ജന്മ ദിനം
ജന്മദിനത്തിന്റന്ന് രാത്രിയിൽഅവൾഅടുക്കളയിലായിരുന്നു.വയസ്സ് അറുപത്ആരും സഹായിക്കാനില്ല.ഹോം നഴ്സിന് ഇരുപതിനായിരംകൊടുക്കണ്ട, അത് തനിക്കുതന്നാൽ മതി എന്ന്കിട്ടില്ലെന്നറിഞ്ഞിട്ടുംഅവൾ തന്നെയാണ് തമാശയായിപറഞ്ഞത്.തമാശകളിലൂടെ ഏതുനിസ്സഹായാവസ്ഥയെയുംതരണം ചെയ്യാൻഅവൾക്കാകുന്നു.‘നിനക്കൊട്ടും ഇംഗ്ലീഷ് അറിയില്ലല്ലേ’എന്ന ചോദ്യത്തിന്‘എന്നാ ഒരു മദാമ്മയെ ആലോചിച്ചൂടെ ‘എന്ന് ചിരിച്ചാർത്തു ചോദിക്കുംആകൃതി നഷ്ടപ്പെട്ട ഉടൽഅവൾക്കൊരു വിഷയമേയല്ല.അടുക്കളയിൽ പണിയെടുക്കുമ്പോൾഓരോ മുഖങ്ങൾഓർമ്മയിൽ വരുംഅപ്പോൾ അവൾ ചിരിക്കുകയുംകരയുകയുംനാണിക്കുകയും ചെയ്യുംഒരു റേഡിയോയും ചെടിച്ചട്ടിയുംതന്റെ സാമ്രാജ്യത്തിൽവേണമെന്ന് അവൾ ഓർക്കുംഇരിക്കാനൊരു കസേരയുംവേണം. അധികമായിഇപ്പോഴുള്ളത് ഗുളികപ്പെട്ടി മാത്രം.ഒരു ദിവസം എത്ര ചായതിളപ്പിക്കുമെന്നൊന്നുംഓർക്കേണ്ട ആവശ്യമില്ലതമാശക്കാരി ആയതുകൊണ്ട്ചിരിച്ചു തള്ളാം.തനിക്കാണിപ്പോൾ ഏറ്റവുംമറവി എന്നവൾക്കറിയാംഅപ്പോൾ തന്റെContinue Reading





















