ജ്യോതി ടാഗോർ

ആലപ്പുഴ ആര്യാട് സ്വദേശി.
കഥകൾ, സിനിമനിരൂപണം, നാടകം, ലേഖനങ്ങൾ എന്നിവ എഴുതാറുണ്ട്. അമച്ച്വർ ഫോട്ടോഗ്രാഫറാണ്. ഗ്രന്ഥശാല പ്രവർത്തകനാണ്.

മഴയായി നിന്നിലലിയാനുള്ള കാത്തിരുപ്പിനിടയിലെപ്പോഴോ കാറ്റ് കിന്നരിക്കാനെത്തി. അവന്റെ കുസൃതികൾ ഏകാന്തതയ്ക്ക് ഭംഗം വരുത്തിയപ്പോഴും മറുത്തൊന്നും പറയാഞ്ഞതെന്തേ…!!! മൌനം സമ്മതമായെടുത്ത കാറ്റ്, പതിയെ കരുത്താർജ്ജിക്കുന്നതും, അവന്റെ വന്യത എന്നെ ഞാനല്ലാതാക്കുന്നതും അറിഞ്ഞ നിമിഷത്തിൽ ഉള്ളിൽ നിറഞ്ഞത് ലഹരിയോ ശൂന്യതയോ..?! ഇടയ്ക്ക് പാറി വീണ ഒരു നോക്കിലാണ് തണലൊഴിഞ്ഞ നിന്റെ ഉറവകളിലേയ്ക്ക് സൂര്യൻ തീമഴ പെയ്യിക്കുന്നതറിഞ്ഞത്. വൈകിപ്പോയിരുന്നു. നിന്റെ കണ്ണീരിന് കാത്തിരിപ്പെന്ന് കൂടി അർത്ഥമുണ്ടെന്നറിഞ്ഞ നിമിഷത്തിൽ മുളയ്ക്കാൻ കൊതിച്ച വിത്തുകളുടെ നിലവിളി കേട്ടുകൊണ്ട്Continue Reading

ഞാൻ നീ പരാതി പറഞ്ഞിട്ടില്ല.നിന്നെ പകർത്താനുള്ള ചായക്കൂട്ടുകൾക്ക് നിറം പോരെന്ന് തോന്നിയപ്പോഴാണ് ഞാനെൻ്റെ ഹൃദയരക്തത്തിലേയ്ക്ക് വിരൽ നീട്ടിയത്. നീ സ്വതന്ത്രമാക്കപ്പെട്ട നിറങ്ങൾ അനന്തവിഹായസ്സിൽ പൂക്കുമെന്ന് നിന്നോടാരാണ് പറഞ്ഞത്?!കാൻവാസ് നഷ്ടപ്പെട്ട നിറങ്ങൾക്ക് പിന്നെയൊരിക്കലുമൊരു ചിത്രമാകാനാകില്ല. നമ്മൾ നീയില്ലാത്തയാകാശം വർണ്ണങ്ങളൊഴിഞ്ഞ ചിത്രമാണ്.Continue Reading

തന്നിലേക്ക് ഒഴുകിയ പുഴയിൽ പ്രണയം തിരഞ്ഞ തിരമാലയ്ക്ക് കിട്ടിയതു കുറെ മണൽത്തരികളാണ്. തന്നെ പുറന്തള്ളിയ മലനിരകളുടെ ഓർമ്മകൾ നദി ശിരസ്സിലേറ്റിയതാണെന്നറിഞ്ഞ തിര വിഷാദിച്ചു. എന്നിട്ടും അവൻ വീണ്ടും വീണ്ടും അവളിലേയ്ക്ക് വീശിയടിച്ചു കൊണ്ടിരുന്നു. കാൽപാദങ്ങളിൽ തട്ടി തിരിച്ചു പോകുന്ന തിരയോട് കഥാകൃത്ത് ചോദിച്ചു – ” എന്തിനാണ് നീ വീണ്ടും അവളെ തേടി പോകുന്നത് ?!” “മണലിന്‍റെ ഭാരം പേറി അവൾ ആഴങ്ങളിലേക്ക് മറയാതിരിക്കാൻ…..” ഒട്ടുമാലോചിക്കാതെ തിരമാല മറുപടി പറഞ്ഞു.Continue Reading

വൃദ്ധൻ്റെ വിറയാർന്ന വിരലുകൾ ദുർബലമായും, നരച്ച കണ്ണുകൾ ധൃതിപ്പെട്ടും പഴയരജിസ്റ്ററിലെ വരികൾക്കിടയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. ഒന്നുരണ്ടു രജിസ്റ്ററുകൾ കൂടി അയാൾക്ക് മുന്നിലെ മേശമേൽ ഇട്ട് പ്രീതി എന്നെ നോക്കി. ശബ്ദം കേട്ടു ഞെട്ടി തല പൊന്തിച്ച് അവളെയും എന്നെയും മാറിമാറിനോക്കുന്ന കണ്ണുകളിൽ ശൂന്യത നിറഞ്ഞു. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ബുക്കുകളിൽ നിന്നുയർന്ന പൊടിപടലങ്ങൾ പ്രകാശത്തിൽ പാറിനടന്ന് വിചിത്രമായ രൂപങ്ങൾ സൃഷ്ടിച്ചു. അപ്പോൾ അയാളും രജിസ്റ്ററും ഏതോ പുരാതനകാലഘട്ടത്തിൽ നിന്നിറങ്ങി വന്നതുപോലെ കാണപ്പെട്ടു. വരContinue Reading

“ക്ലാസ്മേറ്റ്സ്” വാട്സ്ആപ്പ് ഗ്രൂപ്പിലെ ശബ്ദസന്ദേശമായിട്ടാണ് അവന്റെ മരണവാർത്ത എന്നെത്തേടിയെത്തിയത്. ഞെട്ടൽമാറി, സമനിലവീണ്ടെടു ത്തപ്പോഴെയ്ക്കും ഇൻബോക്സിൽ മെസേജുകൾ കരഞ്ഞു വിളിച്ചുതുടങ്ങി. “എന്തുപറ്റിയതാ?!” “ആത്മഹത്യയാണല്ലേ!” “അവനെന്തിനായിത് ചെയ്തെ ?!” “നിന്നോടെന്തെങ്കിലും പറഞ്ഞാരുന്നോ ?!” “നിങ്ങളായിരുന്നില്ലേ കട്ടഫ്രണ്ട്സ്…” ചോദ്യങ്ങൾ എന്നെ മുറിവേൽപ്പിച്ചുകൊണ്ടിരുന്നു. എന്റെ മൗനം അവരെയും. ഇനി വിളികൾ വന്നു തുടങ്ങും. ഫോൺ ഓഫ് ചെയ്ത് പിന്നിലേയ്ക്ക് മലർന്നു. പിന്നിലെവിടെയോ അവന്റെ ചിരി കേട്ടതുപോലെ ഡ്രൈവ് ചെയ്യുന്നതിന്നിടയിലാണ് ആശുപത്രിയിൽ വിളിച്ച് ലീവ് പറഞ്ഞത്. കൊവിഡ്ക്കാലമായതിനാൽContinue Reading