പഴുത്ത പ്ലാവിലകൾ
ഓര്‍മ്മകളുടെ പ്രധാനപാതയില്‍നിന്ന് അമ്മ ചിലപ്പോഴൊക്കെ ചില ഊടുവഴികളിലേയ്ക്ക് ഇറങ്ങിപ്പോകുന്നുണ്ടായിരുന്നു. പശുക്കളും കോഴികളും നായ്ക്കളും പൂച്ചകളും അടുക്കളത്തോട്ടവുമൊക്കെ ക്രമേണ യാത്രപറഞ്ഞുപോയി. അപ്പോഴും അയല്പക്കത്തുനിന്ന് ആരെങ്കിലുമൊക്കെ അമ്മയെ സഹായിക്കാന്‍ കൂടും. തിരിച്ച് അവര്‍ക്കും അമ്മ എല്ലാം പങ്കിട്ടു. അങ്ങനെ ഒറ്റയ്ക്കാവുന്നത് ശരിയല്ലെന്നും മക്കളെന്ന രീതിയില്‍ മാതൃപൂജയുടെ ചില കര്‍മ്മങ്ങള്‍ ബാക്കിയുണ്ടെന്നും മക്കള്‍ക്ക് തോന്നിത്തുടങ്ങി. അവ അനുഷ്ഠിക്കാഞ്ഞാല്‍ സമൂഹത്തില്‍ തങ്ങളുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിയേക്കാം എന്നും മക്കള്‍ക്ക് വെളിപാടുണ്ടായി. അങ്ങനെയാണ് അമ്മയെ മുമ്മൂന്നു മാസംContinue Reading





















