January 2022 (Page 3)

അമ്മി ചവിട്ടിയാൽഅമ്മയെ ചവിട്ടിയ പോലെ.സ്വന്തം വീട്ടുകാരുമായി,അമ്മയുമായി,എല്ലാ ബന്ധങ്ങളുംവേർപെടുത്തുകയാണത്. ഇതെല്ലാംനീ തന്നെയല്ലെ അവളോട്പറഞ്ഞത്. കതിർമണ്ഡപത്തിനുമൂന്നു വലം വെച്ച്വലതു വശത്തെ അമ്മിയിൽവലതുകാൽ വച്ച് കയറി നിന്ന്,ആകാശത്തെവിടെയോകാണുന്നൊരു നക്ഷത്രത്തെ,അരുന്ധതിയാണെന്നുസങ്കൽപ്പിച്ച്,അതിനെ നോക്കണമെന്നുംപറഞ്ഞതോ? ആണധികാരത്തിൻ്റെകയ്പുനീർകുടിയ്ക്കാൻനീ തന്നെ അവളെ പറഞ്ഞുവിടുകയായിരുന്നു. കിടപ്പറയിൽആദ്യരാത്രി വന്നത്കെട്ട്യോൻ്റന്യേൻ!* അരുന്ധതിഒടുങ്ങാത്ത പാതിവ്രത്യത്തിന്റെചൈതന്യമത്രെ! പാതിവ്രത്യം കാത്തുസൂക്ഷിയ്ക്കാമെന്ന,മരണശേഷം മറ്റൊരു നക്ഷത്രംആയി വരുവാൻ തയ്യാറാണെന്നതടവറയിൽ കിടന്നു,മരിച്ച നക്ഷത്രത്തിൻ്റെമൗനദാർഢ്യം! *കുറ്യേടത്ത് താത്രിയുടെ അനുഭവം.അവരുടെ ആദ്യരാത്രി തൊട്ട് മരണം വരെ എല്ലാ ആണധീശത്തിനെതിരേയും ഒറ്റയാൾ പട്ടാളമായി പോരാടി. ആർക്കൈവിൽ സൂക്ഷിച്ചിട്ടുള്ള അക്കാലത്തെContinue Reading

എല്ലാ നാടിനും മണ്ണിനും നിറയെ കഥകൾ പറയുവാനുണ്ടാകും. കേൾക്കുവാൻ മനസ്സുണ്ടെങ്കിൽ കാതോർത്താൽ കഥകളിങ്ങനെ കിനിഞ്ഞിറങ്ങും, ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആകുലപ്പെട്ടും കടന്നുപോയ മനുഷ്യരുടെ ജീവിതങ്ങൾ കഥകളായി തെളിയും. അരിയോട്ടുകോണത്ത് നിന്നും അപ്രത്യക്ഷമായ ചുമടുതാങ്ങി മുതൽ മുറിച്ചുമാറ്റപ്പെട്ട പുളിമരം വരെ കഥാപാത്രങ്ങളാണ്. ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകും ചതച്ചിട്ടാൽ പച്ചമോരിന്റെ രുചി കൂടുമെന്നും, ഇത്തിരി കടുമാങ്ങ കൂടിയുണ്ടെങ്കിൽ തലച്ചുമടുകളുടെ ഭാരം കുറയുമെന്നും നാച്ചിയാരമ്മ പറയുമ്പോൾ ചുമടേറ്റിയ പെണ്ണുങ്ങൾ പാച്ചൻ മുതലാളിയുടെ കടത്തിണ്ണയിലിരുന്ന് തലയാട്ടിക്കൊണ്ട് കുലുങ്ങിച്ചിരിക്കും.Continue Reading

ഞങ്ങൾക്ക് ഒരു ഉണ്ണിപിറന്നു അച്ഛന്റെ ചന്തമോ അമ്മയുടെ നിറമോ മുത്തച്ഛന്റെ കവിളിലെകാക്കപുള്ളിയോ മുത്തശ്ശിയുടെ കഴുത്തിലെപാലുണ്ണിയോ ഇല്ലാത്ത ഒരു ഉണ്ണി. കണ്ണുണ്ടായിട്ടും കാഴ്ചയില്ലാത്ത നീണ്ടുമെലിഞ്ഞ കാതുണ്ടായിട്ടും കേൾവിയില്ലാത്ത ബുദ്ധന്റെ ഒരു പഴകിയഛായാചിത്രമുണ്ടായിരുന്നു ഞങ്ങളുടെ ചുവരിൽ. അതേ ഛായയായിരുന്നു ഉണ്ണിക്ക് അതേ നിറമായിരുന്നു കണ്ണുണ്ടായിട്ടും കാണാൻ കഴിയാത്ത കാതുണ്ടായിട്ടും കേൾക്കാൻകഴിയാത്ത ബുദ്ധന്റെ മറ്റൊരു ഛായാചിത്രമായി ഞങ്ങളുടെ ഉണ്ണി ഉലകത്തിൽവളർന്നു കവർ : വിൽസൺ ശാരദാ ആനന്ദ്Continue Reading

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇംഗ്ലീഷ് നാടകം എന്ന് വിലയിരുത്തപ്പെട്ട ‘ഗോദോയെ കാത്ത്’, അതിന്റെ ആദ്യ രംഗാവിഷ്കാരത്തിന്റെ എഴുപതാംവർഷത്തിലേക്ക് കടക്കുന്നു. ഒരിക്കലും വന്ന് ചേരാത്ത ഗോദോയെ കാത്തു നിൽക്കുന്ന എസ്ട്രഗണും വ്ലാഡിമിറും. മനുഷ്യ ജീവിതത്തിന്റെ നിരർത്ഥകത കാണിക്കുന്ന മഹത്തായ സൃഷ്ടിയാണത്. വി. കെ. എൻ ഭാഷയിൽ ‘ബക്കറ്റും പിടിച്ചു നിൽക്കുന്ന ശാമുവേലിന്റെ’ മാസ്റ്റർ പീസ്. 1950 കളിൽ ഉയർന്നു വന്ന അബ്സേഡ് ഫിക്ഷന്റെ ഏറ്റവും നല്ല ഉദാഹരണമായി കാണിക്കാവുന്ന കൃതിയാണ്Continue Reading

നിയോലിബറലിസം സാധ്യമാക്കുന്ന സാമ്പത്തികാഭിവൃദ്ധിയുടെ മികച്ച മാതൃകയായി അവതരിക്കപ്പെട്ടിരുന്ന ചിലി എങ്ങിനെയാണ് പൊടുന്നനെ ഇത്തരമൊരു വിപ്ലവകരമായ മാറ്റത്തിന്റെ വക്കിലെത്തിയത് ? ചിലിയിലെ ജനങ്ങളുടെ കണ്ണിൽ ജലത്തിന്റെയും അതുപോലുള്ള പൊതു പ്രകൃതിവിഭവങ്ങളുടെയും ഉടമസ്ഥാവകാശവും പാരിസ്ഥിക പ്രശ്നങ്ങളും മറ്റ് സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളുടെ അത്രതന്നെ പ്രാധാന്യമുള്ള വിഷയമായി മാറിയത് എന്തുകൊണ്ടാണ്? ഇതിന് ഉത്തരം തിരയേണ്ടത് ആ രാജ്യത്തിന്റെ കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തെ ചരിത്രത്തിലേക്കും അതിന്റെ പ്രധാന അന്തർധാരയായി വർത്തിച്ച നിയോലിബറൽ ലോകവീക്ഷണത്തിലുമാണ്.Continue Reading