LITERATURE (Page 99)

ചെറോണയുടെയും അയ്യപ്പന്റേയും മകൻ പ്രൊഫ എം കുഞ്ഞാമന്റെ ജീവിത സമരം ” എതിര്” കേരള സാഹിത്യ അക്കാദമിയുടെ ആത്മ കഥയ്ക്കുള്ള പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെടുകയും അദ്ദേഹം ആ പുരസ്‌കാരം നിരസിച്ചിരിക്കുകയും ചെയ്തിരിക്കുകയാണല്ലോ. 5 പതിപ്പുകൾ ഇറങ്ങിയെങ്കിലും മലയാള ധൈഷണിക മണ്ഡലം ഗൗരവമായി ചർച്ചയ്‌ക്കെടുക്കാതെ പോയ പുസ്തകമാണ് എതിര്. അത് അറിയാതെ സംഭവിച്ചു പോയ ഒന്നല്ല നൂറ്റാണ്ടുകളായി നമ്മൾ കണ്ടില്ലെന്നു നടിച്ച, ചരിത്രത്തിന്റെ അരികുകളിലേക്കു ബോധപൂർവ്വം മാറ്റി നിർത്തിയ, ദളിത് സമൂഹം മുന്നോട്ട്Continue Reading

നഗരഹൃദയത്തിലെ തിരക്ക് പിടിച്ച സ്ഥലത്ത് വാസ്തുശില്‍പ്പഭംഗിയില്‍ ശ്രദ്ധേയമായ കെട്ടിടത്തില്‍ സ്ഥിതിചെയ്യുന്ന ബാങ്കായിരുന്നു അത്. മുന്നില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡിലെ കുടുംബം ബാങ്കില്‍ വന്നാല്‍ ലോണ്‍ തരാമെന്ന് സന്തോഷത്തോടെ പറയുന്നത് കാണാം. ”എന്തേ…എവിടേക്കാ വലിഞ്ഞു കയറി പോകുന്നത് ”. അകത്തേക്കുള്ള പ്രവേശനം തടഞ്ഞു കൊണ്ട് അമ്മയോടും മകളോടും പട്ടാള വേഷം ധരിച്ച കാവല്‍ക്കാരന്‍ ചോദിച്ചു. കാവൽക്കാരന്‍റെ നെഞ്ചില്‍ നക്ഷത്രങ്ങളും അരയില്‍ റിവോള്‍വറും കാണാം. ”ഇവള്‍ക്ക് പഠിക്കാന്‍ വിദ്യാഭ്യാസ ലോണിന് വേണ്ടി വന്നതാ..”Continue Reading

കോളേജ് ഡേയിലെ അവസാന ഐറ്റം ആയിരുന്നു മാന്ത്രികന്‍റെ ഹിപ്നോട്ടിസം. അതിനുവേണ്ടി ബിരുദ വിദ്യാർത്ഥികളായ ഞങ്ങൾ കുറച്ചു പേരെ സ്റ്റേജിലേക്ക് വിളിപ്പിച്ചു. പിന്നീട് അദ്ദേഹത്തിന്‍റെ ആജ്ഞാനുവർത്തികളായ പാവകൾ മാത്രമായി ഏവരും മാറി. ഓരോന്ന് പറയുമ്പോഴും അതേ കാര്യം ഞങ്ങൾ അനുഭവിച്ചു. ആ മാന്ത്രികന്‍റെ വാക്കുകളായി ലോകം. “ഇപ്പോൾ നിങ്ങൾ കാശ്മീരിൽ ആണ്. ആ തണുപ്പ് നിങ്ങൾക്ക് കിട്ടുന്നില്ലേ?’ എന്ന ചോദ്യത്തോടെ ഞങ്ങളിൽ അനല്പമായ ശീതം പെരുത്തുവന്നു. ”അതിർത്തിയിലെ ശത്രു രാജ്യത്തെ പട്ടാളക്കാരെContinue Reading

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ ആയി നിയമിച്ചത് നിയമ വാഴ്ചയെ നിസ്സങ്കോചം വെല്ലുവിളിക്കുന്ന നടപടിയാണ് .ഇതിൽ സംസ്ഥാന സർക്കാർ ,പ്രത്യേകിച്ച് ആഭ്യന്തര വകുപ്പ് , പോലീസ്,കോടതി ,ആശുപത്രികൾ ,ബ്യുറോക്രസി , സിവിൽ സമൂഹം , മാധ്യമങ്ങൾ എന്നിങ്ങനെ എല്ലാ മേഖലകളുടെയും കൈകൾ പങ്കിലമാണെന്നതാണ് സംഭവത്തെ അന്യാദൃശമാക്കുന്നത് സ്വകാര്യമായ ഒരു വിരുന്നുസൽക്കാരത്തിൽ വെച്ച് മദ്യപിക്കുകയോ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയോ ചെയ്യുന്നത് നോർമൽ ആയ കാര്യമാണ് പക്ഷെ ,. മദ്യപിച്ച അവസ്ഥയിൽ വാഹനമോടിച്ചതു കുറ്റകൃത്യമാണ്.നിയമംContinue Reading

മഴ ആര്‍ത്തലച്ചുപെയ്യുകയാണ്. കാറ്റും വീശിയടിക്കുന്നുണ്ട്. പുതപ്പില്‍ ഒന്നുകൂടി ചുരുണ്ടുകിടക്കുവാന്‍ അവള്‍ക്ക് കൊതി തോന്നി. മഴപെട്ടെന്നുതന്നെ നിലച്ചപ്പോൾ ആശ്വാസമാണ് തോന്നിയത്. സമയം ഇനിയും നല്ലതുപോലെ വെളുത്തിട്ടില്ല. കടപ്ലാവിന്‍റെ ചുറ്റുവട്ടത്തില്‍ തമ്പടിച്ച കട്ട ഇരുട്ട് നീങ്ങിത്തുടങ്ങുന്നതേയുളളു. അകലെ അമ്പലത്തില്‍ നിന്നുമുളള പാട്ടിന്‍റെ ശബ്ദം നേരിയതായി അലയടിക്കുന്നുണ്ട്. തിടുക്കത്തില്‍ എഴുന്നേറ്റു അച്ഛനുവേണ്ടി അല്പം കട്ടന്‍ കാപ്പിയിട്ട് അവളും കുടിച്ചു. പാവപ്പെട്ട വീട്ടിലെ സുന്ദരിയായ മീനു. അവളുടെ ശരീരത്തില്‍ ഒരുതരിപ്പോന്നുപോലുമില്ലെന്നുളളത് അവളുടെ അമ്മക്ക് എപ്പോഴും ആവലാതിContinue Reading