നിരൂപണം

(പ്രിയ സുനിലിന്‍റെ ഇടയ എന്ന കഥയെ ആസ്പദമാക്കി ഒരു പഠനം) ആടുമാടുകളെ മേയ്ക്കുന്ന തൊഴില്‍ ചെയ്യുന്നവരെയാണ് ഇടയന്‍ എന്നു വിളിച്ചു വരുന്നത്. എന്നാല്‍ പിന്നീട് ക്രിസ്തുമതവുമായി ബന്ധപ്പെട്ട ഈ വാക്കിന് പുതിയ ഒരു അര്‍ത്ഥതലം രൂപപ്പെട്ടിട്ടുണ്ട്. നല്ല ഇടയനായ ക്രിസ്തു, അറിവില്ലാത്ത സഭാജനങ്ങളായ കുഞ്ഞാടുകളെ നയിക്കുന്നവന്‍, അവരെ നഷ്ടപ്പെട്ടു പോകാതെ വീണ്ടെടുക്കുന്നവന്‍, പുരോഹിതന്‍ ഇങ്ങനെ വിപുലങ്ങളായ അര്‍ത്ഥങ്ങള്‍ ഇടയന്‍ എന്ന വാക്കിന് വന്നുചേര്‍ന്നു. താന്‍ നയിക്കേണ്ടവരായ ഒരുകൂട്ടം ആളുകളെ സ്നേഹിക്കുകയുംContinue Reading

പെരുമാൾ മുരുകൻ ജാതീയമായ വേർതിരിവുകളും അതേതുടർന്നുണ്ടാകുന്ന അക്രമണങ്ങളും സ്വാതന്ത്ര്യത്തിന് മുൻപും ശേഷവും മാറ്റമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്ന വ്യവസ്ഥിതിയാണ്. പുരോഗമനത്തിന്റെ അലയൊലികൾ എത്രകണ്ട് ആളുകളിലേക്ക് എത്തിയാലും വികസന കുതിപ്പിനായി ലോകരാഷ്ട്രങ്ങളോടൊപ്പം മത്സരിക്കുമ്പോഴും ഒരു വിഭാഗം ജനത അനുഭവിക്കുന്ന യാതനകളെ കുറിച്ച് പലപ്പോഴും ആരും ചിന്തിക്കാതെ പോകുന്നു. അക്രമങ്ങളോ കൊലപാതകങ്ങളോ വാർത്തകളായി വരുമ്പോൾ മാത്രം അന്തിച്ചർച്ചകൾ കണ്ട് മാധ്യമങ്ങൾക്കു മുന്നിലിരുന്ന് കൊണ്ട് ജാതീയതയേയും അതിന്റെ ദുരവസ്ഥകളെയും കുറിച്ച് അല്പനേരം ഓർക്കുന്നു എന്നല്ലാതെ ദുരഭിമാന കൊലകൾക്കോContinue Reading

മാതൃഭൂമി വാരിക( ലക്കം 48 )യിൽ വി ഷിനിലാൽ എഴുതിയ ചോല എന്ന കഥയുണ്ട്. കുറെ കാലങ്ങൾക്ക് ശേഷമാണ് കഥാകൃത്തിൽ നിന്നും വ്യത്യസ്തമായ ഒരു സൃഷ്ടി ലഭിക്കുന്നത്. നന്മയുടെ സങ്കേതം ഉപയോഗിച്ചുകൊണ്ടാണ് മനുഷ്യരിലെ തിന്മയെ കുറിച്ച് പറയുന്നത്. കാടിനെയും ആദിവാസികളെയും കാട്ടുജീവികളെയും പരിപാലിക്കേണ്ടുന്ന ഫോറസ്റ്റ് റേഞ്ചർ ആണ് ആഖ്യാതാവിന്റെ പിതാവ്. നിഷേധ സ്വഭാവമുള്ള ( Negative) കഥാപാത്രങ്ങളെ സ്വാഭാവികമെന്ന പോൽ നന്മ നിറഞ്ഞവരാക്കുന്ന പ്രാഗത്ഭ്യം ഉണ്ട് കഥയിൽ. ചിലപ്പോൾ അത്Continue Reading

മാതൃഭൂമി റിപ്പബ്ലിക്ദിന പതിപ്പിൽ (ലക്കം 46) അമൽ എഴുതിയ ‘എന്റെ അമ്മൂമ്മ ഒരു ചരിത്ര വനിത’ എന്ന കഥയാണുള്ളത്. 99 വയസ്സായ അമ്മൂമ്മ താൻ മരിക്കാൻ പോവുകയാണെന്ന് മനസ്സിലാക്കി, കൈകൾ കഥാനായകന് നേർക്ക് നീട്ടി, “എടുത്തോ, മക്കള് വെട്ടിയെടുത്തോ ” എന്ന് പറയുന്നതാണ് തുടക്കത്തിൽ. രാകി മൂർച്ച കൂട്ടിയ വെട്ടുകത്തി കൊണ്ട് ഇയാൾ ആ ചുക്കിച്ചുളിഞ്ഞ കൈകൾ രണ്ടും വെട്ടിയെടുത്ത് കൊണ്ട് പഞ്ചായത്തിലേക്ക് പോകുന്നു.അവിടെ പ്രഭാഷണം ചെയ്യുകയാണ് എംജിഎസ് നാരായണൻ.Continue Reading

മാതൃഭൂമി വാരികയുടെ നാല്പത്തിനാലാം ലക്കത്തിൽ വികെ ദീപ എഴുതിയ കഥയാണ് ‘ജീവനകല’. രണ്ടാനച്ഛന്റെ ആക്രമണത്തിൽ നിന്നും സദാ രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന എബിറ്റ എന്ന പെൺകുട്ടി. പിഴച്ചു പെറ്റവൾ എന്ന് സമൂഹത്താൽ മുദ്രകുത്തപ്പെട്ട്, ഭ്രാന്തിയായി കഴിയുന്ന സ്ത്രീയുടെ മകനായ അജു. ഇവരാണ് കഥയുടെ തുടക്കത്തിൽ. ചെറുപ്പം മുതലേ ഇവർ വളരെ അടുത്ത സുഹൃത്തുക്കളാണ്. അവരുടെ അമ്മമാരെപ്പോലെ. അജുവിന് പക്ഷേ എബിറ്റയോടുള്ളത് പ്രണയമാണ്. അതിൽ ഏറെ ക്ഷുഭിതയാണ് അവൾ. ഇത്രയും അടുത്തറിയാവുന്ന വളരെContinue Reading