ഒത്തുതീർപ്പുകളോ’ടെ അഷിത.
[dropcap]ബാ[/dropcap]ലപംക്തിക്കാലം മുതല്‍ നമ്മള് അറിയുമായിരുന്നല്ലോ എന്നായിരുന്നു അഷിതയുടെ ആദ്യത്തെ കത്തിനുള്ളില്‍ എനിക്കായി ഒളിപ്പിച്ച വിസ്മയം. എന്റെ ‘മടങ്ങിപ്പോകുന്നവര്‍’ നമ്പൂതിരിച്ചിത്രത്തോടെ അച്ചടിച്ചുവന്ന എണ്‍പതിലെന്നോ ആയിരുന്നു അത്. ഞങ്ങളെ രണ്ടുപേരെയും അറിയുന്ന മറ്റൊരു സുഹൃത്ത് ഇതിനിടയിലുണ്ടായിരുന്നെന്ന് പിന്നീടാണ് ഞാനറിയുന്നതുപോലും. ഒരു കഥയ്ക്കുശേഷം പൊടുന്നനെ വരുന്ന ഒരു കത്ത് അക്കാലത്തെ ചില കുഞ്ഞുകുഞ്ഞുസന്തോഷങ്ങളിലൊന്നായിരുന്നു. പിന്നെ, ചെറിയ ഇടവേളകളില്‍ ഓര്‍ക്കാനേരം ഒരു കത്ത്. കത്തുകളില്‍ വായിച്ച പുസ്തകങ്ങള്‍ പരിചയപ്പെടുത്തും. പുതുതായിക്കിട്ടുന്ന സൗഹൃദങ്ങളെക്കുറിച്ചെഴുതും. നെറ്റിയില്‍ കലയുള്ളContinue Reading





















