ശശികുമാർ ടി കെ

ആറന്മുള സ്വദേശിയാണ്. സമൂഹമാദ്ധ്യമങ്ങളിൽ എഴുതുന്നു.
പ്രവാസിയാണ്.

വീടിൻ്റെ കരച്ചിൽ നിങ്ങൾ കേട്ടിട്ടുണ്ടോ? ഞാൻ കേട്ടിട്ടുണ്ട്. പഴയ വീട് പൊളിച്ചുമാറ്റി പുതിയത് പണിയണമെന്നു ഞങ്ങൾ തീരുമാനിച്ച രാത്രിയിലാണത്. അതു ഞാൻ മാത്രമേ കേട്ടുകാണുകയുള്ളൂ. മറ്റുള്ളവരെല്ലാം ആർക്കിടെക്റ്റിനൊപ്പം പുതിയ വീടിൻ്റെ പ്ലാനുകളിലൂടെ സ്വപ്നപ്പറക്കൽ നടത്തുകയായിരുന്നു. പണിയാൻ പോകുന്ന പുതിയ വീട്ടിൽ എല്ലാവർക്കും വെവ്വേറെ മുറികളുണ്ടായിരിക്കും. അതിഥികൾക്കായിട്ട് അതിവിശാലമായ മുറികൾ വേറെയുമുണ്ട്. അത് അവർക്കുവേണ്ടി മാത്രമാണ്. അവരെത്താത്ത ദിവസങ്ങളിൽ അത് അടഞ്ഞ് അതിഥിസേവാസജ്ജരായി ഒരുങ്ങിക്കെട്ടി കാത്തുകാത്തിരിക്കും. ഇരുപതാളുകൾക്ക് സമയചിന്തയില്ലാതെ ഭോജനം നടത്താൻContinue Reading

കുഞ്ഞുപ്രായത്തിൽ, ഞാൻ കേട്ട കഥകളിലൊന്നിൽ നൂറുമുറികളുള്ള ഒരു മാളികയുണ്ടായിരുന്നു. മാളികയുടെ ഉടമസ്ഥൻ തൊണ്ണൂറ്റൊമ്പതു മുറികളും തുറന്നിടുമായിരുന്നു. പക്ഷേ, നൂറാമത്തെ ആ മുറി മാത്രം തുറന്നു കാണിക്കാൻ അയാൾ ഒരിക്കലും തയ്യാറായിരുന്നില്ല. അനേകതവണ ആ കഥ കേട്ടിട്ടും കഥ പറഞ്ഞയാളുകൾ ഒരിക്കലും ആ മുറിയുടെ രഹസ്യം പറഞ്ഞു തന്നുമില്ല. ഒരു പക്ഷെ അവർക്കാർക്കും അതിനുത്തരം ഇല്ലായിരുന്നിരിക്കണം. ഓരോ മനുഷ്യൻ്റെ ഉള്ളിലും തുറക്കാത്ത ഒരു മുറിയുണ്ട്. പുറത്ത് ആളനക്കം കുറഞ്ഞ്, ഇരുട്ടു കനക്കുമ്പോൾContinue Reading

ആ നഗരത്തിലെ തെരുവുകൾക്ക് ദിവസങ്ങളുടെ പേരാണ് കൊടുത്തിരിക്കുന്നത്.ഞായറും തിങ്കളും പൂത്തിറങ്ങി ശനിയുടെ മന്ദതയിൽ മൂർച്ഛിക്കുന്ന മഹാനഗരമാണ്.ഞായറിൻ്റെ പേരുള്ള തെരുവിൽ നിറയെ വസ്ത്രങ്ങളുടെ കമ്പോളങ്ങളാണ്. നമ്മുടെ ചുട്ടിത്തോർത്തു മുതൽ പട്ടിൽ സ്വർണനൂൽ കോർത്തുകെട്ടി പല്ലവപ്പടർച്ച നടത്തിയ മുന്തിയ സാരികൾ വരെ കിട്ടുന്ന കടകൾ. തിങ്കൾത്തെരുവിൽ രുചിയുടെ രസഭാവങ്ങൾ ചമയമില്ലാതെയും ചമയം ചൂടിയും ആടുന്നു. ചുട്ടെടുക്കുന്നതിൻ്റെയും എണ്ണയിൽ മൂക്കുന്ന മധുരച്ചുരുളുകളുടെയും മണം ഉൾത്തെരുവുകളുടെ പഴയ ജനാലത്തുറപ്പുകളിലൂടെ മുഖ്യ തെരുവുകളിലേക്ക് പ്രസരിക്കും. തുടർന്നുള്ള തെരുവുകൾക്കുംContinue Reading

വർഷത്തിൽ രണ്ടു പ്രാവശ്യം കുടുംബവീട്ടിൽ വന്നുതാമസിക്കുമായിരുന്ന വൃദ്ധസന്യാസിയായ ഒരു ബന്ധു എനിക്കുണ്ടായിരുന്നു.ബന്ധങ്ങളഴിച്ചു വരുമ്പോൾ എൻ്റെ മുത്തശ്ശിയുടെ അമ്മാവനായിട്ടുവരും. അവർ സമപ്രായക്കാരായിരുന്നു. എല്ലാവരും വിളിക്കുന്ന വല്യമ്മാവനെന്ന അതേ വിളി തന്നെ ഞാനും അദ്ദേഹത്തെ വിളിച്ചു. സിലോണിൽനിന്ന് കാലവർഷക്കാറ്റ് ചെങ്ങന്നൂരിലെത്തുന്ന അതേ ദിവസമാണ് തെക്കുനിന്നുള്ള മെയിലിൽ അദ്ദേഹവും അവിടെ തീവണ്ടിയിറങ്ങുന്നത്. അപ്പോൾ സന്യാസിയുടെ ചടച്ചുയർന്ന വൃദ്ധദേഹത്തെപ്പൊതിഞ്ഞ് മഴത്തുള്ളികൾ രസിക്കും. എനിക്കോർമ്മയുള്ളപ്പോഴൊക്കെ അദ്ദേഹം വീട്ടിൽ വന്നിട്ടുള്ളത് അന്തി പരക്കുന്ന പരപരാ വെട്ടത്തിലാണ്. എന്നിട്ട് വിളക്കുതൊഴുത്Continue Reading

ഒറ്റയ്ക്കു യാത്രപോകുമ്പോൾ വായനയ്ക്കായി ചിലപുസ്തകങ്ങളും ഞാൻ കൂടെക്കരുതാറുണ്ട്. കാർ യാത്രയിലോ ബസ്സുയാത്രയിലോ വായന പ്രയാസമാണ്. കാരണം പ്രകൃതിയുടെ വിന്യാസങ്ങൾ കൈയകലത്തിൽ നിൽക്കുമ്പോൾ കഥകളോ നോവലോ ഒന്നും വായനയ്ക്ക് വഴങ്ങുകയില്ല. എന്നാൽ കവിതയുടെ നിത്യഭാസുരമായ ഇത്തിരിപ്പൂവിടലിന് സാദ്ധ്യതയുണ്ടുതാനും! ശ്രദ്ധിച്ചുനോക്കിയാൽ മതി, ഭൂമിയുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ കവികളുപേക്ഷിച്ചു പോയ സൂചകങ്ങൾ നമുക്ക് കാണാൻ കഴിയും. ഞങ്ങളുടെ അയൽനാടായ കടമ്മനിട്ടയിലൂടെ യാത്രപോകുമ്പോൾ കവിയുടെ മുഴങ്ങുന്നസ്വരത്തിലൂടെ കാറ്റെന്നെ സദാതൊട്ടുകൊണ്ടിരിക്കും. കൊല്ലത്തുപോയിട്ട് ആറന്മുളയിലേക്കു മടങ്ങുമ്പോൾContinue Reading