വേട്ടക്കാരൻ
വാക്കുകൾ ബന്ധനത്തിലാക്കിയഒരു മുയലും,അതിനു കാവലായിഒരു വേട്ടക്കാരനും.അതോർക്കുമ്പോൾ ദേഹത്താകെമുരിങ്ങക്കറ ഒഴുകുന്നപോലെചുവന്നും ഒട്ടിയും നിൽക്കുന്ന ഞാൻ “ഞാൻ വെള്ളമൊഴിച്ചു തരാം, നീ വളരൂ”. അങ്ങനെയല്ലേ ആദ്യം പറഞ്ഞത്?ക്രമേണ ഇലകൾ കരിഞ്ഞു തുടങ്ങിഇളകിയാടി, ചരിഞ്ഞുകുടഞ്ഞു,ഉണങ്ങിയ ഉപ്പ് ഇത്തിൾ പോലെ ബഹുകോശങ്ങളിലും.പുകഞ്ഞു കത്തി, നെഞ്ച് വിങ്ങിഓരോവേരും മണ്ണിനെചേർത്തുപിടിച്ചു പുളഞ്ഞു കരഞ്ഞുഇലകളെല്ലാം ഓട്ടവീണു,എട്ടുകാലി വലകെട്ടിപ്രാണികൾ ചിറകൊട്ടി,ശ്വാസംമുട്ടി ചത്തുകരിഞ്ഞുതുടങ്ങിയ ചില്ലകൾഇനിയൊന്നുമില്ലബാക്കി-യെന്നോതി നിലത്തു വീണു. ചട്ടിയിൽനിന്നും മണ്ണോടു കൂടിദൂരെ വീണ പേരില്ലാപ്പൂവ്,പിന്നെ അതേ ചട്ടിയിൽ പുതുമണ്ണിൽവേറൊരു പൂവ്..പൂവിനെ ചുംബിക്കാൻ ചെല്ലവേവിഷക്കൊത്തുContinue Reading





















