May 2023

പലരും ചരിത്രത്തെ പേരുകൾ, തീയതികൾ, വസ്‌തുതകൾ എന്നിവയുടെ ഒരു ശേഖരം മാത്രമായി കരുതുന്നു.ഒരു പരിശോധനയ്‌ക്കായി മനഃപാഠമാക്കേണ്ട വിവരങ്ങളുടെ ഒരു അടിത്തറ , തുടർന്ന് മറക്കുക. എന്നാൽ ചരിത്രം അതിനേക്കാൾ എത്രയോ അപ്പുറമാണ്. അത് ഒരു ജീവനുള്ള ആഖ്യാനമാണ്, നമ്മുടെ പങ്കിട്ട ഭൂതകാലത്തിലേക്ക് നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ലിങ്ക്, ഒരു പാരമ്പര്യം.അതിലുപരി, ഭൂതകാലത്തിലേക്ക് ഊളിയിടുന്നത് നമ്മുടെ വർത്തമാനത്തിനും ഭാവിക്കും യഥാർത്ഥ നേട്ടങ്ങൾ ഉണ്ടാക്കും. അവയിൽ ചിലവ : ചരിത്രം ഒരു മാതൃകയാണ്.Continue Reading

ഇക്കഴിഞ്ഞ ഏപ്രിലില്‍ മഴ പെയ്യുന്ന ഒരു ദിവസമായിരുന്നു ശ്രീനഗറിലെ നഗരപരിസരത്ത് ലാല്‍ മണ്ഡിയിലുള്ള ശ്രീ പ്രതാപ് സിങ് മ്യൂസിയത്തില്‍ ചെന്നു കയറിയത്.സ്വാഭാവികമായും കുതിരക്കാരുടെയും ഷിക്കാരയെന്ന തോണി തുഴയുന്നവരുടെയും ഫോട്ടോയെടുത്തു നല്‍കുന്നവരുടെയും മറ്റും വിലപേശലുകള്‍ അവിടെയില്ല.കാശ്മീരില്‍ വിനോദസഞ്ചാരത്തിനായി നീക്കിവെക്കപ്പെടാത്ത അപൂര്‍വം സ്ഥലങ്ങളിലൊന്ന് ഇതായിരിക്കണം.ഒരു പക്ഷെ തിരക്കുപിടിച്ച ഓട്ടത്തിനിടയില്‍ സന്ദര്‍ശകര്‍ക്ക് ഇങ്ങോട്ടൊന്നു വന്നു നോക്കാന്‍ സമയം കിട്ടിയെന്നും വരില്ല.മന്ദവേഗം ‘വിനോദ സഞ്ചാര’ത്തിന് ഇണങ്ങിയതുമല്ല. നൂറ്റാണ്ടുകള്‍പ്പുറത്തു നിന്ന് കാഴ്ചക്കാരോട് സംസാരിക്കുന്ന കല്ലിലും ലോഹത്തിലുമുള്ള മനോഹരമായContinue Reading

ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇവിടെയാണ് ഇവിടെയാണ് ഇവിടെയാണ് ….”ഏതൊരു വികസന സമൂഹത്തിൽ നിന്നുകൊണ്ടും അതിന്റെ ഗുണഫലമനുഭവിക്കുന്ന മനുഷ്യർക്ക് പറയാവുന്ന വാചകമാണത് . എന്നാൽ അതേ സമൂഹത്തിൽ ദുരിതമനുഭവിച്ച് ജീവിക്കുന്നവർക്ക് അതത്ര ആകർഷകമായ പ്രയോഗമായിരിക്കുകയുമില്ല. കേരളത്തിന്റെ സാമൂഹ്യവികസനത്തെക്കുറിച്ചോ സാംസ്കാരിക ഘടനയെക്കുറിച്ചോ പറയേണ്ടി വരുമ്പോൾ ആവർത്തിക്കപ്പെടുന്നൊരു വാചകമുണ്ട് – ” കേരളം ഇതര ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുകാതം മുന്നിലാണ് “.വലിയ നഗരങ്ങളിലെ വരേണ്യജീവിതങ്ങളെ ഒഴിച്ചു നിർത്തിയാൽ കേരളത്തിന്, മറ്റ്Continue Reading

ഇളംതവിട്ട് നിറമുള്ള ചെത്തുകല്ലിലും ദേവദാരു തടിയിലും ഹൂറാം അബി തീർത്ത രാജകീയ കവിതകളാണ് യെറുശലേമിലെ ദൈവാലയവും കൊട്ടാരവും. തേച്ചുമിനുക്കിയ ഓരോ കല്ലിനും പലകയ്ക്കും ഓരോ കഥ പറയാനുണ്ടായിരുന്നു. അടിമയുടെ ചോരയും കണ്ണീരും പുരണ്ട കഥകൾ…… ഉരുളൻതൂണുകളിലെ ആ ചോരപ്പാടുകൾ മായ്ക്കാൻ തച്ചൻമാർക്കായില്ല, കാലത്തിനും . രാജഭോഗം അടയ്ക്കാത്തവരെ മൂന്ന് മാസം കാട്ടിലെ പണിക്ക് ശലമോൻ രാജാവ് ശിക്ഷിച്ചിരുന്നു. ലെബെനോണിലെ ബാഷറത് കാട്ടിലാണ് വേല. ദൈവം നട്ടുപിടിപ്പിച്ച ദേവദാരു മരങ്ങളാണ് ആContinue Reading

അയാൾ : എന്നാണ് നീ ഏറ്റവുമധികം സന്തോഷത്താൽ അട്ടഹസിച്ചു ചിരിച്ചത്? ചാരനിറത്തിലുള്ള ഷർട്ടിട്ട അയാൾ കണ്ണാടി ശരിയാക്കിക്കൊണ്ട് അവനെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടാണ് അത് ചോദിച്ചത്. അവൻ : എൻ്റെ അമ്മ മരിച്ച ദിവസം. ഒരു നൂറ് ഇടവപ്പാതി മഴ ഒരുമിച്ചു നനഞ്ഞ നിറവിൽ ഞാനുറക്കെ ചിരിച്ചു കൊണ്ടേയിരുന്നു. ഇനിയും അവർക്ക് തീവ്രവാദിയുടെ ഭാര്യയായും, അമ്മയായും ജീവിക്കേണ്ടതില്ലല്ലോ. ഒരു പുഴുവിൻ്റെ ജീവിതം പോലും അവൻ്റെ അമ്മയുടേതിനേക്കാൾ ഭേദമായിരിക്കും. മിക്ക പുഴുക്കളും ഒന്നല്ലെങ്കിൽContinue Reading