അനുഭവം

​ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയം ആവേശത്തിരയിൽ മുങ്ങിനിന്ന ഇന്ത്യ- പാക്കിസ്ഥാൻ ഏഷ്യാകപ്പ് ഫൈനൽ മത്സര ദിനം. ഇതൊരു സാധാരണ ക്രിക്കറ്റ് കളി മാത്രമല്ല; ആവേശവും, വികാരവും, രാജ്യസ്നേഹവും അലതല്ലുന്ന ഒരു മഹോത്സവമാണ്. യു എ ഇ യിലെ പ്രവാസികൾക്ക്, പ്രത്യേകിച്ച് ഇന്ത്യക്കാർക്കും പാകിസ്താനികൾക്കും, ഇത്തരം മത്സരങ്ങൾ സ്വന്തം നാട്ടിലെ ഒരു പെരുന്നാൾ പോലെയാണ് അനുഭവപ്പെടുക. ​ഞാനും കുടുംബവും ഒന്നിച്ച് ആദ്യമായി ഒരു ലൈവ് മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയപ്പോൾ മനസ്സിൽ വലിയ സന്തോഷമായിരുന്നു.Continue Reading

പാർലമെന്റ് ആക്രമണ കേസിലെ പ്രതിയായ അഫ്സൽ ഗുരുവിനെ തൂക്കികൊന്ന ദിവസം ശ്രീഗറിൽ ഉണ്ടായിരുന്ന ലേഖകനും സുഹൃത്ത്‌ വാസൻനായരും അനുഭവിച്ച ഭീതിയുടെ നിമിഷങ്ങൾ. അതീവഹൃദ്യമായ ഒരു മഞ്ഞുകാലത്തിന്‍റെ മനോഹാരിതയിലേക്കാണ് ഞാനും എന്‍റെ സുഹൃത്ത്‌ വാസന്‍ നായരും കൂടി ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പറന്നിറങ്ങിയത്. ജമ്മുവിലെ വൈഷ്ണവദേവി സന്ദര്‍ശനം കഴിഞ്ഞു കൃത്യം ആറു ദിവസത്തെ കാശ്മീര്‍ യാത്രയായിരുന്നു ഞങ്ങളുടെ പ്ലാന്‍. 2013 ഫെബ്രുവരി മൂന്നാം തീയതി എത്തി, ഒന്‍പതാം തീയതി ഉച്ചക്ക് മൂന്നുContinue Reading

കുഞ്ഞുപ്രായത്തിൽ, ഞാൻ കേട്ട കഥകളിലൊന്നിൽ നൂറുമുറികളുള്ള ഒരു മാളികയുണ്ടായിരുന്നു. മാളികയുടെ ഉടമസ്ഥൻ തൊണ്ണൂറ്റൊമ്പതു മുറികളും തുറന്നിടുമായിരുന്നു. പക്ഷേ, നൂറാമത്തെ ആ മുറി മാത്രം തുറന്നു കാണിക്കാൻ അയാൾ ഒരിക്കലും തയ്യാറായിരുന്നില്ല. അനേകതവണ ആ കഥ കേട്ടിട്ടും കഥ പറഞ്ഞയാളുകൾ ഒരിക്കലും ആ മുറിയുടെ രഹസ്യം പറഞ്ഞു തന്നുമില്ല. ഒരു പക്ഷെ അവർക്കാർക്കും അതിനുത്തരം ഇല്ലായിരുന്നിരിക്കണം. ഓരോ മനുഷ്യൻ്റെ ഉള്ളിലും തുറക്കാത്ത ഒരു മുറിയുണ്ട്. പുറത്ത് ആളനക്കം കുറഞ്ഞ്, ഇരുട്ടു കനക്കുമ്പോൾContinue Reading

ആ നഗരത്തിലെ തെരുവുകൾക്ക് ദിവസങ്ങളുടെ പേരാണ് കൊടുത്തിരിക്കുന്നത്.ഞായറും തിങ്കളും പൂത്തിറങ്ങി ശനിയുടെ മന്ദതയിൽ മൂർച്ഛിക്കുന്ന മഹാനഗരമാണ്.ഞായറിൻ്റെ പേരുള്ള തെരുവിൽ നിറയെ വസ്ത്രങ്ങളുടെ കമ്പോളങ്ങളാണ്. നമ്മുടെ ചുട്ടിത്തോർത്തു മുതൽ പട്ടിൽ സ്വർണനൂൽ കോർത്തുകെട്ടി പല്ലവപ്പടർച്ച നടത്തിയ മുന്തിയ സാരികൾ വരെ കിട്ടുന്ന കടകൾ. തിങ്കൾത്തെരുവിൽ രുചിയുടെ രസഭാവങ്ങൾ ചമയമില്ലാതെയും ചമയം ചൂടിയും ആടുന്നു. ചുട്ടെടുക്കുന്നതിൻ്റെയും എണ്ണയിൽ മൂക്കുന്ന മധുരച്ചുരുളുകളുടെയും മണം ഉൾത്തെരുവുകളുടെ പഴയ ജനാലത്തുറപ്പുകളിലൂടെ മുഖ്യ തെരുവുകളിലേക്ക് പ്രസരിക്കും. തുടർന്നുള്ള തെരുവുകൾക്കുംContinue Reading

2005 വരെ സ്കൂൾ അവധിക്കാലത്തായിരുന്നു നാട്ടിലേയ്ക്കുള്ള യാത്രകൾ കുടുതലും. ഒരു മാസം മുമ്പേ സുജയും കുട്ടികളും. അവർ പോയി ഒരു മാസത്തിനു ശേഷം ഞാനും. തിരിച്ചുള്ള യാത്രകൾ എല്ലാവരും ഒരുമിച്ചാവും. ഈ രണ്ടു മാസങ്ങളിലാണ് ചെക്കന്മാർ സകല ഗുസ്തികളും കൺകെട്ടുവിദ്യകളും ഹൃദിസ്ഥമാക്കാറുള്ളത്. ബാക്കിയുള്ള പത്തുമാസം അതൊക്കെ ഞങ്ങളുടെ മേൽ പ്രയോഗിക്കും. ആ യാത്രകളിലൊക്കെ ഒരു അനന്തപുരി – കൊല്ലം സന്ദർശനങ്ങളും ഉണ്ടാവാറുണ്ട്. അവധിക്കാലം കഴിഞ്ഞ് അബുദാബിയിൽ മടങ്ങിയത്തുമ്പോഴൊക്കെ ജോർജ് ചോദിക്കാറുള്ളContinue Reading