July 2021 (Page 4)

കാത്തിരിക്കുക ഇത്ര മാത്രം പറയാം ഉണർന്നിരിപ്പാണ് ദുർഘടങ്ങളാണെങ്ങും ദുരയും ആചാരവും ദുഷ്ടരാവാത്തവരുടെ ദുരിതവും, എന്നാലും ബാല്യത്തിന്റെ ചിരിയിലും കൗമാരമാം പ്രേമത്തിലും മധ്യമമില്ലാ പ്രണയത്തിലും ചിരന്തനസ്നേഹത്തിലും ദിവാസ്വപ്നങ്ങളുണ്ട് ദിഗന്തം മുഴങ്ങും പ്രകമ്പനങ്ങളുണ്ട് ദിക്കിനെ സമയമാക്കും തനിക്കു താൻ ചുറ്റും വളഞ്ഞു പുളഞ്ഞു ചുരുങ്ങും സങ്കോചത്തിൻ കരിമ്പടമുണ്ട്, അതിൽ ചോദ്യങ്ങൾക്കൊക്കെ ഉത്തരങ്ങളുണ്ട്. കാത്തിരിക്കുക കഥകൾ ചിലത് പറയാതിരിക്കുക വയ്യ! ***************** നൂറ്റെൺപതിലൊതുങ്ങുമോ ത്രികോണം തന്നെ പക്ഷേ പരന്ന പ്രതലത്തിലല്ല ഒരു ഗോളത്തിന്റെ മുകളിൽContinue Reading

കോവിഡ് 19 ഏറ്റവും കൂടുതൽ ബാധിച്ച ഒരു ഇൻഡസ്ട്രി ആണ് റീട്ടെയിൽ മേഖല. ലോകമെങ്ങും റീട്ടെയിൽ മേഖല ഇന്ന് വരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് നേരിട്ടത്. മാസങ്ങളോളം പല ഘട്ടങ്ങളിലായി കടകൾ അടഞ്ഞു കിടന്നു, ഇപ്പോഴും അടഞ്ഞു കിടക്കുന്നു, തെരുവുകളിലും വൻകിട ഷോപ്പിംഗ് മാളുകളിലും. മറ്റു ഇന്ഡസ്ട്രികളിൽ നിന്നും റീട്ടെയിൽ മേഖലക്കുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് അത് ദൈനം ദിന കാഷ് ഫ്ളോയെ ആശ്രയിച്ചു നിൽക്കുന്ന ഒന്നാണ് എന്നതാണ്. അതായതു ഒരു എഞ്ചിനീയറിങ്Continue Reading

കഴിഞ്ഞ കേന്ദ്ര ബജറ്റിൽ CSR (കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി) വിനിയോഗത്തെയും റിപ്പോർട്ടിങ്ങിനെയും കുറിച്ച് ചില നിയന്ത്രണങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. CSR നിർബന്ധം (manadatory) അല്ലാതാക്കാൻ കോർപ്പറേറ്റ് സമ്മർദ്ദമുണ്ട്. കോവിഡ് അതിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു കിറ്റെക്സിന്‍റെ ഇന്നത്തെ അഭൂതപൂർവമായ ജനപ്രീതി അതിന്റെ CSR വിനിയോഗ പദ്ധതികളിൽ നിന്നുണ്ടായതാണ്. നാളെ ഇത് തുടരാൻ കഴിയാത്ത അവസ്ഥ കമ്പനി മാനേജ്‌മെന്റ് മുന്നിൽ കാണുന്നു. ത്രിഫ്റ്റ് ഷോപ്പുകളിലൂടെയും ഭവന സഹായ പദ്ധതികളിലൂടെയും ആണ് പ്രധാനമായുംContinue Reading

“അവസാന സമയത്ത് ഒന്നടുത്ത് ഇരുന്ന് കൈ പിടിക്കാനോ മിണ്ടാനോ ആശ്വസിപ്പിക്കാനോ ഒന്നും എനിക്ക് പറ്റിയില്ല, ഇനി ഈ ജന്മത്തിന്റെ ബാക്കി കാലം അതൊരു കുറ്റബോധമായി അങ്ങിനെ എന്റെ കൂടെ” എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് കുറച്ച് വർഷങ്ങൾക്ക് മുമ്പ് അകാലത്തിൽ വിട്ട് പോയ ഭാര്യയെ കുറിച്ചിത്പറഞ്ഞപ്പോൾ ഒന്ന് വ്യക്തമായി, ഞാനും നിങ്ങളും ഒക്കെ പല തരത്തിൽ ഈ കുറ്റബോധത്തിന്റെ അടിമകൾ തന്നെ. ഐസിയുവിന്റെ വിങ്ങുന്ന തണുപ്പിൽ ഏതൊക്കെയോ യന്ത്രങ്ങളുടെContinue Reading

മലയാളത്തിനു ഒരു സർവ്വകലാശാല എന്ന ആശയത്തിനു കുറഞ്ഞത് നൂറുവർഷത്തെ പഴക്കമെങ്കിലുമുണ്ട്. കേരളത്തിൽ ഒരു സർവ്വകലാശാല വേണമെന്നും അതിനു ‘മലയാള മഹാമന്ദിരം’എന്ന് നാമകരണം ചെയ്യണമെന്നും 1909ൽത്തന്നെ എ.ആർ. രാജരാജവർമ്മ നിർദ്ദേശം വെയ്ക്കുന്നുണ്ട്. ഇന്നത്തെ കേരളസർവ്വകലാശാലയുടെ പൂർവ്വരൂപം ആരംഭിക്കുന്നതുതന്നെ ഈ ലക്ഷ്യത്തെ മുന്നിൽക്കണ്ടുകൊണ്ടാണ്. അതിനർത്ഥം മലയാളിയുടെ ഭാഷാ സാഹിത്യപഠനത്തിന്റെ ചരിത്രത്തിനു അക്കാദമികമായ യുക്തിക്കപ്പുറം ഒരു സ്വയം പ്രതിരോധത്തിന്റെ സാംസ്കാരിക യുക്തി കൂടി പ്രവർത്തിക്കുന്നുണ്ട് എന്നാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കൊളോണിയൽ മൂല്യവ്യവസ്ഥയിൽ സ്വത്വം നഷ്ടപ്പെട്ടContinue Reading