സുരേഷ് നെല്ലിക്കോട്

സ്വതന്ത്ര മാധ്യമപ്രവർത്തകൻ. ക്യാനഡയിലെ ഒൺടേറിയോയിലെ ബർലിങ്ടനിൽ താമസിക്കുന്നു.

”എവിടെയാണ്‌ ചരിത്രത്തില്‍ എന്‍റെ സ്ഥാനം? ഞാനെവിടെയാണ്‌ നില്‍ക്കുന്നത്? ചരിത്രത്തിനകത്തോ പുറത്തോ? പറയൂ….”പുതിയകാലത്ത് തന്‍റെ നിലനില്‍‌പ്പിനെക്കുറിച്ചുള്ള സംശയം ചോദിക്കുന്നത് ചന്തുവാണ്‌. ‘ഒരു വടക്കന്‍ വീരഗാഥ’ എന്ന ചലച്ചിത്രത്തിലെ എം.ടിയുടെ മുഖ്യകഥാപാത്രം. ആ ചന്തുവിന്‍റെ സ്രഷ്ടാവായ എഴുത്തുകാരനോടാണ്‌ ചോദ്യം.എം.ടി അതിനു മറുപടി പറഞ്ഞു: ”ചരിത്രം അങ്ങനെയാണ്‌ ചന്തൂ. അത് എഴുതുന്നവന്‍റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും കൂടി ചേര്‍ന്നതാണ്‌. അതാണിവിടെ നടക്കുന്നത്. അവര്‍ ചരിത്രം മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്‌. സത്യത്തെ തിരുത്തിക്കൊണ്ടിരിക്കുകയാണ്‌. പൊയ്‌മുഖങ്ങള്‍ക്ക് മുഖാവരണങ്ങ ള്‍ തുന്നിച്ചേര്‍ക്കുകയാണ്‌. ഉയരങ്ങളിലെത്താനവര്‍Continue Reading

San Pedro യിലെ ഇടിഞ്ഞു വീഴാറായ ഒരു മഠത്തില്‍ നിന്നാണ്‌ സിസ്റ്റര്‍ റഫേല ഒരു ചെറിയ മോട്ടോര്‍ സൈക്കിളില്‍ San Vicente യിലേയ്ക്ക് യാത്ര പുറപ്പെടുന്നത്. ദൈവം മനുഷ്യര്‍ക്ക് നല്‍കുന്ന സന്ദേശങ്ങളാണ്‌ സ്വപ്നങ്ങളെന്നും, ചിലപ്പോഴൊക്കെ അത് വരാനിരിക്കുന്ന അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്നുമൊക്കെ വിശ്വസിക്കുന്ന ആത്മീയജീവിതത്തിനുടമയാണ്‌ യുവതിയായ ആ കന്യാസ്ത്രീ. എല്ലാം തരുന്നത് ദൈവമാണെന്നും ദൈവഹിതമനുസരിച്ചാണ്‌ ഓരോ മനുഷ്യന്‍റെ ജീവിതമെന്നും അവര്‍ ഉറച്ചു വിശ്വസിക്കുന്നു. ആര്‍ച്ച് ബിഷപ്പ് San Vicente എന്ന സ്ഥലത്താണ്‌Continue Reading

സാധാരണക്കാര്‍ക്ക് തീര്‍ത്തും ദുര്‍ഗ്ഗമമായ ഒരു ഭരണസിരാകേന്ദ്രമാണ്‌ വത്തിക്കാ (വാത്തിക്കന്‍ എന്ന് ഇം‌ഗ്ലീഷ് ഉച്ചാരണം) ന്‍റേത്. വലിപ്പത്തില്‍ ഒരു ഗോള്‍ഫ്‌മൈതാനത്തിനൊപ്പമേ എത്തുന്നുള്ളുവെങ്കിലും വലിമയില്‍ ഇരുന്നൂറുകോടിയിലധികം വരുന്ന ക്രൈസ്തവജനതയെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരേയൊരു രാജ്യവും വത്തിക്കാനാണ്‌. വെറും നൂറ്റിയെട്ട് ഏക്കറില്‍ മാത്രം ഒതുങ്ങുന്ന, തെരുവുമേല്‍വിലാസങ്ങളില്ലാത്ത ഒരേ ഒരു രാജ്യം. ഒരു ബന്ധുവോ, രാഷ്ട്രീയ ഇളമുറക്കാരനോ ഭരണാധികാരത്തിന്‍റെ പിന്തുടര്‍ച്ചക്കാരനായി വരാത്ത ഏക ഏകാധിപത്യരാഷ്ട്രവും ഇതു തന്നെയാകും. അവിടുത്തെ ജനസംഖ്യയാണെങ്കില്‍ ആയിരത്തിയിരുന്നൂറില്‍ താഴെയും! ഒരു പക്ഷേ,Continue Reading

വൃക്ഷാവലികള്‍ അവയുടെ വാര്‍ഷികാഘോഷങ്ങളായ നിറം‌മാറ്റത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്ന കാലമാണ്‌ കാനഡയില്‍ സെപ്റ്റംബറിന്‍റെ ആദ്യവാരം. വലിഞ്ഞുമുറുകുന്ന തണുപ്പുകാലത്തിന്‍റെ ആരംഭകാലം. ആറുമാസംകൊണ്ട് ഒരുവര്‍ഷത്തെ ഓട്ടമാണ്‌ മനുഷ്യര്‍ക്കും പ്രകൃതിക്കും. ഏപ്രിലില്‍ തളിര്‍ത്തവയൊക്കെ പൂത്തും കായ്ച്ചും ഇനി കൊഴിയാന്‍ തുടങ്ങും. നോക്കിനില്‍ക്കെയായിരുന്നു, ആ വളര്‍ച്ച. ആട്ടവും പാട്ടും കൂട്ടവുമായി ഓടിനടന്നവരൊക്കെ ചുവരുകള്‍ക്കുള്ളിലേയ്ക്ക് വലിയാനുള്ള ശ്രമങ്ങളായി. ഉത്സവങ്ങളുടെയൊക്കെ കൊടിയിറക്കമായി. ഇത്തരം ഉത്സവങ്ങളിലെ മഹോത്സവമായിട്ടാണ്‌ ടൊറോന്‍റോ നഗരം അവിടുത്തെ രാജ്യാന്തരചലച്ചിത്രോത്സവത്തെ വിശേഷിപ്പിക്കുന്നത്. അങ്ങനെ പറയപ്പെടുന്നതില്‍ തെറ്റുമില്ല. എഴുപത് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നContinue Reading

2005 വരെ സ്കൂൾ അവധിക്കാലത്തായിരുന്നു നാട്ടിലേയ്ക്കുള്ള യാത്രകൾ കുടുതലും. ഒരു മാസം മുമ്പേ സുജയും കുട്ടികളും. അവർ പോയി ഒരു മാസത്തിനു ശേഷം ഞാനും. തിരിച്ചുള്ള യാത്രകൾ എല്ലാവരും ഒരുമിച്ചാവും. ഈ രണ്ടു മാസങ്ങളിലാണ് ചെക്കന്മാർ സകല ഗുസ്തികളും കൺകെട്ടുവിദ്യകളും ഹൃദിസ്ഥമാക്കാറുള്ളത്. ബാക്കിയുള്ള പത്തുമാസം അതൊക്കെ ഞങ്ങളുടെ മേൽ പ്രയോഗിക്കും. ആ യാത്രകളിലൊക്കെ ഒരു അനന്തപുരി – കൊല്ലം സന്ദർശനങ്ങളും ഉണ്ടാവാറുണ്ട്. അവധിക്കാലം കഴിഞ്ഞ് അബുദാബിയിൽ മടങ്ങിയത്തുമ്പോഴൊക്കെ ജോർജ് ചോദിക്കാറുള്ളContinue Reading