February 2025

ആ നഗരത്തിലെ തെരുവുകൾക്ക് ദിവസങ്ങളുടെ പേരാണ് കൊടുത്തിരിക്കുന്നത്.ഞായറും തിങ്കളും പൂത്തിറങ്ങി ശനിയുടെ മന്ദതയിൽ മൂർച്ഛിക്കുന്ന മഹാനഗരമാണ്.ഞായറിൻ്റെ പേരുള്ള തെരുവിൽ നിറയെ വസ്ത്രങ്ങളുടെ കമ്പോളങ്ങളാണ്. നമ്മുടെ ചുട്ടിത്തോർത്തു മുതൽ പട്ടിൽ സ്വർണനൂൽ കോർത്തുകെട്ടി പല്ലവപ്പടർച്ച നടത്തിയ മുന്തിയ സാരികൾ വരെ കിട്ടുന്ന കടകൾ. തിങ്കൾത്തെരുവിൽ രുചിയുടെ രസഭാവങ്ങൾ ചമയമില്ലാതെയും ചമയം ചൂടിയും ആടുന്നു. ചുട്ടെടുക്കുന്നതിൻ്റെയും എണ്ണയിൽ മൂക്കുന്ന മധുരച്ചുരുളുകളുടെയും മണം ഉൾത്തെരുവുകളുടെ പഴയ ജനാലത്തുറപ്പുകളിലൂടെ മുഖ്യ തെരുവുകളിലേക്ക് പ്രസരിക്കും. തുടർന്നുള്ള തെരുവുകൾക്കുംContinue Reading

ചലനമെന്നതിന്റെ പര്യായമാണ്സംസാരംനമുക്കറിയാവുന്ന ഭാഷയല്ലെങ്കിലും സംസാരിക്കുന്നുണ്ട്ചലിക്കുന്നവയെല്ലാം! ചിറകുകൾ കുടഞ്ഞു പറക്കുന്നപക്ഷികളോട്ആകാശംസംസാരിക്കുന്നതാകാംമേഘചലനങ്ങൾ പാറിവരുന്ന കാറ്റും,മരങ്ങളും തമ്മിൽസംസാരിക്കുന്നതല്ലാതെമറ്റെന്താണ്ഇലകളുടെ ഇളക്കം! രണ്ട് കരയോടുമുള്ളപുഴയുടെ വർത്തമാനമാകണംഅലകൾ മനുഷ്യനിൽ നാവ് മാത്രമല്ലസംസാരിക്കുന്നത്കൈളും, കാലുകളും, ലിംഗവുംകണ്ണുകളും സംസാരിക്കുന്നുണ്ട്! പ്രിയപ്പെട്ട ഒരാളെ കാണുമ്പോൾകണ്ണുകൾ സംസാരിക്കുന്നത് അറിയുന്നില്ലേ? ഇണചേരുമ്പോൾനാവിനെക്കാളധികംസംസാരിക്കുന്നുണ്ട്ലിംഗങ്ങൾ നാവ് മിണ്ടാതാകുന്നത്മൗനം.ശരീരത്തിലുള്ള അംഗങ്ങളെല്ലാംസംസാരിക്കാതാ-വുന്നതാണ് മരണം ചില നേരങ്ങളിൽനമ്മിൽ നിന്നുണ്ടാകുന്നചെറിയ ചലനങ്ങൾപുനർജ്ജന്മമാണ് ചിലപ്പോഴുള്ള മൗനംആത്മഹത്യയും. കവർ: ജ്യോതിസ് പരവൂർContinue Reading

കാഴ്ചയെയും കേൾവിയെയും പൊള്ളിക്കുന്ന വാർത്തകളിലേക്കാണ് നാട് നിത്യവും ഉണരുന്നത്. കൊലപാതകങ്ങൾ, വാഹനാപകടങ്ങൾ, ബലാൽസംഗങ്ങൾ വന്യമൃഗങ്ങളുടെ അക്രമങ്ങൾ, കലോത്സവങ്ങൾ പോലും ചോരക്കളമാക്കുന്ന സംഘടിതരാഷ്ട്രീയ അതിക്രമങ്ങൾ.. തത്സമായകാഴ്ചകളും പ്രതികളോ ആരോപിതരോ ചുരുളഴിക്കുന്ന കൊലക്കഥകളും ആധികാരികമെന്നോണം ആവർത്തിച്ചു പ്രക്ഷേപണം ചെയ്തുകൊണ്ട് വാർത്താലഹരിയിൽ ആറാടുകയാണ് മാധ്യമങ്ങൾ. രാസത്വരകങ്ങളെപ്പോലെയാണ്‌ ഇവ സുപ്തമായ കുറ്റവാസനകളോട് പ്രതിപ്രവർത്തിക്കുന്നത്. മിക്ക കുറ്റകൃത്യങ്ങളുടേയും പിന്നിൽ രാസലഹരി മരുന്നുപയോഗം പ്രധാന ഘടകം ആവുന്നുണ്ട്.എങ്കിലും ഈ ദിശയിൽ നൂതനമായ ഒരു പ്രതിരോധനടപടി ആശയതലത്തിൽ പോലും ഉയർന്നുContinue Reading

തൊണ്ണൂറ്റിയഞ്ച് തലേന്ന് വീട്ടിൽനിന്ന് പോയയാൾ തിരികെ വരുന്ന പോലെയാണ് ജോസ് അന്നമ്മയെ സ്വീകരിച്ചത്. സ്റ്റെല്ല സ്ഥലത്തില്ലാത്തപ്പോൾ വന്നു കയറിയ അപരിചിത ആര് എന്ന ഭാവത്തിൽ പകച്ചുനിന്ന ജോലിക്കാരിയോട് ജോസ് പറഞ്ഞു: ‘ഇത് അന്നമ്മ. എന്റെ ആദ്യ ഭാര്യയാ.’ എന്തെങ്കിലും ഉപായം പറഞ്ഞ് അവിടെനിന്നു രക്ഷപ്പെടണമെന്ന് ജോലിക്കാരിക്ക് തോന്നി. നാളെ എന്തെങ്കിലും എരികൂട്ടി സ്റ്റെല്ലയോട് പറയണമെങ്കിലും പോകുന്നതാണ് നല്ലത്. താൻ ടൗൺവരെ പോയിട്ട് ഉച്ചയ്ക്ക് വരാം എന്ന് ജോലിക്കാരി പറഞ്ഞപ്പോൾ അന്നമ്മContinue Reading

ഞങ്ങൾ കണ്ട ഒരു സ്വപ്നമായിരുന്നു അത്. പഠനം ക്ലാസ് മുറിക്കകത്തു മാത്രമല്ല, പുറത്തുമാണെന്ന് തിരിച്ചറിഞ്ഞ കുറേ മനുഷ്യരുടെ സ്വപ്നം. ഞങ്ങൾ അതിനെ കവിതയുടെ കാർണിവൽ എന്നുവിളിച്ചു. സർക്കാർ കലാലയത്തിലെ വിരലിലെണ്ണാവുന്നത്ര അധ്യാപകർ മാത്രമുള്ള ഒരു പഠനവിഭാഗത്തിന് അതേറ്റെടുക്കാനാവുമോ എന്നു ശങ്കയുണ്ടായിരുന്നു. എടുത്താൽ പൊങ്ങാത്ത സ്വപ്നം എന്നു കരുതി മാറിനില്ക്കാൻ തോന്നിയില്ല. ഞങ്ങൾ അത് ഏറ്റെടുത്തു. ‘ആകാശം നോക്കി നടന്ന് പൊട്ടക്കിണറ്റിൽ വീഴാൻ’ വിധിക്കപ്പെട്ട കവികൾക്ക് വർഷത്തിലൊരിക്കൽ സ്വയം ജ്ഞാനസ്നാനം ചെയ്യാനൊരിടംContinue Reading