LITERATURE (Page 140)

ടോക്കൺ നമ്പർ 67 എത്തുമ്പോൾ ഉച്ചതിരിഞ്ഞ് രണ്ടു മണിയായിരുന്നു. ആ ദിവസത്തെ അവസാന ടോക്കണായിരുന്നു അത്. ഡോക്ടർ ഷൈൻ എന്ന പീഡിയാട്രീഷൻ രഞ്ജിത്തിന്റെ ‘മിഴിരണ്ടിലും’സിനിമയിലെ ഇന്ദ്രജിത്തിനെ ഓർമ്മിപ്പിച്ചു. സൗമ്യൻ, മൃദുഭാഷി. പുഞ്ചിരിക്ക് പാൽമണമുണ്ടെന്നു കൂടി തോന്നി. ക്ഷമയോടെ മോളുടെ നെഞ്ചിനുള്ളിലെ കുറുകൽ മുഴുവൻ കേട്ടതിനു ശേഷം ഡോക്ടർ സ്റ്റെതസ്‌കോപ്പഴിച്ചു. “ആന്റി ബയോട്ടിക് വേണ്ടി വരും. “ മോന്റെ പനി ഏറ്റെടുത്ത് രക്തസാക്ഷിയായതാണവൾ. അവൻ പക്ഷേ ആന്റിബയോട്ടിക്കിന് പിടി കൊടുക്കാതെ രക്ഷപ്പെട്ടു.Continue Reading

അത്രമേൽ സ്നേഹത്തോടെചുറ്റിപ്പിടിക്കും ഇത്തിക്കണ്ണികൾആരും പാടാത്തൊരീണത്തിൽസ്നേഹമന്ത്രങ്ങളുരുവിടും കാണാതെ കേൾക്കാതെഒളിഞ്ഞൊളിഞ്ഞു ചുറ്റും നടക്കുംവീശുന്ന കാറ്റും, നിശ്വാസവുംഅവനിലൂടെപ്പോകും പതുക്കെപ്പതുക്കെവെളിപ്പെടുത്തുംആദ്യം ചിന്തസ്നേഹം, കരുതൽ, സ്വത്വം എല്ലാം പഴമുതിർന്നു പൂകൊഴിഞ്ഞുതളിരുണങ്ങി ഇലകൊഴിഞ്ഞുവാടിയുണങ്ങി മുരടിക്കുമ്പോഴുംവാക്കിനാൽ ചുറ്റിപ്പടർന്ന് പിന്നെ മരമൊരു വള്ളിയായുംഅവനൊരു മരമായും വളരും ആരുമറിയില്ല ചില മരങ്ങൾആത്മാഹുതി ചെയ്യുന്നത് പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർContinue Reading

ആകാശം (അഹമദ് ഫൈസൽ) മരങ്ങളെ കുരങ്ങുകൾ എഴുതിക്കൊണ്ടിരിക്കുമ്പോൾ നീരിനെ അണിയാൻ തുടങ്ങുന്നു മാനുകൾ ഭൂമിയെ വിടർത്തിക്കൊണ്ടിരിക്കുന്നു ഇടയൻ ആരുടെയോ ഉള്ളംകൈയ്യിൽ നിന്ന് രക്ഷപ്പെട്ടു പറക്കുന്നു ഒരു അടക്കാക്കുരുവി ഒരിക്കലും ആകാശം മുകളിലല്ല മുകളിലും മുകളിലായി. വരകൾ (ഫിറോസ്‌ഖാൻ ജാമാലുദീൻ, ശ്രീലങ്ക). ഞാൻ ചില മത്സ്യങ്ങളെ വരച്ച് കഴിഞ്ഞ് ഉറങ്ങുകയാണ്. ആരോ എൻ്റെ ഉറക്കത്തെ ശല്യപ്പെടുത്തും വിധം ഒച്ചയിട്ട് സംസാരിച്ചുകൊണ്ടിരിക്കുന്നു പെട്ടെന്ന് ഞാൻ മിഴി തുറന്നു കുട്ടി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ്Continue Reading

“ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് ഒരു വലിയ കുതിച്ചുചാട്ടവും”. 1969 ജൂലൈ 20 ന് അമേരിക്കയുടെ അപ്പോളോ 11 ലൂണാർ മിഷനിൽ എഡ്വിന്‍ ആല്‍ഡ്രിനും മൈക്കേല്‍ കോളിന്‍സിനുമൊപ്പം ചരിത്രത്തിലാദ്യമായി ചന്ദ്രനിൽ കാലുകുത്തിയ നീല്‍ ആംസ്‌ട്രോംങ് പറഞ്ഞ വാക്കുകളാണിവ. അവ വെറും വാക്കുകളായിരുന്നില്ല. മനുഷ്യചരിത്രത്തിലെ ഐതിഹാസികവും അവിസ്മരണീയവും ആയ ഒരു കുതിച്ചു ചാട്ടം തന്നെയായിരുന്നു അന്ന് നടന്നത്. Yuri Gagarin രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആരംഭിച്ചContinue Reading

ന്യൂസ് റൂം- ബി ർ പി ഭാസ്കർ-ആത്മകഥ : ഡി സി ബുക്ക്സ് -2021 പ്രൊഫഷണൽ ജീവിതത്തിൻറെ മിക്ക ഭാഗവും ഡൽഹിയിലെ പ്രധാനപ്പെട്ട പത്രങ്ങളിൽ ദേശീയ രാഷ്‌ടീയത്തെയും, വികസനങ്ങളെയും എൺപതു മുതൽ നോക്കിക്കണ്ട എനിക്ക് ബാബു ഭാസ്കർ എന്ന പേര് 1980 മുതലേ സുപരിചിതമായിരുന്നു. പക്ഷെ അദ്ദേഹത്തെ കണ്ടതോ ഒരു പത്തു വർഷം മുൻപ്! കാരണം എൺപതുകളിൽ ഞാൻ മുഖ്യധാരാ പത്രപ്രവർത്തനത്തിൽ എത്തുന്നതിനു മുൻപ് തന്നെ അദ്ദേഹം ഡൽഹി വിട്ടിരുന്നു.Continue Reading