LITERATURE (Page 99)

ജന്മദിനത്തിന്റന്ന്‌ രാത്രിയിൽഅവൾഅടുക്കളയിലായിരുന്നു.വയസ്സ് അറുപത്ആരും സഹായിക്കാനില്ല.ഹോം നഴ്സിന് ഇരുപതിനായിരംകൊടുക്കണ്ട, അത് തനിക്കുതന്നാൽ മതി എന്ന്കിട്ടില്ലെന്നറിഞ്ഞിട്ടുംഅവൾ തന്നെയാണ് തമാശയായിപറഞ്ഞത്.തമാശകളിലൂടെ ഏതുനിസ്സഹായാവസ്ഥയെയുംതരണം ചെയ്യാൻഅവൾക്കാകുന്നു.‘നിനക്കൊട്ടും ഇംഗ്ലീഷ് അറിയില്ലല്ലേ’എന്ന ചോദ്യത്തിന്‘എന്നാ ഒരു മദാമ്മയെ ആലോചിച്ചൂടെ ‘എന്ന് ചിരിച്ചാർത്തു ചോദിക്കുംആകൃതി നഷ്ടപ്പെട്ട ഉടൽഅവൾക്കൊരു വിഷയമേയല്ല.അടുക്കളയിൽ പണിയെടുക്കുമ്പോൾഓരോ മുഖങ്ങൾഓർമ്മയിൽ വരുംഅപ്പോൾ അവൾ ചിരിക്കുകയുംകരയുകയുംനാണിക്കുകയും ചെയ്യുംഒരു റേഡിയോയും ചെടിച്ചട്ടിയുംതന്റെ സാമ്രാജ്യത്തിൽവേണമെന്ന് അവൾ ഓർക്കുംഇരിക്കാനൊരു കസേരയുംവേണം. അധികമായിഇപ്പോഴുള്ളത് ഗുളികപ്പെട്ടി മാത്രം.ഒരു ദിവസം എത്ര ചായതിളപ്പിക്കുമെന്നൊന്നുംഓർക്കേണ്ട ആവശ്യമില്ലതമാശക്കാരി ആയതുകൊണ്ട്ചിരിച്ചു തള്ളാം.തനിക്കാണിപ്പോൾ ഏറ്റവുംമറവി എന്നവൾക്കറിയാംഅപ്പോൾ തന്റെContinue Reading

ജെന്നി ഫെരിയർ എന്ന അവളുടെ പ്രിയ ജെന്നിക്ക് വാട്സാപ്പിൽ മറുകുറി എഴുതുമ്പോൾ ന്യൂസിലാന്റിലെ ഹിമപാതത്തിന്‍റെ കുളിരോർമ്മകൾ അവളുടെ മനതാരിൽ കവിതയായി നിറയുകയായിരുന്നു. അവൾക്കും പങ്കെടുക്കാനായ മൂന്നു ദിവസത്തെ കാവ്യാത്മക സെമിനാറിൽ സർവ്വകലാശാലയിലെ ഇംഗ്ലീഷ്‌ മേധാവി ജെന്നിയായിരുന്നു വിഷയാവതാരക.വിവിധ രാജ്യങ്ങളിലെ കവയിത്രികളുടെ സമ്മേളനമായിരുന്നെങ്കിലും, ജെന്നിയുടെ ആമുഖ പ്രഭാഷണം അവളുടെ മന:സ്സിൽ നിരന്തരം പ്രതിധ്വനികൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. കാമത്തിനപ്പുറം ഉത്തമ പുരുഷന്മാർ ഏർപ്പെടുന്ന പ്രണയം അതിനായുള്ള അവരുടെ ജീവത്യാഗത്തെപ്പോലും തൃണവൽഗണിച്ചുകൊണ്ടായിരിക്കും എന്നും സ്ത്രീ അതിന്‍റെContinue Reading

എന്‍റെ മനസ്സിൽ ചില്ലിട്ടു സൂക്ഷിച്ച അനേകംമോഹചിത്രങ്ങളിലൊന്നാണിത്…തെങ്ങോലകളും കവുങ്ങിൻതലപ്പുകളും ചേർന്നുചുംബിക്കുന്ന, കതിരോൻ കണ്ണുപൊത്തിക്കളിക്കുന്നവഴിയിലൂടെ ഞാൻ നടക്കുകയാണ്.ഹൃദ്യമായ അനേകം പൂക്കളുടെ നറുമണം ഇടകലർന്നഇളങ്കാറ്റെന്നെ മത്തുപിടിപ്പിക്കുന്നു. വർണ്ണങ്ങൾ വാരിവിതറിയ പൂക്കൾ നിറഞ്ഞഉദ്യാനത്തിലെത്തിയപ്പോൾ വരവേൽക്കാൻ പൂമ്പാറ്റകളുടെ ഒരുസമുദ്രം തന്നെ ഉണ്ടായിരുന്നു..അളവറ്റ അവയുടെ ചിറകുകളിലെ ചിത്ര പണികൾ കണ്ട് എന്‍റെകൺപീലികൾ നനഞ്ഞു കുതിർന്നുപൂക്കളിൽ നിന്ന് പൂക്കളിലേക്ക്ചാഞ്ചാടിയവർ എൻ കണ്ണുകളെ വിസ്മയിപ്പിച്ചു. പിന്നീടവ കൂട്ടമായ്വന്നെൻ ശിരസ്സിൽ പൂമ്പൊടികൾ വാരിവിതറി…… ഉൻമത്തയായവിടുന്നിറങ്ങി പല വഴികളിലൂടെനടന്ന് കാടിന്നോരമെത്തിയ വേള കാട്ടരുവികളും,എണ്ണിയാലൊടുങ്ങാത്ത പക്ഷിക്കൂട്ടങ്ങളുമെന്നെContinue Reading

പട്ടികുരയുടെ ഉണര്‍ത്തുപാട്ടുകേട്ട് നമ്മുടെ രാമാനുജം കാലത്തുണര്‍ന്നത് ഭയന്നുവിറച്ചു കൊണ്ടാണ്. അയാള്‍ ഒടുവില്‍ കണ്ടു നിര്‍ത്തിയ സ്വപ്നത്തില്‍ വീട് മാഞ്ഞുപോയി; ഭൂമിയില്‍ ഒട്ടും അവശേഷിക്കാതെ, ഒരു നിലവിളി പോലുമില്ലാതെ. എന്നാല്‍ കിടക്ക വിട്ടെഴുന്നേറ്റപ്പോള്‍ വീട്, ആ പരുക്കന്‍ ചുമരുകളും, ഇളകിപ്പൊടിഞ്ഞ തറയും, മാറാല മൂടിയ കഴുക്കോലുകളും, കറുത്തുപോയ കൊല്ലം മേച്ചിലോടുമായി അങ്ങനെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. രാമാനുജത്തിന് അതൊരോര്‍മ്മപ്പെടുത്തലായിരുന്നു. അയാളുടെ തൊഴില്‍ശാല വില്‍ക്കപ്പെട്ടു. പിരിച്ചു വിടുമ്പോള്‍ ഡയറക്ടര്‍ നല്‍കിയ തുക തീരാറായി. ഇനിContinue Reading

വ്യവസ്ഥിതിയാണ് ഉത്തരവാദിയെന്ന് അയാൾ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. പൊലീസ് ഈ വ്യവസ്ഥിതിയെപ്പറ്റി ജനത്തോട് തിരക്കി. ഞങ്ങളല്ല, നിങ്ങളല്ലേ അതെന്നായി ഒന്നാമൻ. വെളുക്കെ ചിരിക്കുന്ന നേതാവെന്നോർത്തു രണ്ടാമൻ. ഏതോ കൈക്കൂലിക്കാരനെ ചൂണ്ടി മൂന്നാമൻ. മൂന്നുമല്ല, ആള് പത്രക്കാരനെന്നുറപ്പിച്ച് നാലാമൻ. വഴിമുട്ടിയ അന്വേഷണം;വഴികാട്ടാൻ ലുക്കൗട്ട് നോട്ടീസ്. വ്യവസ്ഥിതിയെ തേടുന്ന നോട്ടീസ് കണ്ടവർ ഞെട്ടി. നോട്ടീസിൽ ഫോട്ടോയ്ക്ക് പകരം കണ്ണാടി;നിലക്കണ്ണാടി. ജനം അത് എറിഞ്ഞുടച്ചു. വ്യവസ്ഥിതി തകർന്നു. കവർ : മനുContinue Reading