September 2023

രചയിതാവ്: പ്രഭാത് കുമാർ മുഖോപാദ്ധ്യായമലയാളം പരിഭാഷ: ശ്രീലത എസ് ആ ഫെബ്രുവരിമാസ രാത്രിക്കു വല്ലാതെ നീളം കൂടുതലായിരുന്നു, അത് പ്രഭാതം പൊട്ടി വിടർത്താൻ തന്നെ സമ്മതിക്കാത്തതു പോലെ തോന്നിപ്പിച്ചു. ഉമാപ്രസാദ് ഉണർന്നു. അയാൾ ഭാര്യയെ പുതപ്പിനടിയിൽ തിരഞ്ഞു, പക്ഷേ അവളെ കണ്ടെത്താനായില്ല. ഒടുവിൽ പുതപ്പിന്‍റെ ചൂടിന് പുറത്ത് കട്ടിലിന്‍റെ ഒരു മൂലയിൽ ചുരുണ്ടുകൂടി കിടക്കുന്ന പതിനാറുകാരിയായ ഭാര്യയെ ആ കൈ കണ്ടെത്തി. അയാൾ പതുക്കെ ഉറങ്ങിക്കിടന്ന ഭാര്യയുടെ അടുത്തേക്ക് നീങ്ങി,Continue Reading

ആവർത്തിച്ച് വരുന്ന ബിംബങ്ങളുടെ സമൃദ്ധിയും നൂതനത്വവും കൊണ്ട് വേറിട്ട് നിൽക്കുന്ന ചെറുകഥയാണ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ടി അരുൺകുമാറിന്റെ “ലാ ടൊമാറ്റിനാ.” രണ്ട് രാജ്യങ്ങളിൽ അകപ്പെട്ട് പോയ വ്യക്തികളുടെ പൗരത്യ പ്രശ്നങ്ങൾ രുചികരമായ ഒരു മീൻകറിയിലൂടെ തുറന്നിട്ട കഥയായിരുന്നു അരുൺ കുമാറിന്റെ മാച്ചർ കാലിയ. ലാ ടൊമാറ്റിനായിൽ കോവിഡാനന്തര ഇന്ത്യയിൽ സത്യാന്വേഷകനായ, “വോയ്‌സ് ഓഫ് സോക്രട്ടീസ്‌ ” എന്ന വ്ലോഗിലെ ശബ്ദത്തിന് ഉടമയായ അറുപത്കാരന്റെ നരക തുല്യമായ തടവിലെ വിചിത്രമായ അവസ്ഥയാണ്Continue Reading

വീടിനോട് ചേർന്ന ചെറു കൃഷിയിടങ്ങളിലും, മുറ്റത്തും മട്ടുപ്പാവിലും പച്ചക്കറിയും പൂച്ചെടികളും കൃഷി ചെയ്തു പുത്തൻ അനുഭവങ്ങൾ വിളയിക്കുന്ന ഒരു സമൂഹം വികസിച്ചു വരുന്നുണ്ട്. ഇവർക്ക് മാർഗ നിർദേശങ്ങളും സാങ്കേതിക സഹായവും നൽകുന്ന ഗ്രൂപ്പുകൾ സാമൂഹ്യ മാധ്യമത്തിൽ സജീവമാണ്. അത്തരം ഏതാനും കാർഷിക സംരംഭകരെ മലയാളനാട് പരിചയപ്പെടുത്തുന്നു. ശോഭ കൊച്ചുണ്ണി (63) സ്വദേശം പടിയൂർ. ഇതിനു മുൻപ് പരിചയപ്പെടുത്തിയ രണ്ടു കർഷകരിൽ നിന്നു ശോഭ വ്യത്യസ്തയാവുന്നത് അവർ ഒരു കാർഷിക പ്രവർത്തകContinue Reading

“ഇതാണ്‌ ലോകത്തെ അവസാനരാത്രി എന്നറിഞ്ഞിരുന്നെങ്കിൽ നീ എന്തു ചെയ്യുമായിരുന്നു?” “ഞാൻ എന്തു ചെയ്യുമെന്ന്; കാര്യമായിട്ടു തന്നെയാണോ ചോദിക്കുന്നത്?” “അതെ, കാര്യമായിട്ടു തന്നെ.” “അറിയില്ല- ഞാൻ ആലോചിച്ചിട്ടില്ല.” അവർ വെള്ളി കൊണ്ടുള്ള കാപ്പിപ്പാത്രത്തിന്റെ പിടി അയാളുടെ നേർക്കു തിരിച്ചുവച്ചിട്ട് കപ്പുകൾ രണ്ടും അവയുടെ സോസറുകളിൽ വച്ചു. അയാൾ കാപ്പി പകർന്നു. പിന്നിൽ, പൂമുഖത്തെ പച്ച ഹരിക്കെയ്ൻ വിളക്കിന്റെ വെളിച്ചത്തിൽ രണ്ടു കൊച്ചുപെൺകുട്ടികൾ ബ്ലോക്കുകൾ കൊണ്ടു കളിക്കുകയായിരുന്നു. “അപ്പോൾ നമുക്ക് അതിനെക്കുറിച്ചു ചിന്തിക്കാൻContinue Reading

അഴകൊഴുകുമവളുടയൊ – രഴകിലൊരു ചുംബനം മഴവില്ലു കോറുന്ന മനസ്സിൽ മദചുംബനം ചുരുളുമുടിയിരുളിടയി- ലിടരുതീർത്തിഴകൾ കോർ – ത്തെന്റെ മണിനാഗങ്ങ – ളിഴയുന്നൊരഴകുകൾ കൈവല്ലി ചുറ്റുന്ന കടുകാതലിൻ പുറ- ത്തുഛ്വസിതനിശ്വാസ- മവളുൾത്തുടിപ്പുകൾ തിലകമായണിയട്ടെ തിരുനെറ്റിയതിലുമ്മ തേൻ വണ്ടു മുരളട്ടെ ചെമ്മലർപോളയിൽ പുറവടിവു, മുലയിടു – ക്കാ നാഭി, ജനിപുടം സഞ്ചരിക്കട്ടെയെൻ ചുംബനപ്പൂമ്പുഴ മദഭരിതമെന്റെ കൈ – പ്പിടിയിൽ ത്രസിക്കട്ടെ അഴകുമുല വിങ്ങുന്ന ഹർഷങ്ങളൊക്കെയും വളർപത്തി താഴ്ത്തി നിൻ നാഭിയിലിഴഞ്ഞേറു – മാനന്ദനാഗങ്ങContinue Reading