August 2025

പിശുക്കന്മാരായ ചില മാഷന്മാർക്കിടയിൽ കേളുമാഷ് ഒരൊറ്റയാനായിരുന്നു. ഭാവാധികൾ കണ്ടാൽ പിശുക്കിന്‍റെ ആൾരൂപമെന്ന് ആൾക്കാർ പറയുമെങ്കിലും ആള് സത്യത്തിൽ അങ്ങനെയൊന്നുമായിരുന്നില്ല. അക്കാര്യം വിസ്തരിക്കുന്ന മൂപ്പരുടെ കഥയും ചില്ലറ പറയാനുണ്ട്.ഒരിക്കൽ നാട്ടിലെ ദല്ലാൾ കുഞ്ഞിരാമൻ സ്‌കൂളിലേക്ക് തിടുക്കപ്പെട്ടുപോകുന്ന മാഷെ ഭവ്യതയോടെ ചേർത്തുനിർത്തി ഒരൊറ്റ ചോദ്യം.“കേളുമാഷേ ഇങ്ങളേടത്ത് നൂറ് ഉറുപ്യക്ക് രണ്ട് അയ്മ്പത്‌ എടുക്ക്വാന് ണ്ടോ ?”“അതെന്താ കുഞ്ഞിരാമാ ഇനിക്ക് രണ്ട് അയിമ്പേന്‍റെ ഒരെടപാട്?” അത്രയും പറഞ്ഞു തീരുംമുമ്പേ രണ്ടമ്പതിന്‍റെ നോട്ടുകൾ ഷർട്ടിന്‍റെ പോക്കറ്റിൽContinue Reading

സംവേദനക്ഷമതയ്ക്കും തന്ത്രപരമായ ഇടപെടലിനുമുള്ള ആഹ്വാനം സമീപദിനങ്ങളിൽ, അയർലൻഡ് പോലുള്ള യൂറോപ്യൻ ദേശങ്ങളിൽ ഇന്ത്യൻ യുവാക്കൾ ശത്രുതയും ശാരീരിക ആക്രമണങ്ങളും നേരിടുന്നതായി അസ്വസ്ഥതയുണ്ടാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതായി തോന്നാമെങ്കിലും, അവ ചിന്തനീയമായ, ശ്രദ്ധ അർഹിക്കുന്ന, ആഴത്തിലുള്ള സാമൂഹിക-സാംസ്കാരിക, സാമ്പത്തിക അന്തർസംഘർഷങ്ങളെ പ്രതിഫലിപ്പിക്കുന്നണ്ട്. വൈവിധ്യത്തിനും നവീകരണത്തിനുമുള്ള മികച്ച സംഭാവനകൾ എന്ന നിലയ്ക്ക് പലപ്പോഴും ആഘോഷിക്കപ്പെടുന്ന കുടിയേറ്റം, ആതിഥേയ ജനവിഭാഗങ്ങൾക്കിടയിൽ ഉത്കണ്ഠ ഉളവാക്കുന്നു – പ്രത്യേകിച്ചും പരസ്പരസാമൂഹ്യസമന്വയം കുറവാകുമ്പോഴോ അല്ലെങ്കിൽ സാംസ്കാരികContinue Reading

അവനാണോർമിപ്പിച്ചത് അന്നത്തെ ആ തെരുവിനെ വഴിതെറ്റിയ പകലിൽ  പലവഴി തെന്നിയും ഇടറിയും എത്തിച്ചേർന്ന തെരുവ് മലകളുടെ നടുവിലൂടെ ഹൈവേയിലൂടെ ഒഴുകി നീങ്ങിഞങ്ങളാറു പേരും രാജയുടെ പാട്ടും വെയിലും പൊടുന്നനെ ഇടുങ്ങിപ്പോയ വഴി, തിരക്ക്,കനത്ത നിറങ്ങൾ, കറുപ്പഴകികൾ,കനകാംബരമുദിച്ചു നിൽക്കുംചെമ്പൻ മുടിപ്പിന്നലുകൾ ഒരേ വരിയിൽ,വീടുകൾസൈക്കിളുകൾതാങ്ങി നിർത്തുന്ന ജനാലകളുള്ള തെരുവ്പൈപ്പിൻ ചുവട്ടിൽ കണ്ണുതെറ്റിയോടിയ കുഞ്ഞ്യേശുവിനെയും എം ജി ആറിനെയുംകണ്ട വരാന്തയിലേക്ക് അറിയാതകൈചൂണ്ടിപ്പോയിഅവരെന്റെ വിരലുകളെ തടഞ്ഞുഉച്ചമയക്കത്തിൽ നിന്ന് ഞെട്ടറ്റ പോലൊരുകൊമ്പൻമീശക്കാരൻജമന്തി പൂന്തോട്ടംഅമ്പരപ്പ് മുന്നോട്ട് നീങ്ങുന്തോറുംഇരുൾ ധൃതിപ്പെട്ടിറങ്ങിContinue Reading

ദിമിത്രി മുതൽ ഇവാൻ വരെ ഈ ചെറു യാത്രയിൽ പരിചയപ്പെട്ട കുറെ നല്ല മനുഷ്യരെ, റഷ്യക്കാരെ കുറിച്ച് പറഞ്ഞു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ആദ്യ ദിനം മോസ്കോയിലെ ഹോട്ടലിലെത്തി ചെക്കിൻ ചെയ്തപ്പോൾ ഏതാണ്ട് വൈകുന്നേരം 5 മണിയായിരുന്നു. ഒന്ന് നഗരത്തിലൊക്കെ കറങ്ങി വരാം എന്ന് തീരുമാനിച്ചു പുറത്തേക്കിറങ്ങി. സൂര്യൻ അസ്തമിക്കുന്നത് ഏതാണ്ട് രാത്രി 11 മണിയോടെയാണ് സമ്മറിൽ. ധാരാളം സമയമുണ്ട്. റിസ്പഷനിലെ, മലയാളിയുടെ ശാലീനത തോന്നിപ്പിക്കുന്ന റഷ്യൻ യുവതിയോട്Continue Reading

കേളു മാഷ് പഠിപ്പിക്കുന്ന സ്‌കൂളിനടുത്തുള്ള പറമ്പിലാണ് കുമാരന്‍റെ ചായപ്പീട്യ. കേളു മാഷ് ഇടവേളനേരത്ത് ചായപ്പീട്യെന്ന് രണ്ട് കഷ്ണം പ്ട്ടും പപ്പടോം കഴിക്കുക പതിവാണ്. വീട് വിട്ടാൽ കേളു മാഷ് ചായ കഴിക്കുന്ന ഏക പീട്യാണത്. അത് കൊണ്ട് മാഷിന് മാത്രം സ്പെഷൽ പിഞ്ഞാണത്തില്‍‍ മൂപ്പര്‍ക്കിഷ്ടപ്പെട്ട പൊടിച്ചായയും കുമാരന്‍റെ വക കാണും. കിട്ടിയ ചൂടുചായ ഒന്നൂതി, ഒച്ചയോടെ രണ്ട് കവിൾ അകത്താക്കിയശേഷം പപ്പടം പുട്ടിൽ ചേർത്ത് പൊടിച്ച്, പിന്നെ രണ്ടും ചേർത്ത്Continue Reading