ലക്ഷ്മണ
‘സുയോധനപുത്രി ലക്ഷ്മണകുമാരിയെ തിരിച്ചറിഞ്ഞിട്ടാകണം ബലകൻ പ്രവേശനകവാടത്തിൽ നിന്നും ഒഴിഞ്ഞു നിന്നത്. ശകുനിയുടെ ദൗഹിത്രിയെ തടയുവാൻ മാത്രം വിഡ്ഢിയല്ല അംഗരക്ഷകൻ. ശിബിരത്തിന്റെ നടുവിലായി കിടന്നിരുന്ന മഞ്ചത്തിൽ നിവർത്തിയിട്ടിരിക്കുന്ന മഞ്ഞ പട്ടുവസ്ത്രത്തിലും, അതിനുള്ളിൽ ശാന്തമായിരിക്കുന്ന പകിടകളിലുമാണ് കണ്ണുകൾ ചെന്നെത്തിയത്. ഗാന്ധാരനരേശന്റെ കൈകൾക്കുള്ളിൽ മാത്രം കണ്ടിരുന്ന പകിടകൾ സ്വതന്ത്രമായിരിക്കുന്ന കാഴ്ചയിൽ അഭിരമിക്കുവാൻ മനസ്സിനാകുന്നില്ല. മരണം മണക്കുന്ന ശിബിരത്തിനുള്ളിൽ ചിതറിക്കിടക്കുന്ന ആയുധങ്ങൾക്കിടയിലായി മുത്തച്ഛൻ നിൽക്കുന്നു. ജാലകത്തിലൂടെ യുദ്ധഭൂമി നോക്കി നിൽക്കുന്ന അദ്ദേഹത്തിന്റെ മുഖത്തേക്ക് തിരശീലകൾ പരന്നൊഴുകിContinue Reading





















