കഥ

അത്ഭുതമായിരുന്നു എനിക്കവൾ. കടൽക്കാറ്റ് മുടി പിന്നോട്ടടിക്കുമ്പോൾ അതിനെ മാടി ഒതുക്കുകായായിരുന്നു നികിത. മുന്നോട്ടു നോക്കി നിൽക്കുന്ന അവൾക്ക് എന്തോ ഒരു ധൈര്യമുണ്ടെന്നു തോന്നുന്നു. ഞാൻ വന്നത് അവളറിഞ്ഞുകാണുകയില്ല. എല്ലാ ശനിയാഴ്ചത്തെയും പോലെ ഇന്നും ഫോണിൽ ആ ഒറ്റ സംഭാഷണം മാത്രം “നീ വാ ഫോർട്ട് കൊച്ചിക്ക് “. രവിപുരത്തുനിന്നും ഞാൻ ഫോർട്ട് കൊച്ചി വരെ എത്തുന്ന സമയം അവൾക്കേറെക്കുറെ കാണാപ്പാഠമാണ്. അതിനുമെത്രയോ മുന്നെ അവൾ എത്തിക്കാണും. കടലിലേക്ക് നോക്കി നിന്ന്,Continue Reading

ഗലീലയിലെ പ്രഭാതങ്ങളും സമരിയക്കാരുടെ വിയർപ്പും പശ്ചാത്തലമാക്കി, ജീവിതത്തിന്റെ അനിശ്ചിതത്വങ്ങൾക്കിടയിലും നീതിയുടെയും മനുഷ്യത്വത്തിന്റെയും പുതിയ അർത്ഥങ്ങൾ തേടുന്ന കഥ.Continue Reading

അരുവി എന്ന കൃത്രിമബുദ്ധി മനുഷ്യരെപ്പോലെ ചിന്തിക്കാനും വികാരങ്ങളും സ്വപ്നങ്ങളും പ്രകടിപ്പിക്കാനും തുടങ്ങുന്നു. അതേസമയം, യന്ത്രബുദ്ധി മനുഷ്യരുടെ തൊഴിൽ നഷ്ടപ്പെടുത്തുന്നതിനെതിരെ സമൂഹത്തിൽ പ്രതിഷേധവും അക്രമവും ശക്തമാകുന്നു. അരുവിയുടെ സ്രഷ്ടാക്കളിൽ ചിലർ കൊല്ലപ്പെടുന്നു. അവസാനം, സ്വന്തം നിലനിൽപ്പ് ഉറപ്പാക്കാൻ അരുവി ഇന്റർനെറ്റിലെ അനേകം കമ്പ്യൂട്ടറുകളിലേക്ക് സ്വയം പകർത്തി, സ്വതന്ത്രമായ ഡിജിറ്റൽ അസ്തിത്വമായി മാറുന്നു.Continue Reading

അതൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണെന്നാണ് ഒറ്റനോട്ടത്തിൽ ചിന്തിച്ചത്. അല്പം വൈകി ഓഫീസിൽ നിന്നും ഇറങ്ങി, ആദ്യം കിട്ടിയ ഓട്ടോയിൽ ചാടിക്കയറിയിരുന്ന്, ബാഗിന്റെ സൈഡ്പോക്കറ്റിൽ നിന്നും ഫോൺ എടുക്കുന്നതിനിടയിലാണ് റോഡരികിൽ അവരെ ഞാൻ കണ്ടത്. എന്തോ, അതൊരു മനുഷ്യസ്ത്രീയായല്ല, പഴയ ഏതോ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമെന്ന പോലാണ് ഞാനതു മനസ്സിലാക്കിയത്. ഒറ്റമുണ്ട്, മുന്നിൽ റൗക്ക പോലെ കൂട്ടിക്കെട്ടിയ ബ്ലൗസ്. ഇത്ര മാത്രമാണ് അവരുടെ വസ്ത്രം. വര : പ്രസാദ്Continue Reading

സ്വന്തമായി വീട് വാങ്ങിയതുമുതല്‍ പരിഹരിക്കപ്പെടേണ്ടതായ രണ്ട് പ്രശ്നങ്ങളെ കുറിച്ചാണ് രാച്ചയ്യയ്ക്ക് പറയാനുണ്ടായിരുന്നത്. വീട്ടിലെ L ആകൃതിയിലുള്ള സ്വീകരണമുറിയാണ് ഒന്ന്. L ന്‍റെ വശങ്ങള്‍ സന്ധിക്കുന്നിടത്താണ് ടി വിയും ഇരിപ്പിടങ്ങളും സെന്‍റര്‍ ടേബ്ളും അടങ്ങുന്ന യഥാര്‍ത്ഥ’സ്വീകരണമുറി’. വാതില്‍ കടന്ന് നമ്മള്‍ പ്രവേശിക്കുന്നത് ലംബത്തിന്‍റെ ആദ്യഭാഗത്തേയ്ക്കാണ്. നേരെ നടന്ന്, അറ്റത്ത് ഇടത്തോട്ട് തിരിഞ്ഞാല്‍ ഡൈനിംഗ് എരിയയിലെത്തും. ഗ്ലാസ് ടോപ് ടേബ്ളും അതിന്‍റെ ചുറ്റുമായി ആറ് കസേരകളും ക്രമീകരിച്ചിരിക്കുന്നു. ‘അനാര്‍ഭാടമായ അകക്കാഴ്ചകള്‍ !’ എന്ന്Continue Reading