ തനിച്ചു കഴിയുന്നുണ്ടാകണം. മദ്യശാലയിലെ അരണ്ട വെളിച്ചങ്ങള്‍ക്കു മീതെ പുളിച്ച വാക്കുകളാല്‍ പ്രണയത്തിന്റെ ഒച്ച ഞാനവളെ കേള്‍പ്പിക്കാന്‍ ശ്രമിക്കും. ആ ലഹരിയില്‍ എന്റെ കണ്ണുകളില്‍ നിന്നവള്‍ ഇറങ്ങിപ്പോകട്ടെയെന്ന് എത്ര വിചാരിച്ചിട്ടുമെന്തേ… ഞങ്ങളാകാശ പന്തലിന്‍ചോട്ടില്‍ കിനാപൂമരക്കൊമ്പത്ത് നഷ്ടക്കൂടുകളില്‍ സ്വപ്നങ്ങള്‍ക്കും പ്രണയങ്ങള്‍ക്കും അടയിരിക്കുന്ന ഏകാകികള്‍.Continue Reading

    30 ആണോ 31 ആണോ ടീച്ചർ ചോദിക്കുമ്പോ കൈപ്പത്തി കമഴ്ത്തി ഉയർച്ച താഴ്ചകളെ തൊട്ടെണ്ണിയിരുന്ന മാർച്ച്. സ്കൂൾ ആരവങ്ങളിൽ നിന്നും കൈകാൽ കഴുകി പമ്പരം കൊത്തുന്നവരെ നോക്കി കൊഞ്ഞനം കുത്തിയിരുന്നതും മാർച്ച്. പ്രണയവും വിരഹവും മാറത്തടുക്കി വിട്ടുപോകലിന്റെ വിങ്ങലിൽ വിറയ്ക്കുമ്പോൾ പരീക്ഷാപ്പനിയെന്ന് അമ്മയോട് കള്ളം പറയിക്കുന്ന മാർച്ച്‌. ജനുവരി ഫെബ്രുവരി പിന്നെ മറിച്ചിടാൻ പേടിയാണിപ്പോൾ പുതുവർഷം തുടങ്ങുകയല്ല ഗതികേടുകൾ ഒടുങ്ങിയില്ലേൽ കുടിയിറക്കപ്പെടുമെന്ന അറിയിപ്പിന്റെ ചെണ്ടമേളങ്ങൾ. നടപ്പു വർഷംContinue Reading

ഒരു കൂട്ടായ പ്രവര്‍ത്തനത്തില്‍ ഇങ്ങനെ ഒരാള്‍ ഒറ്റയ്ക്ക് അവകാശം സ്ഥാപിക്കുന്ന രീതി നല്ലതാണോ? അഥവാ, ഒരു പാട്ടിനു മേല്‍, അതിന് സംഗീതം നല്‍കിയ ആള്‍ക്ക്, എഴുത്തുകാരനെക്കാള്‍, ഗായകനെക്കാള്‍, ചിത്രത്തില്‍ പാടി അഭിനയിച്ചവരെക്കാള്‍, അതിനായി രംഗസജ്ജീകരണം നടത്തിയവരെക്കാള്‍ ഒക്കെ അധികാരം ലഭിക്കുന്നതെങ്ങനെയാണ്? മനോജ്‌ കുറൂര്‍ : ഇന്നല്ലെങ്കിൽ നാളെ നേരിടേണ്ടിവരുന്ന സാംസ്കാരികമായ ഒരു പ്രതിസന്ധി എന്ന നിലയിലാണു ഞാൻ ഇതിനെ കാണുന്നത്‌. കോപ്പിറൈറ്റ്‌ നിയമങ്ങൾ കർശനമായ പാശ്ചാത്യരാജ്യങ്ങളിലെ അവസ്ഥയാവും സംഗീതജ്ഞരെക്കൊണ്ടും ഗായകരെക്കൊണ്ടുംContinue Reading

  ചോദ്യം:  മതപരമായ അസഹിഷ്ണുതകളിലേയ്ക്കോ തീവ്രവാദങ്ങളിലേയ്ക്കോ എതിരില്ലാത്ത എകാധിപത്യത്തിലേയ്ക്കോ ഒക്കെ രാഷ്ട്രത്തെ നയിച്ചേയ്ക്കാവുന്ന, ഒരു രാഷ്ട്രീയ വിശ്വാസവും അതില്‍ പടുത്തുയര്‍ത്തപ്പെട്ട രാഷ്ട്രീയ കക്ഷിയും ശരീരഭാഷ കൊണ്ടും സംസാരരീതികൊണ്ടും എതിരാളികളെ അസ്വസ്ഥരാക്കാന്‍ പോന്ന അതിന്‍റെ നേതാവും ജയിച്ചു നില്‍ക്കുന്ന ഇന്നത്തെ ചുറ്റുപാടില്‍, തത്ക്കാലം അസൂയാവഹമായ അവസ്ഥയിലല്ലാത്ത ഇടതു കക്ഷികള്‍, തന്ത്രപരമായി ഏതു ബഹുമുഖവഴികളിലൂടെയാവും സ്വന്തം പ്രസക്തി അവതരിപ്പിക്കാന്‍ ശ്രമിക്കുക?   ഉത്തരം:  ഈ അവികസിത രാജ്യത്തിലെ നാമമാത്രജനാധിപത്യത്തെ കുറിച്ച് പണ്ടില്ലാത്ത ആശങ്കയോContinue Reading

  പൊള്ളുന്ന വേനലിൽ പൊട്ടി മുളച്ചൊരു കവിത കവിതയുടെ ഹൃദയം തേടി മടിച്ച് മടിച്ചൊരു അഭ്യുദയകാംക്ഷി ബേക്കലിന്റെ തീരത്ത് മുട്ടിട്ടിഴഞ്ഞ കവിതയ്ക്ക് കാലത്തിന്റെ കൈയ്യും പിടിച്ച് നടക്കാമെന്നായി… കടലിരമ്പുമ്പോൾ ബോൺസായ് മരച്ചോട്ടിൽ കണ്ണീർ കൊണ്ട് തുലാഭാരം തണുത്തൊരു വെളുപ്പാൻ കാലത്ത് പനി കിടക്കയിലേക്ക് കവിതക്കൊരു ചുക്കുകാപ്പി കവിളിലൊരുമ്മയും… അങ്ങനെ കവിത മൗനത്തോട് കഥ പറഞ്ഞു… ശൂന്യതയോട് കൂട്ട് കൂടി ഓടാമ്പലിട്ടsച്ചിരുന്നെങ്കിലും ഖണ്ഡകാവ്യമൊളിഞ്ഞു നോക്കി നെറ്റി ചുളിച്ചു വ്യാകരണ പിശകിന്റെ ചെവിയിലുംContinue Reading