ബഷീർ മുളിവയൽ

കോഴിക്കോട് ജില്ലയിലെ വാണിമേൽ സ്വദേശി. ദുബായിയിൽ ജോലി. കൃതികൾ : സുനാമി (കഥ), ചുവന്ന മഷികൊണ്ട് ഒരടി വര (കഥ), ഞങ്ങളും ഇവിടെയുണ്ട് (കവിത). സാഹിത്യപ്രവർത്തനത്തിനുള്ള 'എൻ. മൊയ്തുമാസ്റ്റർ' അവാർഡ്, യുവകലാസാഹിതി സി.കെ. ചന്ദ്രപ്പൻ കവിത പുരസ്‌കാരം, പാം അക്ഷരതൂലിക പുരസ്‌കാരം, സി. ആർ. പി. പണിക്കർ സ്മാരക കവിത അവാർഡ്, മദിരാശി മലയാള വേദിയുടെ തലശ്ശേരി രാഘവൻ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

വീഡിയോയിൽഒരു കൊച്ചുകുട്ടി വീടിന്റെ ചിത്രം വരയ്ക്കുകയാണ്(അവന് എട്ടോ പത്തോ വയസായിക്കാണും) അവന് പിന്നിൽ യുദ്ധത്തിൽ തകർന്ന ഒരു കെട്ടിടംഅതവന്റെ പഴയവീടായിരിക്കാം അവൻ വരയ്ക്കുന്ന വീട്ടിൽ ധാരാളം മുറികളുണ്ട്ആ വീടിന് നല്ല വൃത്തിയുള്ള ഒരു അടുക്കളയുണ്ട്അവന്റെ അമ്മ അവിടെ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കുകയാകും മറ്റൊരു മുറിയിൽ അവന്റെ ഇളയ സഹോദരി തൊട്ടിലിൽ കിടന്നുറങ്ങുന്നുണ്ടാകും അമ്മൂമ്മ ഹാളിലിരുന്ന് ടി വി യിൽ ഏതോ പഴയ സിനിമ കാണുകയാകുംമൂത്ത സഹോദരി ആപ്പീസ് മുറിയിലിരുന്ന്Continue Reading

ഒരിക്കലും വരാൻ ഇടയില്ലാത്തകാമുകിയേയും കാത്ത്കൈയ്യിൽ പൂവുമായി നിൽക്കുന്ന കാമുകൻ അവൾ അത് വഴിവരില്ല എന്ന ഉറപ്പിനെവരുമായിരിക്കും എന്ന പ്രതീക്ഷ കോണ്ടോ,അവൾ നടന്നു വരുന്ന ഒരു സ്വപ്നം കൊണ്ടോ അയാൾക്ക് മാറ്റി എഴുതാൻ കഴിയുന്നു ആ കാത്തിരിപ്പിനെ നോക്കി നിൽക്കുന്ന മറ്റൊരാൾക്ക് അയാളോട് പൂവ് വാങ്ങാൻവരുന്ന ഒരു പെൺ കുട്ടിയെ സങ്കൽപ്പിക്കാൻ വളരെ എളുപ്പത്തിൽ കഴിയും കണ്ട് നിൽക്കുന്ന ആളിന്റെ ഭാവനയിൽ അവളെ സുന്ദരിയായോ വിരൂപയായോ വരയ്ക്കാനാവും പ്രണയിക്കുന്നതിനോട് അസഹിഷ്ണുതയുള്ള ഒരാൾക്ക്Continue Reading

പെട്ടെന്ന് മരിച്ചു പോകുന്നഒരു മനുഷ്യന്റെഏത് വാക്കായിരിക്കുംപറയാനാകാതെ നാക്കിൽഉറച്ചു പോയിട്ടുണ്ടാവുകആർക്ക് വേണ്ടിയുള്ളപുഞ്ചിരിയാകുംവിടരാനാവാതെ ചുണ്ടിൽ വാടിപ്പോയിട്ടുണ്ടാകുകആരിലേക്ക് എത്താനുളളകൊതിയാകുംകാലുകളിൽ നിശ്ചലമായിതളർന്നു പോയിട്ടുണ്ടാവുകഎന്തിലേക്ക് നീട്ടിയ മോഹമാകുംകൈകളിൽ നിവരാതെചുരുണ്ട്പോയിട്ടുണ്ടാവുക! മരിച്ചുപോയ ആരുടെയോതുടർ ജീവിതമാകാം ഞാനിപ്പോൾ ജീവിക്കുന്നുണ്ടാകുകഇന്നലെ അസ്തമിച്ചസൂര്യന് പകരംഇന്ന് സൂര്യൻ ഉദിച്ചത് പോലെആരോ കാണാൻ കൊതിച്ചകാഴ്ചയാകാംഞാൻ കാണുന്നുണ്ടാവുകആർക്കോ പറയാൻകഴിയാതെ പോയ വാക്കുകളാകാംഎന്റെ നാക്കിൽ കുമിളകൾ പോലെപൊങ്ങിഒടുങ്ങുന്നുണ്ടാകുകമുൻപ് ആരോ ആരിലേക്കോ നീട്ടിയ കാലുകളുടെ ദൂരമാകുംഞാനിപ്പോൾ നടക്കുന്നുണ്ടാകുകമറ്റാരോ ആർക്കോനൽകാൻ കൊതിച്ചപ്രണയമാകുംഎന്നിലിപ്പോൾ പൂവിടുന്നുണ്ടാവുക ഞാൻ മരിച്ചാൽ,എനിക്ക് പൂർത്തിയാക്കാൻകഴിയാതെ പോയതിനെപൂരിപ്പിക്കാൻമറ്റൊരാൾ എവിടെയോജനിക്കുമായിരിക്കാംകൊഴിഞ്ഞ ഇലകൾക്ക്Continue Reading

പൂത്തെരുവ് എന്ന പഴകിയ നാമഫലകത്തിന്മേൽ വഴിതെറ്റിവന്നൊരു ചിത്രശലഭം തളർന്നിരിക്കുന്നു ! പണ്ട് ഇവിടെ നിറയെ പൂക്കടകൾ ഉണ്ടാകുമായിരിക്കണം ഒരുദ്യാനം പോലെ ഇവിടം പല നിറപ്പൂക്കളാൽ നിറഞ്ഞിരിക്കാം ! നിരത്തിന്നിരുവശവും പൂക്കൾ നിറച്ച കൂട്ടയുമായി പൂക്കാരികൾ നിരന്നിരിക്കാം! ഇതിലെപോകും കാറ്റിൽ സുഗന്ധം കലർന്നിരിക്കാം ! ഇത് വഴി വന്ന കവികൾ വസന്തം മുകർന്നിരിക്കാം ! ഇവിടെ വരുന്നവരുടെ വാക്കുകളിൽ പൂക്കൾ വിടർന്നിരിക്കാം ! ഇവിടെയെത്രയോ പ്രണയം വിരിഞ്ഞിരിക്കാം ഇതുവഴി നടന്നു പോയContinue Reading

ചലനമെന്നതിന്റെ പര്യായമാണ്സംസാരംനമുക്കറിയാവുന്ന ഭാഷയല്ലെങ്കിലും സംസാരിക്കുന്നുണ്ട്ചലിക്കുന്നവയെല്ലാം! ചിറകുകൾ കുടഞ്ഞു പറക്കുന്നപക്ഷികളോട്ആകാശംസംസാരിക്കുന്നതാകാംമേഘചലനങ്ങൾ പാറിവരുന്ന കാറ്റും,മരങ്ങളും തമ്മിൽസംസാരിക്കുന്നതല്ലാതെമറ്റെന്താണ്ഇലകളുടെ ഇളക്കം! രണ്ട് കരയോടുമുള്ളപുഴയുടെ വർത്തമാനമാകണംഅലകൾ മനുഷ്യനിൽ നാവ് മാത്രമല്ലസംസാരിക്കുന്നത്കൈളും, കാലുകളും, ലിംഗവുംകണ്ണുകളും സംസാരിക്കുന്നുണ്ട്! പ്രിയപ്പെട്ട ഒരാളെ കാണുമ്പോൾകണ്ണുകൾ സംസാരിക്കുന്നത് അറിയുന്നില്ലേ? ഇണചേരുമ്പോൾനാവിനെക്കാളധികംസംസാരിക്കുന്നുണ്ട്ലിംഗങ്ങൾ നാവ് മിണ്ടാതാകുന്നത്മൗനം.ശരീരത്തിലുള്ള അംഗങ്ങളെല്ലാംസംസാരിക്കാതാ-വുന്നതാണ് മരണം ചില നേരങ്ങളിൽനമ്മിൽ നിന്നുണ്ടാകുന്നചെറിയ ചലനങ്ങൾപുനർജ്ജന്മമാണ് ചിലപ്പോഴുള്ള മൗനംആത്മഹത്യയും. കവർ: ജ്യോതിസ് പരവൂർContinue Reading