December 2025

അച്ഛന്‍ ആവള മുന്നൂറ്റന്‍ കുഴിയില്‍ ശങ്കരന്‍ നമ്പ്യാര്‍ (തറവാട് – വയലാളി)അമ്മ മുയിപ്പോത്ത് രയരോത്ത് കുഞ്ഞുമാധവിഅമ്മ (തറവാട് – കീരിപ്പിലാക്കൂല്‍) ജനനം 1930 ആവളയില്‍. അഞ്ച് മക്കളില്‍ മൂത്തത് അപ്പുക്കുട്ടി നമ്പ്യാര്‍, രണ്ടാമത് ഗോപാലന്‍ നമ്പ്യാര്‍, മൂന്നാമത്തത് ഞാന്‍, നാലാമത് അനുജത്തി മുളിയങ്ങല്‍ മഠത്തില്‍ നാരായണന്‍ നായരുടെ ഭാര്യ ജാനു, അഞ്ചാമത് കായണ്ണ ഉണ്ണി മാസ്റ്ററുടെ ഭാര്യ നാരായണി. ഇവരും ഇവരുടെ മക്കളും ചെറുപ്പത്തില്‍എന്‍റെ കുടുംബം. കഷ്ടപ്പാട് വളരെ അനുഭവിച്ചിട്ടുണ്ട്.Continue Reading

ഞാൻ നീ പരാതി പറഞ്ഞിട്ടില്ല.നിന്നെ പകർത്താനുള്ള ചായക്കൂട്ടുകൾക്ക് നിറം പോരെന്ന് തോന്നിയപ്പോഴാണ് ഞാനെൻ്റെ ഹൃദയരക്തത്തിലേയ്ക്ക് വിരൽ നീട്ടിയത്. നീ സ്വതന്ത്രമാക്കപ്പെട്ട നിറങ്ങൾ അനന്തവിഹായസ്സിൽ പൂക്കുമെന്ന് നിന്നോടാരാണ് പറഞ്ഞത്?!കാൻവാസ് നഷ്ടപ്പെട്ട നിറങ്ങൾക്ക് പിന്നെയൊരിക്കലുമൊരു ചിത്രമാകാനാകില്ല. നമ്മൾ നീയില്ലാത്തയാകാശം വർണ്ണങ്ങളൊഴിഞ്ഞ ചിത്രമാണ്.Continue Reading

ഒരിക്കലും വരാൻ ഇടയില്ലാത്തകാമുകിയേയും കാത്ത്കൈയ്യിൽ പൂവുമായി നിൽക്കുന്ന കാമുകൻ അവൾ അത് വഴിവരില്ല എന്ന ഉറപ്പിനെവരുമായിരിക്കും എന്ന പ്രതീക്ഷ കോണ്ടോ,അവൾ നടന്നു വരുന്ന ഒരു സ്വപ്നം കൊണ്ടോ അയാൾക്ക് മാറ്റി എഴുതാൻ കഴിയുന്നു ആ കാത്തിരിപ്പിനെ നോക്കി നിൽക്കുന്ന മറ്റൊരാൾക്ക് അയാളോട് പൂവ് വാങ്ങാൻവരുന്ന ഒരു പെൺ കുട്ടിയെ സങ്കൽപ്പിക്കാൻ വളരെ എളുപ്പത്തിൽ കഴിയും കണ്ട് നിൽക്കുന്ന ആളിന്റെ ഭാവനയിൽ അവളെ സുന്ദരിയായോ വിരൂപയായോ വരയ്ക്കാനാവും പ്രണയിക്കുന്നതിനോട് അസഹിഷ്ണുതയുള്ള ഒരാൾക്ക്Continue Reading

സാധാരണക്കാരായ മലയാളികളെ സസൂക്ഷ്മമം നിരീക്ഷിച്ചാണ് ശ്രീനിവാസൻ തിരക്കഥകൾ രചിച്ചത്. അത് കൊണ്ട് തന്നെ എൺപതുകളിലും തൊണ്ണൂറുകളിലും എഴുതിയ ആ സംഭാഷണങ്ങൾ ഇന്നും ആപ്ത വാക്യങ്ങളായി അലയടിക്കുന്നു. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ കഥകൾ “ടി പി ബാലഗോപാലൻ എം എ” യിലൂടെയും “നാടോടിക്കാറ്റി”ലൂടെയും പറഞ്ഞപ്പോൾ അതൊരു ട്രെൻഡ് സെറ്റിംഗ് ആയി. ശ്രീനിവാസൻ സ്വയം സംവിധാനം ചെയ്ത രണ്ട് സിനിമകളും മലയാളി ആണുങ്ങളെ പൊളിച്ചെഴുതുന്നതായിരുന്നു. “വടക്കുനോക്കിയന്ത്ര”ത്തിൽ സംശയാലുവായ ഭർത്താവിനെയും, ചിന്താവിഷ്ടയായ ശ്യാമളയിൽ അധ്വാനവിമുഖരും മടിയന്മാരുംContinue Reading

ആമുഖം അമ്മയുടെ എഴുത്ത് മുഴുമിപ്പിക്കാന്‍‍ അമ്മയ്ക്ക് പറ്റിയിരുന്നില്ല. അസുഖവും വാര്‍ദ്ധക്യവും സങ്കടവും അമ്മയെ പിടികൂടി. അസുഖവും പോരാട്ടവീര്യവും സൂക്ഷ്മനിരീക്ഷണവും മറ്റുള്ളവരെ സഹായിക്കാനുള്ള തൃഷ്ണയും ഒക്കെ കൂടിയ അമ്മയുടെ ജീവിതം അന്നത്തെ മറ്റ് പലരുടെയും ജീവിതം പോലെ ഒന്നായിരുന്നു. അമ്മ ചിലത് കുറിച്ചിട്ടു എന്ന് മാത്രം. ഒരു സ്ത്രീ എങ്ങിനെ തന്‍റെ ജീവിതം നോക്കിക്കാണുന്നു എന്നതും അന്നത്തെ പുരുഷ കേന്ദ്രീകൃത അവസ്ഥയിൽ അവര്‍ ഏതെല്ലാം അവസ്ഥകളില്‍ക്കൂടെ പോയി എന്നതും, അപ്പോഴും അറിവുകൊണ്ടുംContinue Reading