ഏകാന്തതയുടെ രൂപങ്ങൾ
ആദ്യമായി പ്രണയിക്കുന്നൊരുവൾ നിലാവുള്ള രാത്രികളിൽ ജനാലയിലൂടെ ആകാശത്തെ നോക്കി ഏകാന്തതയിൽ പുഞ്ചിരിച്ചു. വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങുന്ന വഴികളിലെ പൂക്കളിൽ , അതുവരേയും കാണാത്ത നിറങ്ങൾ കുറുക്കിയെടുത്ത് മഴത്തുള്ളികൾ ഒളിച്ചുകളിയ്ക്കുന്ന തൊടിയിൽ കൃഷ്ണകിരീടത്തിന്റെ ചുവപ്പിനെ ഹൃദയത്തിലേറ്റി. ചിലപ്പോൾ, ഉമ്മറക്കോലായിലേയ്ക്ക് കയറിയിരുന്ന് ഉച്ചവെയിലിന്റെ നിഴലുകളിൽ ഒറ്റയ്ക്ക് തായം കളിച്ചു. കെട്ടുപിണഞ്ഞ മുല്ലവള്ളികളിലെ മൊട്ടുകളിൽ പൂക്കാലത്തെ മോഹിച്ചു. അമ്പലത്തിന്റെ ചുറ്റുമതിലിൽ ഇളംപച്ച നിറത്തെ ചുരണ്ടി മാറ്റിക്കൊണ്ടിരുന്നു. പതിനഞ്ച് വർഷങ്ങൾക്കപ്പുറത്തെ മോഹങ്ങളേയും മോഹഭംഗങ്ങളേയും താനിപ്പോൾ എന്തിനാണ് ഓർക്കുന്നതെന്ന്Continue Reading




















