മഞ്ഞക്കഥകളും ഒരു കപോതപുഷ്പവും
ആ നഗരത്തിലെ തെരുവുകൾക്ക് ദിവസങ്ങളുടെ പേരാണ് കൊടുത്തിരിക്കുന്നത്.ഞായറും തിങ്കളും പൂത്തിറങ്ങി ശനിയുടെ മന്ദതയിൽ മൂർച്ഛിക്കുന്ന മഹാനഗരമാണ്.ഞായറിൻ്റെ പേരുള്ള തെരുവിൽ നിറയെ വസ്ത്രങ്ങളുടെ കമ്പോളങ്ങളാണ്. നമ്മുടെ ചുട്ടിത്തോർത്തു മുതൽ പട്ടിൽ സ്വർണനൂൽ കോർത്തുകെട്ടി പല്ലവപ്പടർച്ച നടത്തിയ മുന്തിയ സാരികൾ വരെ കിട്ടുന്ന കടകൾ. തിങ്കൾത്തെരുവിൽ രുചിയുടെ രസഭാവങ്ങൾ ചമയമില്ലാതെയും ചമയം ചൂടിയും ആടുന്നു. ചുട്ടെടുക്കുന്നതിൻ്റെയും എണ്ണയിൽ മൂക്കുന്ന മധുരച്ചുരുളുകളുടെയും മണം ഉൾത്തെരുവുകളുടെ പഴയ ജനാലത്തുറപ്പുകളിലൂടെ മുഖ്യ തെരുവുകളിലേക്ക് പ്രസരിക്കും. തുടർന്നുള്ള തെരുവുകൾക്കുംContinue Reading





















