പ്രിയ ഉണ്ണികൃഷ്ണൻ

ആനുകാലികങ്ങളിലും പത്രങ്ങളിലും കവിത, കഥ, ലേഖനം എന്നിവ എഴുതുന്നു. കവിതകൾ തമിഴ്, സ്പാനിഷ്, ജർമൻ ഭാഷകളിലേയ്ക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.
ജന്മദേശം മലപ്പുറം. ഇപ്പോൾ അമേരിക്കയിലെ ടെക്‌സസിൽ താമസം.

ആദ്യമായി പ്രണയിക്കുന്നൊരുവൾ നിലാവുള്ള രാത്രികളിൽ ജനാലയിലൂടെ ആകാശത്തെ നോക്കി ഏകാന്തതയിൽ പുഞ്ചിരിച്ചു. വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങുന്ന വഴികളിലെ പൂക്കളിൽ , അതുവരേയും കാണാത്ത നിറങ്ങൾ കുറുക്കിയെടുത്ത് മഴത്തുള്ളികൾ ഒളിച്ചുകളിയ്ക്കുന്ന തൊടിയിൽ കൃഷ്ണകിരീടത്തിന്റെ ചുവപ്പിനെ ഹൃദയത്തിലേറ്റി. ചിലപ്പോൾ, ഉമ്മറക്കോലായിലേയ്ക്ക് കയറിയിരുന്ന് ഉച്ചവെയിലിന്റെ നിഴലുകളിൽ ഒറ്റയ്ക്ക് തായം കളിച്ചു. കെട്ടുപിണഞ്ഞ മുല്ലവള്ളികളിലെ മൊട്ടുകളിൽ പൂക്കാലത്തെ മോഹിച്ചു. അമ്പലത്തിന്റെ ചുറ്റുമതിലിൽ ഇളംപച്ച നിറത്തെ ചുരണ്ടി മാറ്റിക്കൊണ്ടിരുന്നു. പതിനഞ്ച് വർഷങ്ങൾക്കപ്പുറത്തെ മോഹങ്ങളേയും മോഹഭംഗങ്ങളേയും താനിപ്പോൾ എന്തിനാണ് ഓർക്കുന്നതെന്ന്Continue Reading

1975. രാഷ്ട്രീയ കലാപങ്ങളുടെ കാലം. അടിയന്തരാവസ്ഥയുടെ രൂക്ഷത രാജ്യം മുഴുവന്‍ പടര്‍ന്നുകൊണ്ടിരിക്കുന്നു. നിര്‍ബന്ധിത വാസക്റ്റമിയും കലാപങ്ങളും സാമ്പത്തികമായും സാമൂഹികമായും രാജ്യത്തെ തകര്‍ത്തുകൊണ്ടിരുന്ന കാലം. കോളേജില്‍ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരായ ഞങ്ങള്‍ ഒമ്പത് പേരും പട്ടണത്തില്‍ നിന്നും അകലെയുള്ള ഒരു ഗ്രാമത്തില്‍ ഒളിവിലായിരുന്നു. കൂടുതല്‍ കാലം അങ്ങനെ ജീവിക്കുക ഞങ്ങളെ സംബന്ധിച്ചിടത്തോളം സാധ്യമല്ലായിരുന്നു. അന്ന് വൈകുന്നേരം, ജയദീപ് ഞങ്ങളെ തേടിയെത്തി. കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നുമല്ലാത്ത എല്ലാവരും അനധികൃതമായി അറസ്റ്റ് ചെയ്യപ്പെടുകയാണെന്നും യാതൊരുവിധ മനുഷ്യാവകാശങ്ങള്‍ക്കുംContinue Reading

ജോൺ എഫ് കെന്നഡി കൊലപാതകത്തിന്റെ നിഗൂഢതയിലേയ്ക്ക് അമേരിക്കയുടെ മുപ്പത്തിയഞ്ചാമത്തെ പ്രസിഡൻറ് ജോൺ എഫ് കെന്നഡിയുടെ കൊലപാതകം , തീരാത്ത നിഗൂഢതകളുടെ ചരിത്രമാണ്. ശീതയുദ്ധത്തിന്റെ ദുരിതകാലത്ത്, വ്യത്യസ്തമായ വീക്ഷണങ്ങളോടെ സമൂഹത്തേയും രാഷ്ട്രീയത്തേയും ഏകോപിപ്പിക്കാൻ തീവ്രശ്രമങ്ങളുമായെത്തിയ കെന്നഡി കുടുംബത്തിലെ തീപ്പൊരി. തെരഞ്ഞെടുപ്പിലൂടെ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ തലവനായി അമേരിക്കൻ രാഷ്ട്രീയത്തെ നേർവഴിക്ക് നടത്താനൊരുങ്ങിയ ചുരുക്കം ചിലരിൽ ഒരാൾ. 1963ൽ പ്രസിഡൻസിയുടെ മൂന്നാമത്തെ വർഷം തെക്കൻ സംസ്ഥാനമായ ടെക്‌സാസിലെ ഡാലസ് നഗരത്തിൽ, ജനമധ്യത്തിൽContinue Reading

വൈകുന്നേരങ്ങളിൽസ്വതന്ത്രയാകുന്ന പെൺകുട്ടിനക്ഷത്രമൈതാനത്ത് നിത്യവുംനൃത്തം ചെയ്യുന്നുനിഴലുകൾ നീന്തുന്നകുളത്തിലേക്കെത്തി നോക്കുന്നുമയങ്ങുന്ന പകലിനുംതെളിയുന്ന ഇരുട്ടിനുമിടയിൽനിശ്ചലവസന്തം പോലുറയുന്നു പകിട്ടേറെയുള്ളൊരന്തിച്ചോപ്പിൽതണൽമഴ നനയുന്നപൂച്ചയുറക്കങ്ങൾഒരു വാക്കിനെ തിരഞ്ഞെത്തിയവിഷാദങ്ങളുടെ കവിതപകർന്നെടുപ്പിന്റെ വിക്ഷോഭത്തിൽകിതയ്ക്കുന്ന ചുംബനങ്ങൾപ്രേരണകളുടെ ഗ്രാമവഴികളിൽമേഘനീർ തോർച്ചകൾ വൈകുന്നേരങ്ങളിൽസ്വതന്ത്രയാകുന്ന പെൺകുട്ടി,വരപോലൊരു നദിയ്ക്കരികിൽസമുദ്രം സൃഷ്ടിക്കുന്നുആഴങ്ങളിലെ കൊട്ടാരങ്ങളിൽനാഗരഹസ്യം പൂഴ്ത്തിവെയ്ക്കുന്നുമുറിവേറ്റവനെ പ്രണയിക്കുന്നുനഗരത്തെ വെട്ടിച്ചുരുക്കികാടുകൾ തീർക്കുന്നുഅതിലോലമായ ഇടനേരങ്ങളിൽനെല്ലിക്കകൾ പെറുക്കുന്നുഇലഞ്ഞിപ്പൂക്കൾ മണക്കുന്നുമിന്നാമിന്നികളെ പിന്തുടരുന്നു ജനാലകൾ തടുത്ത് വെയ്ക്കുന്നചങ്ങാതിക്കാറ്റുകൾശിശിരം കവർന്നൊരു കാമുകനെപ്പോലെനിലാവിളക്കുകളെ കല്ലെറിയുന്നുഇലകൾ പൂവുകളുമായിച്ചേർന്ന്ആകാശത്തിലേക്ക് വഴിയൊരുക്കുന്നുമഴപോലൊരു പെൺകുട്ടിരതിമേഘങ്ങളിലൊളിയ്ക്കുന്നുഭൂമിയിൽ നിന്നുംവസന്തം അപ്രത്യക്ഷമാകുന്നു പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading