LITERATURE (Page 208)

ഞാൻ നിശ്ചലയായി ശ്വാസത്തിന്നും നിശ്വാസത്തിനുമിടയിൽ , ഒന്നും രണ്ടും കാൽവെയ്പ്പുകൾക്കിടയിൽ . തീനാളത്തിനു ചുറ്റുമുള്ള ദീർഘയാത്രയിൽ നിശാശലഭം അതിന്റെ ചാരം സ്വയം വഹിക്കുന്നു. മധുചഷകം തുളുന്പിയ മുന്തിരിച്ചാറിൽ തന്റെ മ്ലാനമായ മുഖം പ്രതിബിംബിക്കുന്നതു കാണാൻ നിലാവ് ഇറങ്ങി വരുന്നു. വരവിനും പോക്കിനുമിടയിലുള്ള വിശാലതയിൽ ഞാൻ നിശ്ചലയായി . ഒരു ചിറകു അല്പംചാരം എന്റെ മുഖത്ത് നിക്ഷേപിക്കുന്നു. നിശാശലഭം തീനാളത്തിലേയ്ക്ക് പറക്കുന്നു രക്തം വഴിത്താരയിൽ , കൂട്ടിലടയ്ക്കപ്പെട്ടകിളികൾ മഴക്കാലത്തിനുവേണ്ടി പാടിക്കൊണ്ടേയിരിക്കുന്നു.Continue Reading

കേരളത്തിന്റെ സ്വന്തം എന്ന് അഭിമാനിക്കാവുന്ന വാദ്യകലയാണ് തായമ്പക. ഇത് ചെണ്ടയില്‍ കൊട്ടുന്ന വാദ്യം എന്ന നിലക്കാണ് പ്രശസ്തമെങ്കിലും ഇന്ന് ചെണ്ട കൂടാതെ മിഴാവ്, മദ്ദളം, ഇടക്ക, തിമില, ജലതരംഗം, വില്ല് തുടങ്ങിയ ഉപകരണങ്ങളിലും തായമ്പക പതിവുണ്ട്. വാദ്യകലയെ കുറിച്ച് ഏറെ ഗ്രന്ഥങ്ങള്‍ പുറത്തു വന്നിട്ടുണ്ടെങ്കിലും തായമ്പകയുടെ വായ്ത്താരി ഉള്ളടക്കമായി ആധികാരിക അറിവ് തരുന്ന പുസ്തകം ഉള്ളതായി അറിവില്ല. വാദ്യകലാകാരനായ ശ്രീ മുളയങ്കാവ് അരവിന്ദാക്ഷന്റെ പരിശ്രമത്തില്‍ ഇങ്ങനെയൊരു ഗ്രന്ഥത്തിന് തുടക്കം കുറിച്ചിരുന്നുവെങ്കിലുംContinue Reading

പലചരക്ക് കടയിലെ ചില്ലലമാറയ്ക്കും പകുതിതുറന്ന പണച്ചാക്കുകള്‍ക്കുമിടയില്‍ ഒളിവില്‍ കഴിയുന്നവനെ പോലെ ഒതുങ്ങിയിരിക്കുകയായിരുന്നു മാധവന്‍. എന്നെ കണ്ട പാടെ ഉല തുപ്പുന്ന കാറ്റിനെ ഓര്‍മ്മിപ്പിച്ച് അവന്‍ കിതച്ചു. വായ്പയുടേയും വിളിച്ചെടുത്ത ചിട്ടിയുടേയും തവണകള്‍ മുടങ്ങിയെന്നും കൈവായ്പ്പക്കാര്‍ ഇരിക്കപ്പൊറുതി തരുന്നില്ലെന്നും അവന്‍ പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ നിനക്കിതങ്ങു നിറുത്തിക്കൂടേ എന്ന ചോദ്യത്തിനു മുന്നിലേയ്ക്ക് മേശവലിപ്പില്‍ നിന്നും ഒരു പ്രമാണം അവന്‍ എടുത്തിട്ടു. പ്രമാണത്തിലെ നീല മഷിയില്‍ നിന്ന് ഒരു പഴങ്കഥ പൊടി തട്ടിയെടുത്ത് അവന്‍Continue Reading

ഖസാക്കിന്റെ ഇതിഹാസം വെങ്കടേശ് മാട്ഗൂഴ്ക്കറുടെ ബെന്‍ഗര്‍വാടി എന്ന കൃതിയുടെ അനുകരണമാണെന്ന 39 വർഷം പഴകിയ ആരോപണം വെയ്സ്റ്റ് ബിന്നിൽ നിന്ന് പുറത്തെടുത്ത് വി. സി ശ്രീജനും സമകാലികമലയാളവും ലക്ഷ്യമാക്കുന്നതെന്താണെന്ന് മുസാഫർ ചോദിക്കുന്നു. [dropcap]മ[/dropcap]ലയാളി ഭാവുകത്വത്തിന്റെ പരികല്‍പനകളില്‍ അന്നോളം നിലനിന്നിരുന്ന രീതിശാസ്ത്രത്തിന്റെ അടയാളങ്ങളെ അസാധാരണ രചനാരീതി കൊണ്ട് മിനുക്കിയെടുക്കുകയും ആസ്വാദനത്തിന്റെ അതിശയ ലോകത്തേക്ക് അപൂര്‍വമായ അഴകോടെ വായനക്കാരന്റെ സംവേദനത്തെ ഉയര്‍ത്തുകയും ചെയ്ത ഖസാക്കിന്റെ ഇതിഹാസം, വെങ്കടേശ് മാട്ഗൂഴ്ക്കറുടെ ബെന്‍ഗര്‍വാടി എന്ന കൃതിയുമായിContinue Reading

  നനഞ്ഞതെന്തും ഉണങ്ങിപ്പോകുന്നു വിരൽ തൊടുമ്പോൾ. നനവും ആഴവുമുള്ള നദികളെ ഉണക്കി ശില്പങ്ങളാക്കുന്നു വെയിൽ. ഒരുനാൾ യാത്രയാകണം പർവ്വതം തിരഞ്ഞ്; വിയർത്തും കിതച്ചും മുകളിലെത്തുമ്പോൾ നദിയോ ജലമോ കാണരുതവിടെ . പർവ്വതമുകളിൽ ഇല്ലാത്ത നദിയിൽ വീണു മരിക്കണം കുത്തനെ ഒഴുകി കടലിലേക്കെത്തണം.Continue Reading