January 2022 (Page 4)

കൽക്കരിയുടെ നിറമുള്ള ഇരുട്ടിൽ ഇപ്പോൾ തെളിയുന്നത് ഓർമ്മകളിൽ നിന്ന് മാഞ്ഞുപോകാത്ത ചില സത്യങ്ങളാണ് എന്നിട്ടും ഞാനവയെ ദു:സ്വപ്നങ്ങളെന്ന് വിളിക്കുന്നു..   ഇടിഞ്ഞുപോയ കൽക്കരിഖനിയുടെ അടിയിൽനിന്ന് ശബ്ദമില്ലാത്തവരുടെ ആത്മാക്കൾ എന്നോട് സ്വപ്നങ്ങളിലൂടെ സംവദിക്കുന്നു.   നുണപറയുന്ന ചരിത്രങ്ങളിലേക്കു നോക്കി അവർ ശബ്ദിക്കാനാവാതെ നെടുവീർപ്പിടുന്നു.. ചാട്ടയടിയേറ്റ് തിണർത്തുപൊട്ടിയ നീറ്റലൊടുങ്ങാത്ത മുറിവുകൾ മറയ്ക്കാൻ അവർ കൊടിയsയാളങ്ങൾ നിറഞ്ഞ പതാകകൾകൊണ്ട് പുതയ്ക്കുന്നു.   ഇടിച്ചു വീഴ്ത്തിയ ഖനിയിൽ നിന്നും രക്ഷപ്പെട്ട ഒരെലി സാന്ത്വനത്തിന്റെ പാരിതോഷികങ്ങൾ ഏറ്റുവാങ്ങാനെത്തിയContinue Reading

‘വലിയമ്മയ്ക്ക് രണ്ട് മക്കളാണ് -കുട്ട്യേടത്തിയും ജാന്വേടത്തിയും..കുട്ട്യേടത്തി കറുത്തിട്ടാണ്.ജാന്വേടത്തിയുടെ അഭിപ്രായത്തിൽ, തൊട്ട് കണ്ണെഴുതാം…’ അമ്മയുടേയും വലിയമ്മയുടേയും ശകാരവും ഭേദ്യവും നിരന്തരം ഏറ്റുവാങ്ങിയും വ്യവസ്ഥിതിയെ പരസ്യമായി വെല്ലുവിളിച്ചും ജീവിച്ച കുട്ട്യേടത്തിയുടെ കഥ, കഥാപാത്രത്തിന്റെ സ്വഭാവത്തിലും രചനയുടെ ശൈലിയിലും വേറിട്ട് നിൽക്കുന്ന എം ടി കഥയാണ്.-മലയാളികൾക്ക് മന:പാഠമായ കഥ .. മോശമല്ലാത്ത മട്ടിൽ അതിന്റെ ചലച്ചിത്ര രൂപവും വന്നു..കഥയോളം ഹൃദയസ്പർശിയായിരുന്നോ അത് എന്നതിനെ കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടാവും . പറയാൻ ഉദ്ദേശിക്കുന്നത് മറ്റൊരു കഥയെ കുറിച്ചാണ്.Continue Reading

നവീനങ്ങളായ ആശയങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുകയെന്നത് കേരള സംസ്‌കാരത്തിന്റെ ഒരു പ്രത്യേകതയാണല്ലോ. അത് കൊണ്ട് തന്നെയാണ് ഭാരതത്തിൽ പിറവിയെടുത്തതും വിദേശങ്ങളിൽ സംജാതമായതും ആയ മതങ്ങളെയെല്ലാം തന്നെ അവയുടെ പ്രാരംഭ ദശയിൽ പോലും സ്വാഗതം ചെയ്യാൻ നമുക്ക് കഴിഞ്ഞത്. വൈവിധ്യമാർന്ന ഏതാദൃശ ചിന്താ ധാരകൾ ഗണ്യമായ സ്വാധീനം ചെലുത്തുക വഴി ഇവിടത്തെ സമുദായ സൗഹൃദാന്തരീക്ഷം സമ്പന്നമാവുകയും ചെയ്തു. ക്രിസ്തു വർഷാരംഭത്തിനു നൂറ്റാണ്ടുകൾ മുൻപ് തന്നെ ജൈന ബുദ്ധ സന്ദേശങ്ങൾ കേരളത്തിൽ പ്രചരിച്ചിരുന്നു.Continue Reading

“ഏതെങ്കിലും ഒരു ദർശനം സ്ഥാപിച്ചെടുക്കാനായി ഒരാൾ നോവൽ രചിക്കേണ്ട കാര്യമൊന്നുമില്ല. ഒരു നോവലിന് മാത്രം കണ്ടെത്താൻ കഴിയുന്ന ജ്ഞാനം ആവിഷ്കരിക്കുമ്പോഴാണ് അതൊരു കലാസൃഷ്ടി ആകുന്നത്. ഒരു നോവൽ അതിന്റെ എല്ലാ സൗന്ദര്യത്തോടും കൂടി ഒരു നോവലായി നില കൊണ്ടാൽ മാത്രം മതിയാകും.”ജനുവരി ലക്കം എഴുത്ത് മാസികയിലെ പി എഫ് മാത്യൂസിന്റെ ലേഖനത്തിൽ നിന്നുമുള്ളതാണ് ഈ വരികൾ. ഒരു വട്ടമല്ല, രണ്ടു വട്ടം അതേ എന്ന് പറയുന്നു ഈ അഭിപ്രായത്തിന്. ദർശനങ്ങളോContinue Reading

പാത്തുമ്മയുടെ ആടിനെ വിറ്റു കിട്ടിയ പണം പ്രളയനാന്തര കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി നമ്മുടെ മുഖ്യമന്ത്രി സ്വീകരിച്ചതും 6 മണി ബുള്ളറ്റിനിൽ അഭിമാനപൂർവ്വം പറഞ്ഞതും ഏതാനും വർഷങ്ങൾക്കു മുമ്പ് മാത്രമാണ്. നിരവധി സ്‌കൂൾ കുട്ടികളും കുടുക്ക പൊട്ടിച്ചു കേരള പുനർനിർമ്മാണത്തിനായി ചില്ലറ തുട്ടുകൾ നൽകിയിരുന്നു. നമ്മുടെ മുഖ്യമന്ത്രിയും വിവിധ മന്ത്രിമാരും വിവിധ രാജ്യങ്ങളിലെ മലയാളികളെ സംഭാവനയ്ക്കായി സന്ദർശിച്ചു. ചിലർ പണം തരാമെന്നു പറഞ്ഞു, ചിലർ പറഞ്ഞു പറ്റിച്ചു, ചിലർ ദാനം തരാമെന്നുContinue Reading