രച്ചീളുകളുടെ
കനം വച്ച പകലുകളില്‍
ഉളികളുടെ
തീരാസങ്കടങ്ങള്‍ക്കിടയില്‍
ഞാന്‍.
വന്‍ മരങ്ങള്‍ക്കുമേല്‍
കോടാലികളുടെ
അധിനിവേശങ്ങളാണെപ്പോഴും.
ഈര്‍ച്ചപ്പാടിന്‍മേല്‍
ചിന്തേരിന്‍റെ
പ്രാര്‍ത്ഥനകളുടെ കൂമ്പാരം.
നനവാര്‍ന്ന മുറിത്തലപ്പുകളില്‍
കണ്ണുനീരിന്‍റെ, കനിവിന്‍റെ
കാലം.
പാളിപ്പോയ വീതുളിക്കൊപ്പം
ഞാനും
മണ്ണിലേക്കിറങ്ങി.

പാലക്കാട് ജില്ലയിലെ കൂറ്റനാട് സ്വദേശി. നാല് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. പാരമ്പര്യ തൊഴിലായ മരപ്പണിയെടുത്ത് ജീവിക്കുന്നു.