ഡോ. പ്രകാശൻ പി പി

ഞങ്ങൾ കണ്ട ഒരു സ്വപ്നമായിരുന്നു അത്. പഠനം ക്ലാസ് മുറിക്കകത്തു മാത്രമല്ല, പുറത്തുമാണെന്ന് തിരിച്ചറിഞ്ഞ കുറേ മനുഷ്യരുടെ സ്വപ്നം. ഞങ്ങൾ അതിനെ കവിതയുടെ കാർണിവൽ എന്നുവിളിച്ചു. സർക്കാർ കലാലയത്തിലെ വിരലിലെണ്ണാവുന്നത്ര അധ്യാപകർ മാത്രമുള്ള ഒരു പഠനവിഭാഗത്തിന് അതേറ്റെടുക്കാനാവുമോ എന്നു ശങ്കയുണ്ടായിരുന്നു. എടുത്താൽ പൊങ്ങാത്ത സ്വപ്നം എന്നു കരുതി മാറിനില്ക്കാൻ തോന്നിയില്ല. ഞങ്ങൾ അത് ഏറ്റെടുത്തു. ‘ആകാശം നോക്കി നടന്ന് പൊട്ടക്കിണറ്റിൽ വീഴാൻ’ വിധിക്കപ്പെട്ട കവികൾക്ക് വർഷത്തിലൊരിക്കൽ സ്വയം ജ്ഞാനസ്നാനം ചെയ്യാനൊരിടംContinue Reading

എണ്ണമറ്റ നാടകങ്ങൾ…!അഞ്ഞൂറ്റിഅമ്പതിലധികം സിനിമകൾ….!നിരവധി ജനപ്രിയ സീരിയൽപരമ്പരകൾ…!അഞ്ച് തലമുറയുടെ അഭിനയപ്രതിഭ…!വിടവാങ്ങിയത് മലയാള സിനിമയുടെ ചരിത്രമാണ്…. അഭിനയം എന്നാൽ എന്താണ് ? ‘ഇല്ലാത്തത് ഉണ്ടെന്നും ഉള്ളത് ഇല്ലെന്നുമുള്ള നാട്യം’ എന്ന് ശബ്ദതാരാവലി. വിഭാവത്തിന്റെയും അനുഭാവത്തിന്റെയും സഞ്ചാരി ഭാവത്തിന്റെയും ഔചിത്യപൂർണ്ണമായ സംയോഗത്തിൽ നിന്നാണ് രസാസ്വാദനമുണ്ടാകുന്നതെന്ന് രസസിദ്ധാന്തം. ഇങ്ങനെയുള്ള ഭാവാഭിനയത്തെ ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നിങ്ങനെ നാലായി നാട്യശാസ്ത്രം തരം തിരിക്കുന്നു. എല്ലാതരം അഭിനയ രീതികളുടെയും മർമ്മം ഔചിത്യമാണ്. എല്ലാ ഘടകങ്ങളും അപാരമായ ഔചിത്യഭംഗിയോടെContinue Reading

മലയാളത്തിനു ഒരു സർവ്വകലാശാല എന്ന ആശയത്തിനു കുറഞ്ഞത് നൂറുവർഷത്തെ പഴക്കമെങ്കിലുമുണ്ട്. കേരളത്തിൽ ഒരു സർവ്വകലാശാല വേണമെന്നും അതിനു ‘മലയാള മഹാമന്ദിരം’എന്ന് നാമകരണം ചെയ്യണമെന്നും 1909ൽത്തന്നെ എ.ആർ. രാജരാജവർമ്മ നിർദ്ദേശം വെയ്ക്കുന്നുണ്ട്. ഇന്നത്തെ കേരളസർവ്വകലാശാലയുടെ പൂർവ്വരൂപം ആരംഭിക്കുന്നതുതന്നെ ഈ ലക്ഷ്യത്തെ മുന്നിൽക്കണ്ടുകൊണ്ടാണ്. അതിനർത്ഥം മലയാളിയുടെ ഭാഷാ സാഹിത്യപഠനത്തിന്റെ ചരിത്രത്തിനു അക്കാദമികമായ യുക്തിക്കപ്പുറം ഒരു സ്വയം പ്രതിരോധത്തിന്റെ സാംസ്കാരിക യുക്തി കൂടി പ്രവർത്തിക്കുന്നുണ്ട് എന്നാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കൊളോണിയൽ മൂല്യവ്യവസ്ഥയിൽ സ്വത്വം നഷ്ടപ്പെട്ടContinue Reading

ഞങ്ങളുടെ കുട്ടിക്കാലം ഫുട്ബോളിന്റേതായിരുന്നു. ക്രിക്കറ്റ് അന്ന് ജനപ്രിയമായിരുന്നില്ല. നാട്ടിൻപുറം മുഴുവൻ ഫുട്ബോൾ ക്ലബ്ബുകൾ കൊണ്ട് നിറഞ്ഞിരുന്നു. ഒരു ഗ്രാമത്തിൽ ഒരു ക്ലബ്ബ് എന്നത് ഒരാചാരം പോലെ ഏതെങ്കിലുമൊരു’ ചരിത്ര സന്ദർഭ’ത്തിൽ പിറന്നു വീഴും. പിന്നീട് അത് വളർന്ന് പിളർന്ന് പലതായി മാറുന്നതിന് പ്രത്യേക കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരു നോട്ടപ്പിശക്, ഒരു വാക്ക് പിഴ, ഒരു ചെറു പിണക്കം ഇത്രയൊക്കെ മതിയായിരുന്നു ഒരു ക്ലബ്ബ് പിളരാൻ. വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്നContinue Reading

ശരീരം എങ്ങനെ ഒരു സമരായുധമാക്കാം എന്ന് ഇന്ത്യൻ ജനതയെ ആദ്യം പഠിപ്പിച്ചത് ഗാന്ധിജിയായിരുന്നു. മെലിഞ്ഞുണങ്ങിയ ഒരു വൃദ്ധൻ ഒരു ഒറ്റമുണ്ടും ധരിച്ച്, തന്റെ ശോഷിച്ച ശരീരം പാതി മറച്ച് ഇന്ത്യൻ ഗ്രാമങ്ങളിലൂടെ നടന്നുനീങ്ങിയപ്പോൾ ജനങ്ങൾ ഇളകിമറിയുന്നതിന്റെ മന:ശാസ്ത്രം അധികമാർക്കും മനസ്സിലായിരുന്നില്ല. വട്ടമേശസമ്മേളനത്തിൽ സൂട്ടും കോട്ടും ധരിച്ചെത്തിയ ലോകനേതാക്കൾക്കിടയിൽ എല്ലുന്തിയ അർദ്ധനഗ്നമായ തന്റെ ശരീരവും കൊണ്ട് ഗാന്ധി എന്നും വ്യത്യസ്തനായിരുന്നു. ഉണ്ണാനുമുടുക്കാനുമില്ലാത്ത അർദ്ധപട്ടിണിക്കാരായ ജനതയെ സ്വന്തം ശരീരത്തിലാവാഹിച്ചുകൊണ്ടുള്ള ഗാന്ധിയുടെ നില്പിനു രാഷ്ട്രീയമായContinue Reading