July 2017

[dropcap]പ്ര[/dropcap]കൃതിവിരുദ്ധലൈംഗികതയ്ക്ക് നിരന്തരം പലർക്കും വഴങ്ങിക്കൊടുത്തുകൊണ്ട് തന്റെ ഇരട്ടസഹോദരന്റെ കൊലപാതകിയോട് പ്രതികാരം ചെയ്യുന്ന ഒരു പത്താംക്ലാസ്സുകാരന്റെ ചങ്കുറപ്പിന്റെ കഥയായി ‘പെണ്ണാച്ചി“യെ( മലയാളം വാരിക) വായിക്കാം. പക്ഷേ അത് ഒരു പ്രാഥമികമായ വായനമാത്രമേ ആവുകയുള്ളൂ. ഫ്രാൻസിസ് നൊറോണയുടെ ഇനിനുമുൻപ് വായിച്ച, കടവരാൽ, ഇരുൾരതി തൊട്ടപ്പൻ, എന്നിങ്ങനെയുള്ള കഥകൾ കൂടി ഓർമ്മയിൽ വരുമ്പോൾ ആ കഥകളുടെ ഭൂമികയും ഉള്ളറകളും അതിലെ മനുഷ്യരുടെ ജീവിതചിത്രവും വ്യക്തമാവും എന്ന് തോന്നുന്നു.  “തിന്നുക കുടിക്കുക അഹ്ലാദിക്കുക.“ഇത് മനുഷ്യന്റെ അടിസ്ഥാനപരമായContinue Reading

[dropcap]നി[/dropcap]രത്തുവക്കിൽ മഴയും കാത്തുനിൽക്കുന്നത് അത്ര ഗൗരവമുള്ള കാര്യമാണോ ? മഴ വന്നാൽ അയാൾക്കങ്ങു കയറിപ്പോകാം എങ്ങോട്ടാണെന്നും എന്തിനാണെന്നും ആരു ചോദിക്കാനാണ് ! അതുപോലെയാണോ ഒരു വഞ്ചിക്കകത്ത് ഒഴുക്കും കാത്തു നിൽക്കുന്നത് ? അനങ്ങില്ലെന്ന് വാശിയാണ് തടിയും വിരലുമിട്ടു കുത്തിയിട്ടും ഈ വെള്ളത്തിന്. എത്രപേരാണ് വഞ്ചിക്കകത്തേക്ക് തിരിഞ്ഞുനോക്കിപ്പോകുന്നത് ഇതുവരെയനങ്ങിയില്ലേയെന്ന് എത്രപേരാണ് കൂവിച്ചോദിക്കുന്നത് മഴ കയറിപ്പോയയാൾക്ക് നനവുതട്ടാതെയിറങ്ങാൻ എവിടെയെങ്കിലുമൊരു കര കാണും അയാൾക്ക് തൂങ്ങിയിറങ്ങാൻ പൂഞ്ചിറകായാലെന്ത് പൂമ്പാറ്റക്കാലായാലെന്ത്; നിരത്തുവക്കിൽ നിന്ന് കയറിപ്പോയതോടെ അയാൾContinue Reading

    [dropcap]ജീ[/dropcap]വിതകാലത്ത് സംഭവിച്ച പ്രധാനപ്പെട്ട സംഭവങ്ങള്‍ ഏതാണെന്നു ചോദിച്ചാല്‍ എല്ലാവരുടെയും ഉത്തരം ഒന്നായിരിക്കില്ല. എന്റെ ഉത്തരം ഇതാ: മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയത്. കമ്പ്യൂട്ടര്‍ സാധാരണക്കാരന്റെ ജീവിതത്തിന്റെ ഭാഗമായത് സോവിയറ്റ് യുണിയന്റെ പതനം യുറോപ്യന്‍ യുണിയന്‍ പിറന്നത്. ഇതൊക്കെ എന്നെ നേരിട്ടു ബാധിക്കുന്നതാണോ? ആണെന്നും അല്ലെന്നുമാണ് ഉത്തരം. റോക്കറ്റ്‌ സയന്‍സ് വികസിച്ചില്ലായിരുന്നെങ്കില്‍ ഇന്നു നമ്മള്‍ ഉപയോഗിക്കുന്ന പലതും ഉണ്ടാവില്ലായിരുന്നു. കംപ്യുട്ടര്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയവ ഇല്ലാത്ത ജീവിതം ഇന്നെത്ര പേര്‍ക്ക് സാധ്യമാണ്?Continue Reading

  ഒരു പരുക്കൻ ശബ്ദം കേട്ടാണ് ഉണർന്നത് , ശബ്ദം തുടർച്ചയായി ആവർത്തിച്ചപ്പോൾ എഴുനേറ്റ് , വാതിൽ തുറന്നു നോക്കി . മുറ്റത്തെ അരമതിലിൽ ഇരിക്കുകയായിരുന്നു അയാൾ, നീല ബനിയന്നു മീതെ ഒരു ചാരനിറത്തിലുള്ള കോട്ട് ധരിച്ചിട്ടുണ്ട് . നിറയെ നീലക്കണ്ണുകളുള്ള സിലോൺ ലുങ്കിയാണ് അടിവസ്ത്രം. കഥകളി വേഷം പോലെ കണ്ണെഴുതിയിട്ടുമുണ്ട് . ഞാൻ ചോദിച്ചു :  ” ആരാ ?” സന്ദർശകൻ തല ഉയർത്തി നോക്കി മുരണ്ടു :Continue Reading

  [dropcap]ത[/dropcap]ന്നെ നോക്കാനായി പള്ളിപ്പുറത്തുകാവിലമ്മ അയച്ചതാണ് ബീനയെ എന്നാണ് എന്‍റെ അമ്മ അവസാനനിമിഷം വരെയും പറഞ്ഞുകൊണ്ടിരുന്നത്. കോട്ടയം റെഡ്ക്രോസ് ഓഫീസില്‍ നിന്നും വന്ന ഹോംനേഴ്സ് ആണ് ബീന. അമ്മ ബീനയെ ധന്യ എന്നാണു വിളിച്ചത്. എങ്ങനെയാണ് അമ്മക്ക് ബീന ‘ധന്യ’ ആയതെന്നു വാക്കുകളില്‍ പകര്‍ത്തുവാന്‍ പ്രയാസമാണ്. ഒരിക്കലും അധികമാകാത്ത ഒരു പ്രത്യേകതാളത്തില്‍ ബീന അമ്മയെ സ്നേഹപൂര്‍വ്വം പരിചരിച്ചു. പുലര്‍കാലങ്ങളില്‍ അമ്മയുടെ മുഖം തലോടി. ഒരു മുടിയിഴ പോലും ജട കെട്ടാതെContinue Reading