മാന്ത്രിക കൊട്ടാരത്തിന്റെ സൂക്ഷിപ്പുകാരി
മാന്ത്രികക്കല്ലുകൾ കൊണ്ടു മാത്രംപണിതീർത്തെടുത്ത കൊട്ടാരത്തിന്റെനടുത്തളത്തിലൊരു സിംഹാസനമുണ്ട്. സാലഭഞ്ജികമാർ കഥ പറയുന്നഒമ്പതു പടിക്കെട്ടുകളുള്ളത്.മയൂരം പോലും മങ്ങിപ്പോകുന്നവർണ്ണക്കല്ലുകൾ പതിച്ചത്. അതിലേക്കൊരു പ്രവേശന ടിക്കറ്റ്നിനക്കായ് ഞാൻ കാത്തു വെച്ചിട്ടുണ്ട്. ഓരോ ചവിട്ടുപടിയിലും ഒരു കഥയുംഒരേ ഒരു ചോദ്യവുമുണ്ടായിരിക്കുംവേതാളത്തെപ്പോലെ നീയെന്നെതോളിലെടുത്തിട്ടു വേണം പടികയറുവാൻ. മനസ്സിന്റെ, പാതി മാത്രം ചാരിയതുംചേർത്തടച്ചതും മലർക്കെ തുറന്നതുമായകൊച്ചു കൊച്ചു കിളിവാതിലുകളിലൂടെയുംപിരിയൻ ഗോവണികളിലൂടെയുമായിരിക്കുംകഥയുടെ തൊട്ടും തൊടാതെയുമുള്ള സഞ്ചാരംനിനക്കു പരിചയമില്ലാത്ത ഇടങ്ങളാണത്. എന്റെ കഴുത്തിലെ ചരടിൽ തൂക്കിയതുകൽ സഞ്ചി നിറയെ നിനക്കുള്ളഉത്തരങ്ങളുടെ മരതകക്കല്ലുകളാണ്.മാന്ത്രികക്കൊട്ടാരത്തിന്റെ ദ്വാരപാലികയുംസൂക്ഷിപ്പുകാരിയുംContinue Reading





















