കാർണിവൽ നദിയുടെ ഉറവ
ഞങ്ങൾ കണ്ട ഒരു സ്വപ്നമായിരുന്നു അത്. പഠനം ക്ലാസ് മുറിക്കകത്തു മാത്രമല്ല, പുറത്തുമാണെന്ന് തിരിച്ചറിഞ്ഞ കുറേ മനുഷ്യരുടെ സ്വപ്നം. ഞങ്ങൾ അതിനെ കവിതയുടെ കാർണിവൽ എന്നുവിളിച്ചു. സർക്കാർ കലാലയത്തിലെ വിരലിലെണ്ണാവുന്നത്ര അധ്യാപകർ മാത്രമുള്ള ഒരു പഠനവിഭാഗത്തിന് അതേറ്റെടുക്കാനാവുമോ എന്നു ശങ്കയുണ്ടായിരുന്നു. എടുത്താൽ പൊങ്ങാത്ത സ്വപ്നം എന്നു കരുതി മാറിനില്ക്കാൻ തോന്നിയില്ല. ഞങ്ങൾ അത് ഏറ്റെടുത്തു. ‘ആകാശം നോക്കി നടന്ന് പൊട്ടക്കിണറ്റിൽ വീഴാൻ’ വിധിക്കപ്പെട്ട കവികൾക്ക് വർഷത്തിലൊരിക്കൽ സ്വയം ജ്ഞാനസ്നാനം ചെയ്യാനൊരിടംContinue Reading





















