October 2022

1990 ജൂലൈ 21യാത്ര പുറപ്പെടേണ്ട ദിവസം. ഒരുക്കങ്ങളെല്ലാം കഴിഞ്ഞപ്പോഴാണ് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങു ന്നതിനെക്കുറിച്ചോർത്തത്. സത്യത്തിൽ വീട്ടുകാരെയെല്ലാം ഉപേക്ഷിച്ച് എങ്ങോട്ടോ നാടു വിടുന്നതു പോലെയൊരു തോന്നലായിരുന്നു. കോഴിക്കോട് നിന്ന് പാട്ന എക്സ്പ്രസിലായിരുന്നു ഞങ്ങളുടെ യാത്ര. അതു കൊണ്ട് കൊൽക്കത്തയിൽ നിന്ന് ഗോഹട്ടിക്ക് വണ്ടി മാറി കയറണം. ഞങ്ങളെ യാത്രയാക്കാൻ എന്‍റെ അനുജൻ ദിനേശ്, സുഹൃത്തായ മധു, പവിത്രന്‍റെ ജ്യേഷ്ഠൻ ദേവൻ, അളിയൻ ജയപ്രകാശ് എന്നിവരെല്ലാം സ്റ്റേഷനിൽ എത്തിയിരുന്നു. സത്യത്തിൽ ഉള്ളിലൊരുContinue Reading

കാഞ്ചീപുരം ജില്ലയിലെ പുരാതനമായ തുറമുഖ നഗരമാണ് മഹാബലിപുരം.ചെന്നൈ പട്ടണത്തിൽ നിന്നും രണ്ടുമണിക്കൂർ യാത്രചെയ്താൽ കടലോരത്തെ വാസ്തുശില്പസൗന്ദര്യമാർന്ന മഹാബലിപുരത്ത് നാം കാലുകുത്തും. ദക്ഷിണേന്ത്യയിലെ പല്ലവ രാജാക്കന്മാരാണ് ഈ നഗരം രൂപകൽപന ചെയ്തത്.പല്ലവ രാജാവായ മാമല്ലൻ്റെ പേരിലറിയപ്പെടുന്നതിനാൽ ഇവിടം മാമല്ലപുരം എന്നും കേൾവിപ്പെടുന്നു. ലോക പൈതൃക നഗരികളുടെ സംരക്ഷണത്തിലുള്ള മഹാബലിപുരം ക്രിസ്തുവർഷം ഏഴിനും ഒൻപതിനുമിടയിലാണ് നിർമ്മിക്കപ്പെട്ടത്. നിഴലും വെളിച്ചവും ഒളിച്ചുകളിക്കുന്ന ശിലാഗുഹകളും അപൂർണമായ ചൈത്യങ്ങളും ബുദ്ധവിഹാരങ്ങളും മാമ്മല്ലപുരം കാഴ്ചകളുടെ നിറമാലയാണ്. അപൂർണമായ ശില്പനിർമിതികൾContinue Reading

ഒരാൾ ജീവിക്കുന്ന കാലഘട്ടമാണ് മിക്കപ്പോഴും അയാളുടെ എഴുത്തുകളുടെ ഭൂമിക. അതിനാൽ കാലത്തോട് സംവദിക്കുന്നവയാകും പല നല്ല എഴുത്തുകളും. സാഹിത്യത്തിന്റെ എല്ലാവിധ സൗന്ദര്യവും ഉൾക്കൊള്ളുമ്പോൾ തന്നെ വിശാലാർത്ഥത്തിലുള്ള രാഷ്ട്രീയവും അത് കാഴ്ചപ്പെടുത്തും. കേവലാർത്ഥത്തിലുള്ള സാമുദായിക ഉദ്ധാരണം അല്ല ‘രാഷ്ട്രീയം’ എന്ന പദം കൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്. സമൂഹത്തിന് നേരെ തുറന്നുവച്ച എഴുത്തുകാരന്റെ കണ്ണുകൾ വഴി വായനക്കാരന് സ്വായത്തമാക്കാൻ കഴിയുന്ന കാഴ്ചയും ഉൾക്കാഴ്ചയും ആണത്. വർത്തമാനകാലത്തിൽ നിന്നുകൊണ്ടുള്ള എഴുത്തുകൾ, ആ കാലത്തോടാണ് സംവദിക്കുന്നത്.Continue Reading

“കവിത സ്ത്രീശബ്ദമാണ്‌. അരുത് അരുത് എന്ന് വിലക്കിയ പറുദീസയിൽ നിന്ന് പുറത്തു കടക്കാം എന്നു ആദ്യം പറഞ്ഞത് സ്ത്രീയാണ് “ മലയാളനാട് ഓൺലൈനിൻറെ സഹകരണത്തോടെ പട്ടാമ്പി നീലകണ്ഠ സംസ്കൃത കോളേജ് സംഘടിപ്പിച്ച കവിതയുടെ കാർണിവലിൽ കൽപ്പറ്റ നാരായണൻ ,സദസ്സിനെ ആവേശം കൊള്ളിച്ച പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയാണ് . പുതുലോകത്തിനു നേരെയുള്ള വാതിലുകൾ ഓരോന്നായി അടച്ചിടുന്ന ഇസ്ലാമിക സംഘടന തങ്ങളുടെ പിന്തിരിപ്പൻ സ്ത്രീ വിരുദ്ധ അജൻഡ നടപ്പാക്കുമ്പോൾ അതിൽ കാവ്യാലാപനം ചെയ്യാൻContinue Reading

സൈക്ക്ള്‍ ചവുട്ടിത്തുടങ്ങിയപ്പോള്‍ പതിവു വഴി വിട്ട് ഒരു യാത്ര മുഹേര്‍ കാംബിയുടെ മനസ്സിലുണ്ടായിരുന്നില്ല. വിവേക് നഗറില്‍ നിന്ന് തിരക്കില്ലാത്ത ധോബി കോളനിയിലേയ്ക്ക് കടക്കുന്നതിന് പകരം ഇടത്തോട്ടു തിരിഞ്ഞു കഴിഞ്ഞാണ് അന്നത്തെ വ്യായാമം സര്‍ക്കാര്‍ ജീവനക്കാരുടെ കോളനി വഴിയാവാം എന്ന് അവന് തോന്നിയത്.“റമ്പാന്‍ കലിയെ കണ്ട് വീട്ടിലേയ്ക്ക് ക്ഷണിക്കുകയുമാവാം . എന്നുമുതലേ ആലോചിക്കുന്നതാണ് . സമയം ഒത്തുവന്നില്ല .” മന:സാക്ഷി സൂക്ഷിപ്പുകാരനായ ബന്ധു, സ്ഥലംമാറ്റം കിട്ടി, വരുന്നുണ്ട് എന്ന് എന്നോട് പറഞ്ഞുതുടങ്ങിയിട്ട്Continue Reading