നിരൂപണം (Page 10)

(വി.കെ. ചെറിയാന്‍റെ ‘ചലച്ചിത്രവിചാരം’ എന്ന കൃതിയെക്കുറിച്ചൊരു വായനാനുഭവം) 1970 കള്‍ വിവരസാങ്കേതികവിദ്യയിലും വാര്‍ത്താവിതരണമാധ്യമങ്ങളുടെ ലഭ്യതയിലും അചിന്ത്യമായ വിധത്തില്‍ പിന്നിലായിരുന്നല്ലോ! ഏതാനും വാരികകളും അപൂര്വ്വം മാസികകളും മാത്രമുള്‍പ്പെട്ടിരുന്ന പത്രലോകം. അടിയന്തിരവാര്‍ത്തകള്‍ക്കായി ആകാശവാണി പോലെയുള്ള റേഡിയോ നിലയങ്ങളും. അതിനൊക്കെ അപ്പുറത്തേയ്ക്ക് ഒന്നും ലഭ്യമല്ലാതിരുന്ന അക്കാലത്ത് ചലച്ചിത്രങ്ങളും അത് പ്രദര്‍ശിപ്പിക്കാനുള്ള കൊട്ടകകളും വളരെക്കുറവായിരുന്നു. താരതമ്യേന മികച്ച നാടകങ്ങളൊക്കെ കാണാന്‍ ചില ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റികളുണ്ടായിരുന്നെങ്കിലും അവയൊക്കെ സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്നു. ആ ഒരു കാലത്തുനിന്നാണ്‌ വി.Continue Reading

ഏത് ദുരന്ത കാലവും ഏറ്റവും കൂടുതൽ വേട്ടയാടുന്നത് സമൂഹത്തിൽ അരിക് വൽക്കരിക്കപ്പെട്ടവരെയാണ്. മാസ്കിനടിയിൽ നിശബ്ദമായ അവരുടെ കരച്ചിലുകൾ ആര് കേൾക്കാൻ. ആംബുലൻസുകൾ കൂട്ടത്തോടെ നിലവിളിക്കുന്ന കോവിഡ് കാലത്ത് പോസിറ്റിവായ അച്ഛൻ നാർക്കുളനെ ആശുപത്രിയിൽ കാണാനെത്തുന്ന കണ്മഷിയുടെ കറുത്ത നിറമുള്ള, കാട്ട് പൊന്ത പോലെ മുടിയുള്ള മെലിഞ്ഞ ചെറുപ്പക്കാരൻ മകൻ ബാലചന്ദ്രനെയാണ്, അംബികാസുതൻ മാങ്ങാടിന്റെ “കാരക്കുളിയൻ” എന്ന കഥ തുടങ്ങുമ്പോൾ കാണുന്നത്.പനിച്ച് കിടക്കുന്ന അച്ഛൻ നാർക്കുളൻ ഭൂതകാലത്തിലെ നോവുന്ന ഓർമ്മകളിൽ “പരപ്പ്”Continue Reading

  പൃഥ്വിരാജ് എന്ന സൂപ്പർ സ്റ്റാറിന്റെ കന്നി സംവിധാന സംരംഭമായി ലൂസിഫർ വാർത്തകളിൽ നിറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഒരുപാടായി. അന്തരിച്ച പ്രശസ്ത സംവിധായകൻ രാജേഷ് പിള്ളക്ക് വേണ്ടി മറ്റൊരു കഥാപരിസരത്തിൽ മുരളി ഗോപി എഴുതിയ സിനിമയുടെ പേരായിരുന്നു ലൂസിഫർ. പിന്നീട് പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായി ലൂസിഫർ മാറി. മോഹൻലാലിൻറെ താര സാനിധ്യത്തിൽ മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ സിനിമയെ ചുറ്റി നിൽക്കുന്നതൊക്കെ വാർത്ത ആയിരുന്നു. സ്ക്രീനിനു മുന്നിൽContinue Reading

  ആട് സീരീസ് ഫാൻസ് തള്ളലുകൾക്കും പ്രമോഷൻ ഗിമ്മിക്കുകൾക്കും അപ്പുറം തീയേറ്ററുകൾ കയ്യടിച്ച സിനിമകളാണ്. ആ സീരീസിന്റെ സംവിധായകൻ എന്നതാണ് മിഥുൻ മാനുവൽ തോമസിന്റെ പ്രാഥമിക ഐഡന്റിറ്റി . ആൻ മരിയ കലിപ്പിലാണ് പോലെയുള്ള സിനിമകൾ മേക്കിങ്ങിലൂടെ ശ്രദ്ധ നേടിയ സിനിമകളാണ്. മിഥുൻ മാനുവൽ തോമസിന്റെ തീർത്തും വ്യത്യസ്തമായ പരീക്ഷണമാണ് അർജന്റീന ഫാൻസ് കാട്ടൂർ കടവ്. അശോകൻ ചരുവിലിന്റെ പ്രശസ്തമായ കഥയുടെ അതേ പേരിലുള്ള കഥയുടെ സിനിമാ വിഷ്കാരമാണ് അർജന്റീനContinue Reading

  ലിയോ തദ്ദേവൂസ് ശാന്തമായി വന്നു കൃത്യമായ ഇടവേളകൾ എടുത്തു സിനിമകൾ ചെയ്യുന്ന ആളാണ്. ഒരു ദശാബ്ദത്തിൽ ഏറെയായി അദ്ദേഹത്തിൻറെ ആദ്യ ചിത്രം പുറത്തു വന്നിട്ടത്. അവിടെ നിന്ന് ലോനപ്പന്റെ മാമ്മോദിസയിലേക്ക് എത്തുമ്പോൾ ഇടക്കുണ്ടായത് രണ്ടു സിനിമകൾ മാത്രം. കുടുംബവും പ്രണയവും നിലനിൽപ്പിനായുള്ള ഓട്ടവും സ്വപ്നങ്ങൾക്ക് പുറകെ പോക്കും ഒക്കെയാണ് സാധാരണയായി അദ്ദേഹം തന്റെ സിനിമകളുടെ പ്രധാന ഇതിവൃത്തങ്ങളായി ചേർക്കാറുള്ളത്. ഒരു വിൻറ്റെജ് ജയറാം സാന്നിധ്യം അനുഭവപ്പെടുന്ന സിനിമയുടെ പരസ്യങ്ങൾContinue Reading