November 2024

നാല്പത്തിമൂന്ന് പരമശാന്തമായ ഒരു ഞായറാഴ്ച ഉച്ചയോടടുപ്പിച്ച് രാജൻ മണ്ണടിയിലെത്തി. യൂണിയൻ എന്നു പേരുള്ള പ്രൈവറ്റ് ബസിലാണ് നാട്ടിലെത്തിയത്. താടി നന്നായി വളർന്നിരുന്നതു കൊണ്ട് ബസിലുണ്ടായിരുന്ന പരിചയക്കാർ തിരിച്ചറിഞ്ഞില്ല. ആറുമാസത്തെ ഇടവേളയിൽ നാട്ടിൽ ഉണ്ടായ മാറ്റങ്ങൾ കാണാനായി രാജൻ ചുറ്റും നോക്കി. തരിമ്പും മാറാത്ത നാട്. പൂട്ടിയിട്ടിരിക്കുന്ന പോസ്റ്റോഫീസ്, തെക്കടത്തുകാരുടെ പലചരക്കു കട, ഒരു പാളി മാത്രം തുറന്നിരിക്കുന്ന ലക്ഷ്മണന്റെ തയ്യൽക്കട. അതേ നിശ്ചലത. അതേ മ്ലാനത. മനസ്സിൽ അരുചി അനുഭവപ്പെട്ടു.Continue Reading

ശ്രി. ദിലിപ്രസാദ് സുരേന്ദ്രൻ എഴുതിയ ‘തമ്പുരാൻകുന്നിന്റെ സാമൂഹ്യപാഠം’ എന്ന നോവൽ വായിക്കുവാൻ തുടങ്ങിയത് ഒരു സാധാരണനോവൽ എന്ന ധാരണയോടെ ആയിരുന്നു; ഏതാനും പേജുകൾ വായിച്ചപ്പോൾ തന്നെ വെറും നിസ്സാരവായനയിൽ അത് ഒതുങ്ങില്ല എന്ന് മനസ്സിലാക്കി കൂടുതൽ സമയമെടുത്ത് വായിക്കുവാനായി തല്ക്കാലം നിറുത്തിവെച്ച്, വീണ്ടും വിശാലമായ വായനയ്ക്ക് സമയം കണ്ടെത്തി വായിക്കുകയായിരുന്നു. വായന പൂർത്തിയാക്കിയപ്പോൾ ഒരു എഴുത്തുകാരന്റെ ആദ്യനോവൽ എന്ന വസ്തുത വിശ്വസിക്കുവാൻ ബുദ്ധിമുട്ടായി. അദ്ദേഹം ഇതിനു മുൻപ് ഒരു കഥാസമാഹാരംContinue Reading

ഹിരോഷിമ: ഓഗസ്റ്റ് 6, 1945കേണൽ പോൾ ടിബറ്റ്‌സ് പൈലറ്റായ “ഇനോള ഗേ” എന്ന ബി-29 ബോംബർ വിമാനം നഗരത്തിന് മുകളിൽ പറന്നെത്തിയപ്പോൾ ഹിരോഷിമ നഗരവാസികൾ കരുതിയിരിക്കില്ല അടുത്ത നിമിഷങ്ങളിൽ തങ്ങളെ ഹിംസിക്കാൻ പോകുന്ന വിനാശത്തിന്റെ വ്യാപ്തി. പ്രാദേശിക സമയം രാവിലെ 8:15 ന്, ഹിരോഷിമയുടെ ഹൃദയഭാഗത്ത് “Little Boy” എന്ന ആണവബോംബ് , അതിൻ്റെ വിനാശകരമായ ശക്തി പരമാവധിയാക്കാൻ രൂപകൽപ്പന ചെയ്ത ഒരു അന്തരീക്ഷ സ്ഫോടനത്തിൽ, ഭൂമിയിൽ നിന്ന് 600Continue Reading

സീറ്റില്‍ ഇരുന്നുകഴിഞ്ഞ്, ബാക്പാക്ക് അടിയിലേയ്ക്ക് നീക്കിവെച്ചു. നേരത്തേ ഇടം പിടിച്ചുകഴിഞ്ഞിരുന്ന നാലുപേര്‍ക്കിടയിലെ സംസാരം പൊടുന്നനെ നിലച്ചു. വൃദ്ധന്‍റെ വരണ്ടുണങ്ങിയ നോട്ടം ചോദ്യഭാവത്തില്‍ എന്‍റെ മുഖത്ത് പറ്റിപ്പിടിച്ചു. പെണ്‍കുട്ടിയുടേയും മദ്ധ്യവയസ്കന്‍റേയും സ്ത്രീയുടേയും മുഖങ്ങളില്‍ സ്വാഗതം ചെയ്തുകൊണ്ടുള്ള പുഞ്ചിരി തെളിഞ്ഞു.സത്യത്തില്‍ അത്രയൊക്കെയേ വേണ്ടൂ.പക്ഷേ ആരും അവിടം കൊണ്ട് നിര്‍ത്തില്ല. ആ മൂന്നുപേര്‍ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും മുത്തച്ഛനും ആയിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. മുത്തച്ഛന്‍ അമ്മയുടെ അച്ഛനാവണം. ഒരു ഇരട്ടത്താടിയുടെ സൂചന സ്ത്രീയുടെ വലിയContinue Reading

മുപ്പത്തിയേഴ് ‘കാന്തിയും ശാന്തിയും. ജനിക്കുന്നെങ്കിൽ ചുപ്പനായി ജനിക്കണം, അല്ലേടാ?’ഗിരി രാജന്റെ കാതിൽ അടക്കം പറഞ്ഞു.രാജൻ അത്ഭുതത്തോടെ അവനെ നോക്കി. ഗിരി അങ്ങനെയുള്ള തമാശകൾ പറഞ്ഞു കേട്ടിട്ടില്ല. ഗിരി രാജന്റെ തോളിൽ കയ്യിട്ടു കാതിൽ മന്ത്രിക്കുന്നത് കണ്ട് ഹേമയ്ക്കും അതിശയം തോന്നി.അത്ര അടുപ്പവും സ്നേഹവും ഒരിക്കലും അവൻ രാജനോട് കാണിച്ചു കണ്ടിട്ടില്ല. അതിന്റെ കാരണവും അവൾ ഊഹിച്ചു. ‘ഡെയ്, രണ്ടുപേരും ചുപ്പന്റെ ഭാഗ്യം ചർച്ച ചെയ്യുകയാണോ?’അവൾ രണ്ടുപേരോടുമായി ചോദിച്ചു. അതോ അവന്റെContinue Reading