November 2022 (Page 3)

നേരം വെളുത്തത് കണ്ട് എഴുന്നേറ്റു സമയം നോക്കി. അഞ്ച് മണി. അപ്പോഴാണോർത്തത് ഇത് അസമിലെ ഗോഹട്ടിയാണെന്ന്. അയൽസംസ്ഥാനമായ അരുണാചലിൽ ജൂലൈ മാസത്തിൽ നാലരക്കു മുമ്പു തന്നെ സൂര്യന്‍റെ ആദ്യകിരണങ്ങൾ എത്തിനോക്കുമല്ലോ. കിഴക്കെ അറ്റത്തുള്ള ഡോങ് ഗ്രാമത്തിൽ ആ കാഴ്ച കാണാൻ എത്രയെത്ര സഞ്ചാരികളും ഫോട്ടോഗ്രാഫർമാരുമാണ് എത്താറുള്ളത്! അവർക്ക് ഡോങ് ഒരു പറുദീസ തന്നെ. ഞങ്ങളേതായാലും അസമിലെ സൂര്യോദയവും കാഴ്ചകളും സൗഹൃദവുമെല്ലാം സ്വർഗതുല്യമാക്കി ഒപ്പം പഠനവും പൂർത്തിയാക്കി തിരിച്ചു പോകാനാഗ്രഹിച്ചു പുറപ്പെട്ടവരാണ്..Continue Reading

ഓഫീസ് വിട്ടു വീട്ടിലേയ്ക്ക് വരുമ്പോൾ ബീച്ച്റോഡിൽ ആൾക്കൂട്ടം.” എൻ്റെ സാറെ…. ഒരാണും പെണ്ണും. മറ്റേ പരിപാടിയാന്നേ… ഞങ്ങള് പൊക്കിയങ്ങ് പൊലീസിലേൽപ്പിച്ചു ” അശ്ലീല ചേഷ്ടകളോടെ കാണികളിലൊരുവൻ.“ഛേ… ” നല്ലൊരു കാഴ്ച നഷടമായല്ലോയെന്ന നിരാശ മറച്ചുവെയ്ക്കാതെ ചോദിച്ചു – “പിള്ളാരാണോ!! “” ഒന്നൊരു പയ്യനാ… കൂടെയൊള്ളവളിച്ചിരി മൂപ്പാ “രഹസ്യഭാവത്തിലുള്ള മറുപടി എനിക്കും രസിച്ചു.” അല്ലേലും ഇക്കാലത്ത് ഇമ്മാതിരി എടപാടുകളല്ലേ കൂടുതൽ… ” എന്ന് മറ്റൊരാൾ. ഫോൺ ശബ്ദിച്ചതിനാൽ ഞാനതിന് യെസ് മൂളാൻContinue Reading

‘വീണ്ടെടുപ്പ്’ എന്ന കവിതയിൽ ടി. പി. രാജീവൻ ഇങ്ങനെ എഴുതുന്നു. ‘പഴയ ചെരിപ്പുകൾ ഉണ്ടോ എന്ന് ചോദിച്ചു വരുന്നവരെ സൂക്ഷിക്കണം. വലുതിൽ നിന്ന് ചെറുതിലേക്ക് അവ മാറി മാറി ചവിട്ടി ആമ്പലിലകൾക്ക് മുകളിലൂടെ തടാകം മുറിച്ചു കടക്കുന്നതു പോലെ, ഓരോ ചുവടിലും ചെറുതാകുന്ന വാമനന്മാരായി അവർ ആരുമറിയാതെ നിങ്ങൾ നടന്ന വഴികളിലൂടെ നടക്കും.’ ഇത്തിരി മാത്രം കാണുന്ന, ഇത്തിരി മാത്രം ചിന്തിക്കുന്ന അധോമുഖ വാമനന്മാരെപ്പറ്റി വൈലോപ്പിള്ളിയും എഴുതിയിട്ടുണ്ട്. കവിത എല്ലായ്പോഴും,Continue Reading

1998 ൽ ഫ്രാൻസ് ഇദംപ്രഥമമായി ലോകകപ്പ് നേടിയപ്പോൾ ക്യാപ്റ്റൻ ആയിരുന്ന ഡേഷോം ( Dechamps ) തന്നെയാണ് 2018 ൽ അവർ വീണ്ടും കപ്പ് നേടിയപ്പോൾ പരിശീലകനായി എത്തിയത്. അന്ന് ലോകകിരീടം ചൂടിയതിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ഡേഷോം പറഞ്ഞത്, പ്രീ ക്വർട്ടറിൽ അർജന്റീനയെ തോൽപ്പിച്ചത് നിർണ്ണായകമായി എന്നാണ്. അതായിരുന്നു അവർക്കുള്ള കാറ്റലിസ്റ്റ്. ബ്രസീലിന്റെ സഗല്ലോയ്ക്കും ജർമ്മനിയുടെ ബെക്കൻബോവറിനും ശേഷം നായകനായും പരിശീലകനായും കപ്പ് നേടുന്ന മൂന്നാമത്തെ താരമായ ഡേContinue Reading

ഒ വി വിജയനോ ആനന്ദോ എന്ന വായനക്കാരന്റെ ചോദ്യത്തിന് കൃഷ്ണൻ നായർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. “വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന് വൈകാരികമായ സത്യസന്ധതയുണ്ട്. ആനന്ദിന്റെ ആൾക്കൂട്ടത്തിന് ധൈഷണികമായ സത്യസന്ധതയേ ഉള്ളൂ. വൈകാരികമായ സത്യസന്ധതയുള്ളതാണ് സാഹിത്യം. മറ്റേത് സാഹിത്യമല്ല.” ഈ ഒരു അഭിപ്രായത്തെ മുന്നിൽ വച്ചുകൊണ്ട് സൃഷ്ടികളെ അപഗ്രഥനം ചെയ്യുമ്പോൾ ചില കാര്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ പതിയുന്നു. സാഹിത്യം അനുഭൂതി ദായകമായിരിക്കണം. ആ അനുഭൂതി നൽകണമെങ്കിൽ എഴുത്ത് വികാരങ്ങളെ സംക്രമിപ്പിക്കുന്നതായേ തീരൂ.Continue Reading