സിനി കെ. എസ്.

കഴിമ്പ്രം സ്വദേശി, അധ്യാപികയാണ്.

മഴ കടന്നെത്തി നോക്കുന്നു വെയിൽഇലയറ്റത്തനങ്ങുന്നുണ്ടൊടുക്കത്തെ ജല സൂര്യൻഉലയും ചില്ലയിൽ നടുങ്ങുന്നുണ്ടിളംകിളികരയല്ലേയെന്നൊരാട്ടംഹൃദയത്തിൽ മിടിക്കുന്നേ…മധുരപ്പഴം നീട്ടി വീഴ്ത്തിഒരുതാരാട്ടിന്നായത്തിൽ മൂളുന്നാ യുവമരം ചില്ലയാട്ടി കുടുകുടെ ചിരിപ്പിക്കുംമരത്തിൻ്റെ കവിളിൽ കൊക്കുരുമ്മുന്നു കുറുകുന്നു തളിർ മൊഴി,ഏതു ശില്പിയാണിത്രയും കൈകൾപണിതു നീട്ടിയും ചുരുക്കിയുംതാളമോടിക്കിളികളെയാട്ടുവാൻ.. നടന്നെത്തുമിരുട്ടിൻ്റെതുരുമ്പിച്ച സാക്ഷനീക്കും പ്രേമയക്ഷിനിലം തൊടാതഷ്ടദിക്കുംവെളിച്ചപ്പെടുത്തും വരെ,കട്ടെടുക്കുന്നർധചന്ദ്രനേയുംഅൽപായുസാം സൂര്യനെയുംകൊളുത്തുന്നു കൂട്ടിനുള്ളിൽ വെളുക്കുവോളം. പറക്കുന്നു പക്ഷിയൊന്ന്തിരിഞ്ഞൊന്നു നോക്കിടാതെഅകാലത്തിൽ നരയ്ക്കുന്നുകാലത്തിന്നഗ്നിപഥം ഓർമകൾ പഴുപ്പിച്ചാ വരാന്തയിൽപാർവണം ചാന്തിടും നിലത്തായ്കാലു നീട്ടിയിരിപ്പാണാവൃദ്ധ മരം കസേരയായ്,കാത്തിരിപ്പതിലൊരച്ഛൻ ഏകാന്തൻ..ശൂന്യ ദേഹിയാംമൃതി വന്നു തൊട്ടപോൽവേദനിക്കുന്നു നെഞ്ചകം,Continue Reading

അടഞ്ഞ വാതിൽ,ഇറങ്ങിപ്പോയ മനുഷ്യൻതുറക്കാതിരുന്നെങ്കിലെന്ന് കൊതിക്കുന്നുണ്ട്കൂടെ പോകേണ്ടെന്ന് തീരുമാനിച്ച്ഒരു സൈക്കിൾപിറകോട്ട് ചവിട്ടി പോകുന്നുണ്ട്അകത്ത് എന്നേ അടഞ്ഞുപോയ അവൾക്കായിവേനലിൽ നിന്ന് വേർപെട്ട് ഒരു വെയിൽഒളിഞ്ഞു കടക്കുന്നുണ്ട്.കിടക്കയിൽ മലർന്നമർന്നുകിടക്കുമ്പോഴെല്ലാംവിയർപ്പു നാറാറുണ്ട്,കരയുന്ന കുഞ്ഞിന്മുല ചുരത്തിയൊഴുക്കാറുണ്ട്,കവിതയുടെ വരികൾക്കിടയിൽമറന്നു പോയ പ്രിയപ്പെട്ടൊരു വാക്ക്വിരൽ മുറിഞ്ഞൊഴുകാറുണ്ട്മുറ്റത്തെ പൂവിതളിൽപതിഞ്ഞൊരുമ്മ കുനിഞ്ഞ് നൽകാറുണ്ട്,പഴയ കാമുകനെമുങ്ങിപ്പോയ പുഴയിൽ നിന്ന്വീശിയെടുക്കാറുണ്ട് കിടക്കയിൽ മലർന്നമർന്നുകിടക്കുമ്പോഴെല്ലാംരതിയൊഴിച്ചെല്ലാം തോന്നാറുണ്ട് കാലമെത്ര മുഷിഞ്ഞാലുംഅടഞ്ഞ വാതിലിനു പുറത്ത്എപ്പോൾ വേണമെങ്കിലുംഒരു സൈക്കിൾ നിശ്ചലമായേക്കാം പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading