ലോകകഥ

ആ രണ്ടുപേരെയും വായും പൊളിച്ചു നോക്കിനില്ക്കാൻ വിട്ടിട്ട് ടാക്സി കുതിച്ചുപാഞ്ഞു. പൊടിയും പറത്തി വണ്ടി പോയിമറഞ്ഞ ദിക്കിലേക്കു നോക്കി ഇരുവരും ദേഷ്യത്തോടെ അല്പനേരം നിന്നു. എന്നിട്ട് “വാ, എന്തെങ്കിലുമാവട്ടെ! ഇതിലൊക്കെ നമുക്കെന്തു കാര്യം!” എന്നു പരസ്പരം പറഞ്ഞുകൊണ്ട് അക്ഷമ പൂണ്ട ഒരു തിടുക്കത്തോടെ അവർ സ്ഥലം വിട്ടു. കുറേ വളവും തിരിവും കഴിഞ്ഞ് ടാക്സി ഒടുവിൽ ഒരു കല്യാണവീട്ടിനു മുന്നിൽ ചെന്നുനിന്നു. ഇതൊരു മുപ്പതിനായിരം രൂപാക്കല്യാണമായിരുന്നു! ആ ചെലവിന്റെ പൊലിമയ്ക്കുContinue Reading

ആന്റൺ ചെക്കോവ് പുലർച്ച മുതലേ ആകാശം കാർമ്മേഘം നിറഞ്ഞു കിടക്കുകയായിരുന്നു. ചൂടുണ്ടായിരുന്നില്ല; എന്നാൽ നിശ്ചേഷ്ടവും നിരുന്മേഷവുമായിരുന്നു അന്തരീക്ഷം, പാടങ്ങൾക്കു മേൽ മേഘങ്ങൾ യുഗങ്ങളായി തങ്ങിനില്ക്കുകയും ഇപ്പോൾ മഴ പെയ്യുമെന്ന നിങ്ങളുടെ പ്രതീക്ഷകൾ വിഫലമാവുകയും ചെയ്യുന്ന നരച്ച ദിവസങ്ങളിലൊന്നുപോലെ. മൃഗഡോക്ടറായ ഇവാൻ ഇവാനിച്ചും സ്കൂൾ ടീച്ചറായ ബർക്കിനും നടന്നുനടന്ന് അവശരായിരുന്നു; പാടങ്ങൾക്കവസാനമില്ലെന്ന് അവർക്കു തോന്നിപ്പോയി. അങ്ങകലെ മിരോനോസിറ്റ്സ്കോഗ്രാമത്തിലെ കാറ്റാടിമില്ലുകൾ കഷ്ടിച്ചു കാണാമായിരുന്നു; വലതുഭാഗത്തായി ഒരു കുന്നിൻനിര നീണ്ടുനീണ്ടുപോയി ഗ്രാമത്തിനപ്പുറത്തു മറഞ്ഞു. മേച്ചില്പുറങ്ങളുംContinue Reading

ഇന്ത്യയിലെ സൂറത്തിൽ ഒരു കോഫീ ഹൗസ് ഉണ്ടായിരുന്നു, അവിടെ ധാരാളം യാത്രികരും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഉള്ള വിദേശികളും കണ്ടുമുട്ടുകയും സംവദിക്കുകയും ചെയ്യുക പതിവായിരുന്നു. ഒരു ദിവസം പണ്ഡിതനായ ഒരു പേർഷ്യൻ ദൈവശാസ്ത്രജ്ഞൻ -theologian – ഈ കോഫി ഹൗസ് സന്ദർശിച്ചു. ദൈവത്തിന്റെ പ്രകൃതം പഠിക്കാനും ഈ വിഷയത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനും എഴുതാനുമായി ജീവിതം ഉഴിഞ്ഞു വച്ച വ്യക്തിയായിരുന്നു അയാൾ. ദൈവത്തെക്കുറിച്ച് വളരെയധികം ചിന്തിക്കുകയും വായിക്കുകയും എഴുതുകയും ചെയ്ത് അവസാനംContinue Reading

“ഇതാണ്‌ ലോകത്തെ അവസാനരാത്രി എന്നറിഞ്ഞിരുന്നെങ്കിൽ നീ എന്തു ചെയ്യുമായിരുന്നു?” “ഞാൻ എന്തു ചെയ്യുമെന്ന്; കാര്യമായിട്ടു തന്നെയാണോ ചോദിക്കുന്നത്?” “അതെ, കാര്യമായിട്ടു തന്നെ.” “അറിയില്ല- ഞാൻ ആലോചിച്ചിട്ടില്ല.” അവർ വെള്ളി കൊണ്ടുള്ള കാപ്പിപ്പാത്രത്തിന്റെ പിടി അയാളുടെ നേർക്കു തിരിച്ചുവച്ചിട്ട് കപ്പുകൾ രണ്ടും അവയുടെ സോസറുകളിൽ വച്ചു. അയാൾ കാപ്പി പകർന്നു. പിന്നിൽ, പൂമുഖത്തെ പച്ച ഹരിക്കെയ്ൻ വിളക്കിന്റെ വെളിച്ചത്തിൽ രണ്ടു കൊച്ചുപെൺകുട്ടികൾ ബ്ലോക്കുകൾ കൊണ്ടു കളിക്കുകയായിരുന്നു. “അപ്പോൾ നമുക്ക് അതിനെക്കുറിച്ചു ചിന്തിക്കാൻContinue Reading

കുർട്ട് കുസെൻബെർഗ് കാലത്തു പത്തുമണിയോടെ ഞാൻ അതിർത്തിയിലെത്തി. കസ്റ്റംസുകാർ എന്റെ രേഖകളെല്ലാം പരിശോധിക്കുകയും അവരുടെ മൂക്കിനു താഴെ വച്ച് എന്റെ കയ്യിലുള്ള പണം എന്നെക്കൊണ്ടെണ്ണിക്കുകയും ചെയ്തു. അത് നല്ലൊരു തുക ഉണ്ടായിരുന്നതിനാൽ കൂടുതൽ പരിശോധനയ്ക്കൊന്നും നില്ക്കാതെ അവർ എന്നെ കടന്നുപോകാൻ അനുവദിച്ചു. കനം കുറഞ്ഞ പഴ്സുമായി ചെല്ലുന്ന സഞ്ചാരികൾക്ക് പറ്റൂറിയയിൽ പ്രവേശനമില്ല. കുറഞ്ഞത് ഒരു മണിക്കൂർ നടക്കുക, പിന്നെ വിശ്രമിക്കുക- എന്റെ തീരുമാനം അങ്ങനെയായിരുന്നു. അതിരാവിലെ മുതൽ ഞാൻ യാത്രയിലായിരുന്നു.Continue Reading