വായനാനുഭവം

മൃദുല്‍ വി എം ന്റെ ‘കുളെ’ കാസര്‍ഗോഡ് ജില്ലയിലെ പ്രേതവിവാഹം എന്നൊരു സാമൂഹികാചാരത്തിന്റെ മാത്രം കഥയല്ല; ഇത്തരം സാമൂഹികവ്യവഹാരങ്ങളില്‍ അന്തര്‍ഭവിച്ച ജാതിയുടെ സൂക്ഷ്മചിത്രീകരണം കൂടിയാണ്. ജാതിയുടെയും അയിത്തത്തിന്റെയും ശുദ്ധിവാദത്തിന്റെയും അടയാളങ്ങള്‍ കഥയില്‍ കാണാം. ആലോചന,നിശ്ചയം,പ്രേത കല്യാണം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായാണ് ആഖ്യാനം. രാജീവന്‍, സജീവന്‍,രാഘവന്‍ നായര്‍ ,സത്യഭാമ എന്നിങ്ങനെ വരനും വരന്റെ വീട്ടുകാരും , മുന്ദനും സരോജിനിയും ബീനയും ബിനീഷും എന്നിങ്ങനെ വധുവും വധുവിന്റെ വീട്ടുകാരും കഥയില്‍ പ്രധാനമായും ഇടപെടുന്നു.Continue Reading

ഏതു പ്രായത്തിലും കഥ കേൾക്കാനും അതു വഴി വൈകാരിക അനുഭൂതി നേടാനുമുള്ള ആഗ്രഹം മനുഷ്യ സഹജമാണ്. തീരെ ചെറുപ്പത്തിൽ മുത്തശ്ശിക്കഥകളിൽ നിന്നും അത് തുടങ്ങുന്നു. അന്നേരം യുക്തിക്ക് പകരം ഭാവനയാണ് കൂടുതൽ പ്രവർത്തനക്ഷമമാകുക. പറയുന്നയാളുടെ മുഖഭാവവും അംഗ ചലനങ്ങളും ശബ്ദവിന്യാസക്രമീകരണവുമെല്ലാം കേൾവിക്കാരനിൽ ആ കഥ പതിയുന്നതിന്റെ തീവ്രതയെ സ്വാധീനിക്കും. മുത്തശ്ശിക്കഥകളുടെ പ്രത്യേകത, അതിന്റെ നാടകീയതയാണ്. കൃത്രിമത്വമില്ലാത്ത ഒഴുക്കോടെയുള്ള കഥ പറച്ചിൽ പരിപൂർണമായും അത് കേൾക്കുന്ന കുട്ടിയെ എൻഗേജ് ചെയ്യിപ്പിക്കുന്നു. തുടക്കത്തിൽContinue Reading

സേതു എഴുതിത്തുടങ്ങിയിട്ട് അര നൂറ്റാണ്ടിലേറെയായി. പല കാലങ്ങളിലായി വിവിധ ധാരകളെ ആസ്പദമാക്കിക്കൊണ്ടുള്ള ചില കഥകൾ പുനർവായനയിൽ തെളിഞ്ഞുനിൽക്കുന്നത് അപൂർവമല്ല. എങ്കിലും അതിസാധാരണമല്ലാത്ത അത്തരം കഥാപരിസരങ്ങൾ സേതുവിന്റെ എഴുത്തുജീവിതത്തിൽ കാണാം. വ്യത്യസ്തമായ സാഹചര്യങ്ങളിൽ എഴുതിയ കഥകളെ ചേർത്തുപിടിക്കുന്ന ഇഴകളിൽ കാലികമായ പ്രസക്തി വായിച്ചെടുക്കാനാവും. കഥകളുടെ പ്രമേയം ഇന്നത്തെ ലോകവിനിമയത്തെ കൂടെ സംബോധന ചെയ്യുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നതത്രെ. അശോകൻ (1972) “അങ്ങനെ എല്ലാം അറിയാറാകണമെങ്കിൽ എത്ര വയസ്സെത്തണം” എന്ന ദാർശനികചോദ്യം സ്വയംContinue Reading

നീണ്ട ഇടവേളകളിൽ വളരെക്കുറച്ച് കഥകൾ എഴുതിയ ഒരാളാണ് ശ്രീ സതീശൻ പുതുമന. എന്നാൽ എഴുതിയ ഓരോ കഥയും മനുഷ്യമനസ്സെന്ന പ്രതിഭാസത്തെ വായനക്കാർക്ക് മുന്നിൽ തുറന്നിടുന്നു. ഓരോ കഥയിലും വായനക്കാർക്ക് അഴിച്ചെടുക്കാനുള്ള കുരുക്കുകൾ അദ്ദേഹം വിദഗ്ധമായി നെയ്തു ചേർക്കുകയും അതിലൂടെ മനസ്സിനെ അതിന്റെ സങ്കീർണ്ണതയിലും വ്യാപ്തിയിലും മനസ്സിലാക്കാനുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നുണ്ട്. ഓരോ കഥയ്ക്കുള്ളിലും മറ്റൊരു ലോകത്തേയ്ക്ക് തുറക്കുന്ന കിളി വാതിലുകൾ ഒളിപ്പിച്ചു വച്ചിരിക്കുന്നത് അറിയാൻ കഴിയും. മുന്നോട്ട് നടക്കുന്തോറും ആContinue Reading

(വി.കെ. ചെറിയാന്‍റെ ‘ചലച്ചിത്രവിചാരം’ എന്ന കൃതിയെക്കുറിച്ചൊരു വായനാനുഭവം) 1970 കള്‍ വിവരസാങ്കേതികവിദ്യയിലും വാര്‍ത്താവിതരണമാധ്യമങ്ങളുടെ ലഭ്യതയിലും അചിന്ത്യമായ വിധത്തില്‍ പിന്നിലായിരുന്നല്ലോ! ഏതാനും വാരികകളും അപൂര്വ്വം മാസികകളും മാത്രമുള്‍പ്പെട്ടിരുന്ന പത്രലോകം. അടിയന്തിരവാര്‍ത്തകള്‍ക്കായി ആകാശവാണി പോലെയുള്ള റേഡിയോ നിലയങ്ങളും. അതിനൊക്കെ അപ്പുറത്തേയ്ക്ക് ഒന്നും ലഭ്യമല്ലാതിരുന്ന അക്കാലത്ത് ചലച്ചിത്രങ്ങളും അത് പ്രദര്‍ശിപ്പിക്കാനുള്ള കൊട്ടകകളും വളരെക്കുറവായിരുന്നു. താരതമ്യേന മികച്ച നാടകങ്ങളൊക്കെ കാണാന്‍ ചില ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റികളുണ്ടായിരുന്നെങ്കിലും അവയൊക്കെ സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്നു. ആ ഒരു കാലത്തുനിന്നാണ്‌ വി.Continue Reading