കെ. ഗണേശൻ

കോഴിക്കോട് ജില്ലയിലെ അത്തോളി, കൊളക്കാട് സ്വദേശി. മലപ്പുറം ഇന്ത്യനൂർ കൂരിയാട് എ.എം.യു.പി.സ്കൂളിൽ അധ്യാപകനായിരുന്നു. കുട്ടികളുടെ ശാസ്ത്ര മാസികയായ 'യുറീക്ക'യിൽ എഴുതാറുണ്ട്. ഇപ്പോള്‍ താമസം പുൽപ്പറ്റ, മഞ്ചേരി.

രോഗികളോടുള്ള സ്നേഹവും അനുകമ്പയും എക്കാലവും കാത്തുസൂക്ഷിക്കുകയും അസാധാരണമായ നിരീക്ഷണ പാടവം കൊണ്ട് രോഗനിർണയം നടത്തുകയും ചെയ്ത് നമുക്കിടയിൽ ജീവിച്ച ഒരു ഡോക്ടറുടെ വാങ്മയ ചിത്രമാണ് ജയചന്ദ്രൻ മൊകേരി രചിച്ച ‘പപ്പു ഡോക്ടർ: ഒരു ദേശത്തെ സുഖപ്പെടുത്തിയ ചരിത്രം’ എന്ന പുസ്തകം. 1923 ൽ കോഴിക്കോട് ജില്ലയിലെ മൊകേരിയെന്ന ഗ്രാമത്തിൽ ജനിച്ച പി.പി. പദ്മനാഭന്‍റെ ഒരു ഡോക്ടറാകുകയെന്ന സ്വപ്നം സഫലമാകുന്നത് ഇന്ത്യ സ്വതന്ത്രയായ വർഷത്തിലാണ്. അന്നത്തെ കുറുമ്പ്രനാട് താലൂക്കിലെ ആദ്യത്തെ എം.ബി.ബി.എസ്Continue Reading

പുകയടങ്ങാത്ത കുടിയേറ്റ പ്രശ്നം ബി.എഡ്. കോഴ്സിന്‍റെ അവസാന ഘട്ടത്തിൽ എല്ലാവരും പഠനത്തിരക്കിലായതോടെ അടുക്കളയിലെ കാര്യങ്ങളെല്ലാം താളം തെറ്റിത്തുടങ്ങിയിരുന്നു. ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഒരാളെ അന്വേഷിച്ചപ്പോൾ അയൽക്കാരായ പോസ്റ്റ് മാസ്റ്ററുടെ കുടുംബത്തിന്‍റെ ശ്രമഫലമായി ഒരു സ്ത്രീയെ കിട്ടിയത് വലിയൊരാശ്വാസമായി. എന്‍റെയും മനോഹർജിയുടെയും ഡ്യൂട്ടി ദിവസമാണ് പുതിയ കുശിനിക്കാരി ചുമതലയേൽക്കാനെത്തിയത്. വിഭവങ്ങളെക്കുറിച്ചെല്ലാം ഒന്ന് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ ഞങ്ങളുടെ ഭാഷയുണ്ടോ അവർക്ക് മനസ്സിലാകുന്നു. ഒരു രക്ഷയുമില്ലെന്നായപ്പോൾ ഞങ്ങളുടെ വീടുമൂപ്പനായ ഷംസുക്കയെ ഹാജരാക്കി. അപ്പോഴാണ്Continue Reading

ദരാംഗ് ജില്ലയിലെ ഖാരുപേട്യ ഗേൾസ് ഹൈസ്കൂളിലായിരുന്നു ഞങ്ങൾ കുറച്ചു പേർക്ക് ടീച്ചിങ് പ്രാക്ടീസിന് അവസരം ലഭിച്ചത്. സ്കൂളിലെത്താൻ മംഗൽദായിയിൽ നിന്ന് പതിനഞ്ച് കി.മീറ്ററിൽ ഏറെ യാത്രയുണ്ട്. ജില്ലയിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് ഖാരുപേട്യ. അസംകാരേക്കാൾ കൂടുതൽ ബംഗാളികളും മാർവാടികളും ബീഹാറികളും നേപ്പാളികളുമെല്ലാം അധിവസിക്കുന്ന പ്രദേശമാണിത്. വിദ്യാർഥികളെ പരിചയപ്പെടുമ്പോൾ അവരിൽ ചിലർ പേരിനൊപ്പം ജെയിന്‍ എന്നു ചേർത്തു പറയുന്നതെന്താണെന്നന്വേഷിച്ചപ്പോഴാണ് ഇവിടെ ജൈനമത വിശ്വാസികളുമുണ്ടെന്നറിയുന്നത്. ഞങ്ങളുടെ ക്ലാസ്സ് നിരീക്ഷിക്കാൻ ഇടയ്ക്ക് സ്കൂളിലെContinue Reading

കരകൗശല വൈദഗ്ധ്യം മുളയിലും ചൂരലിലും അസമിൽ ഞങ്ങൾ സന്ദർശിച്ച വീടുകളിലെല്ലാം ഉപയോഗിക്കുന്ന ഫർണിച്ചർ മിക്കതും ചൂരൽ കൊണ്ട് നിർമ്മിച്ചവയായിരുന്നു. മുറ ഇനത്തിൽപ്പെട്ട ഉയരം കുറഞ്ഞ ചെറിയ സ്റ്റൂൾ വീടുകളിൽ സർവ്വസാധാരണമായി കാണാം. കാഴ്ചക്ക് വലിയ തുടി പോലെ തോന്നും. ഇവ ആദ്യം കണ്ടപ്പോൾ തന്നെ ഏറെ കൗതുകം തോന്നിയിരുന്നു. ഇവയുടെ ഉപയോഗം നമ്മുടെ നാട്ടിൽ മുമ്പ് ഉണ്ണാനും വീട്ടുജോലികൾ ചെയ്യാനും മറ്റും ഇരിക്കാനിട്ടിരുന്ന കുരണ്ടിപ്പലകൾക്കു സമാനമായിരുന്നു. വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളിൽContinue Reading

സ്വത്വവാദം തീർത്ത ഭയപ്പാടുകൾ ഒക്ടോബറിൽ പൂജയുടെ അവധിക്ക് നാട്ടിലെത്തിയപ്പോൾ ചില സുഹൃത്തുക്കൾ തമാശ രൂപേണ “എന്തൊക്കെയുണ്ട് ഉൾഫ വിശേഷങ്ങൾ ?” എന്നന്വേഷിച്ചുകൊണ്ടായിരുന്നു ഞങ്ങളോട് സൗഹൃദം പുതുക്കിയത്. കാരണം അസമിൽ നടക്കുന്ന ഭീകരാക്രമണ വാർത്തകൾ അന്ന് മലയാള പത്രങ്ങളിലും കാര്യമായ ഇടം നേടിയിരുന്നു. സ്വത്വബോധത്തിലധിഷ്ഠിതമായ പല സംഘടനകൾ പ്രവർത്തിക്കുന്ന അസം ഭീകരാക്രമണങ്ങളുടെ നിഴലിൽ കഴിയുന്ന 1990-91 കാലത്താണ് മംഗൽദായിയിലെ ഞങ്ങളുടെ ബി.എഡ്.പഠനം. അന്ന് ഏറെ സക്രിയമായിരുന്നത് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ്Continue Reading