സാമൂഹ്യം

ജാതിയെ കുറിച്ച് പറയുന്നത് ആരാണ്? ജാതി വ്യവസ്ഥയുടെ ഭാരം ഏറ്റവും അധികം പേറേണ്ടി വന്ന ഹതഭാഗ്യരാണ് ജാതി വിഷയത്തെ കുറിച്ച് സംസാരിക്കുന്നത്. എന്ത് കാരണം കൊണ്ടാണവർ ജാതിയെ കുറിച്ച് പറയുന്നത്? ജാതി കൊണ്ടുണ്ടായ യാതനകൾ അവരുടെ മനസ്സിന്റെ അടിത്തട്ടിൽ കിടക്കുന്നത് അവരുടെ ജീവിതത്തെ, ചിന്തകളെ, സ്വത്വബോധത്തെ എല്ലാം അത്രമേൽ ആഴത്തിൽ ബാധിച്ചിട്ടുണ്ട്. അതിനാൽ കഴിഞ്ഞകാലം അവർക്ക് ഒരു തുടർച്ചയുടെ പേരാണ്. അല്ലാതെ ഒരു പുസ്തകത്താൾ മറി ക്കുന്നത് പോലെ എളുപ്പംContinue Reading

മലയാളനാടിന്റെ കോലായയിൽ ഒരു ചർച്ച പതുക്കെ ചൂട് പിടിക്കുകയാണ്. പ്രഭാതത്തിന്‍റെ നവോന്മേഷം പോലെ, പതുക്കെ തിളച്ചു തുടങ്ങുന്ന തേയിലയുടെ സുഗന്ധംപോലെ. ചന്ദ്രൻ പുതിയോട്ടിൽ ബീഹാർ യാത്രക്കിടയിൽ ബോറിംഗ് റോഡിലെ കൃഷ്ണ യാദവിന്‍റെ ഗുമിട്ടി പീടികയിൽ നിന്നും കുടിച്ച കുൽഹദ് ചായയുടെ പതഞ്ഞു തൂവുന്ന ഫോട്ടോക്കാഴ്ച വായനയുടെ അകലത്ത് നിന്ന് ചന്ദ്രന്‍റെ സുഹൃത്തിനെ ചായാതുരനാക്കിയതോടെയാണ് തുടക്കം ലേഖനത്തിലെ വിവരണം വായിച്ച് സംഗീതജ്ഞൻ മുകുന്ദനുണ്ണിയുടെ കമന്റ്‌ :“ഈ ചായ കുടി എന്നെ വല്ലാതെ….Continue Reading

തകഴിയുടെ ചെമ്മീൻ സിനിമയാക്കിയപ്പോൾ കറുത്തമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കാനെത്തിയ നടിയെ കണ്ട് കഥാകൃത്ത് ‘ഇത് കറുത്തമ്മയല്ലല്ലോ വെളുത്തമ്മയല്ലേ’യെന്ന് ചോദിച്ചതായി കേട്ടിട്ടുണ്ട്. സ്ത്രീ സൗന്ദര്യത്തിന്റെ അടയാളങ്ങളിൽ നിറത്തിന് അമിത പരിഗണന കിട്ടുന്നില്ലേയെന്ന് ചോദിച്ചാൽ ഉണ്ടെന്ന് തന്നെ പറയേണ്ടി വരും. പൊന്നിന്റെ ചന്തമെന്നും, ഗോതമ്പിന്റെ നിറമെന്നും, കസ്തൂരി മഞ്ഞളിന്റെ കാന്തിയെന്നും വർണ്ണിച്ചവർ, കാട്ടുതേനിന്റെ നിറമുള്ളവളെ മനഃപൂർവ്വം വിട്ടുകളഞ്ഞതാകാനേ വഴിയുള്ളൂ. കരിംകൂവളത്തിന്റെ അഴകൊത്ത കണ്ണുകളുണ്ടായിരുന്ന, കാട്ടുതേനിന്റെ നിറമുണ്ടായിരുന്ന, പനങ്കുല തോൽക്കുന്ന മുടിയുണ്ടായിരുന്ന സ്ത്രീകൾ അരിയോട്ടുകോണത്തിന്റെ പെണ്ണഴകായിരുന്നContinue Reading

ഭക്തിയും വിശ്വാസവും ആചാരവുമൊക്കെ രാഷ്ട്രീയവത്കരിക്കപ്പെട്ടത് മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിന്റെ കെട്ടുറപ്പില്ലായ്മയെ ചൂഷണം ചെയ്തുകൊണ്ടാണ്. കഴിഞ്ഞുപോയ കാലത്തിന്റെ അടയാളങ്ങളായിരുന്ന ചില മനുഷ്യരുണ്ട്, ഒരിടത്തും ഒരടയാളവും അവശേഷിപ്പിക്കാതെ കടന്നു പോയവർ, അത്തരം മനുഷ്യരുടെ സാമൂഹ്യ ജീവിതത്തിന്റെ അകത്തളങ്ങളും ചരിത്രമാകണം. കറുത്ത് കുറുകിയ ചെറിയ കൂനുള്ള ബാലയണ്ണനെ കാണാൻ തുടങ്ങിയതെന്ന് മുതലാണെന്ന് കൃത്യമായി ഓർമ്മയില്ല, കോവിൽവിളാകത്ത് വന്ന നാൾ മുതൽ കാണാൻ തുടങ്ങിയയൊരാൾ അദ്ദേഹമാണ്. നിറം മങ്ങിയ തോർത്ത് മുണ്ടുമുടുത്ത് കോവിലിന്റെ ചുറ്റുമെല്ലാം ഓടിനടക്കുന്നൊരാൾ,Continue Reading

എല്ലാ നാടിനും മണ്ണിനും നിറയെ കഥകൾ പറയുവാനുണ്ടാകും. കേൾക്കുവാൻ മനസ്സുണ്ടെങ്കിൽ കാതോർത്താൽ കഥകളിങ്ങനെ കിനിഞ്ഞിറങ്ങും, ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആകുലപ്പെട്ടും കടന്നുപോയ മനുഷ്യരുടെ ജീവിതങ്ങൾ കഥകളായി തെളിയും. അരിയോട്ടുകോണത്ത് നിന്നും അപ്രത്യക്ഷമായ ചുമടുതാങ്ങി മുതൽ മുറിച്ചുമാറ്റപ്പെട്ട പുളിമരം വരെ കഥാപാത്രങ്ങളാണ്. ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകും ചതച്ചിട്ടാൽ പച്ചമോരിന്റെ രുചി കൂടുമെന്നും, ഇത്തിരി കടുമാങ്ങ കൂടിയുണ്ടെങ്കിൽ തലച്ചുമടുകളുടെ ഭാരം കുറയുമെന്നും നാച്ചിയാരമ്മ പറയുമ്പോൾ ചുമടേറ്റിയ പെണ്ണുങ്ങൾ പാച്ചൻ മുതലാളിയുടെ കടത്തിണ്ണയിലിരുന്ന് തലയാട്ടിക്കൊണ്ട് കുലുങ്ങിച്ചിരിക്കും.Continue Reading