LITERATURE (Page 100)

ക്ലാസ്സുകൾ തുടങ്ങുന്നതിൻ്റെ ഏതാനും മിനുട്ടുകൾക്ക് മുമ്പാണ് അയാൾ പഠിപ്പിക്കേണ്ട വിഷയത്തെ കുറിച്ച് കൂടുതൽ അറിയാനെന്നോണം ഓൺലൈൻലൈബ്രറി റെഫറൻസ് ഗ്രന്ഥങ്ങളിൽ മുഖം പൂഴ്ത്തിയത്. ഡെസ്ക് ടോപ്പിന് അരികിലായി ചാർജിൽ വെച്ചിരുന്ന മൊബൈൽ ഫോണിൽ നിന്നും ഈയിടെ വൈറലായിമാറിയ റാസ്പുട്ടിൻ സംഗീതത്തിന്റെ റിങ്ങ്ടോൺ കേൾക്കുന്നുണ്ടായിരുന്നു. സ്റ്റാഫ് മുറിയിലെ കനത്ത നിശബ്ദതയെ ഭഞ്ജിച്ചതും അകലം പാലിച്ചിരുന്ന അനുഷ്ക ടീച്ചർ ഇടം കണ്ണിട്ട് അയാളെ നോക്കി ഊറിച്ചിരിച്ചു. മനസ്സിൽ എന്നും നൃത്തച്ചുവടുകളെ ആരാധിച്ചിരുന്ന അയാൾക്ക് മെ‍ഡിക്കൽContinue Reading

അവസാനകവിത വായിച്ച്ആത്മസ്നേഹിതൻ പറഞ്ഞു:കാവ്യഗുണം തീരെയില്ലഅന്ന് രാത്രിഞാനെന്റെ കവിതാപുസ്തകംഒരിക്കൽകൂടി നിവർത്തിനോക്കി പ്രാസം വലിച്ചെറിഞ്ഞിരിക്കുന്നു അതിർത്തിക്കപ്പുറം പുറന്തള്ളപ്പെട്ടവർവിശക്കുന്ന മനുഷ്യർ വൃത്തം തെറ്റിച്ചിരിക്കുന്നുആശയറ്റ ആകാശംഅലങ്കാരങ്ങൾ ഉപേക്ഷിച്ചിരിക്കുന്നുഉടൽ പൊള്ളിയ പുഴകൾബിംബങ്ങളെ ശിഥിലമാക്കി ഒഴുകുന്നുതല തകർന്ന മഴക്കാലംതാളം മുറിച്ച് പെയ്യുന്നുപിഴുതെറിയപ്പെട്ട കുന്നുകൾധ്വനി വെട്ടിപ്പിളർന്നിരിക്കുന്നുമൺമറഞ്ഞ വയലുകൾപ്രതീകങ്ങൾ കുഴിച്ചുമൂടിയിരിക്കുന്നു ഇല്ല, കവിത തീരെയില്ലഎന്നാൽ പിന്നീട് ഓർത്തു:കാവ്യഗുണം കൊണ്ട് കോരിയാൽ ജീവിതത്തിൽ നിന്ന് എന്ത് കിട്ടും? കവർ ഡിസൈൻ : മനുContinue Reading

ഐരാണിമുട്ടം സിദ്ധാർത്ഥ ശങ്കർ എന്ന യുവ ചെറുകഥാകൃത്ത് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്ര പുറപ്പെട്ടു. തിങ്കളാഴ്ച്ച നടക്കുന്ന ആധുനികോത്തര സാഹിത്യകാരന്മാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു അത്. ഞായറാഴ്ച്ച രാവിലെ യാത്രതുടങ്ങിയ പരശുരാം എക്സ്പ്രസ്സിൽ ഇരുന്നുകൊണ്ട് കഥാകൃത്ത് ഓരോരോ മനോരാജ്യങ്ങളിൽ മുഴുകി. ഇടയ്ക്ക് തന്നെ ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ എന്ന് ഇടംകണ്ണിട്ടു ചുറ്റിലും നോക്കി. കഴിഞ്ഞ രണ്ടുമാസത്തിനകം കോട്ടയത്തുനിന്നും കോഴിക്കോടുനിന്നും പ്രസിദ്ധീകരിക്കുന്ന രണ്ട് പ്രമുഖ ആഴ്ചപ്പതിപ്പുകളിൽ തന്റെ കഥയും കൂടെ ഫോട്ടോയും അച്ചടിച്ചുവന്നത് അയാൾ ഒരുContinue Reading

പിരിയുവാൻ നേരത്ത് അകമേയെൻ നോവിന്റെ ഹിമബിന്ദുവെന്തേ വിതുമ്പി നിന്നു .ഇനിയെന്നു കാണുമെന്നറിയാതെയകലുന്ന കനവുകൾ നോറ്റരാക്കിളികൾ നമ്മൾ. പറയുവാനിനിയുമുണ്ടേറെ പരസ്പരംഇനിയെന്നെന്നോതുന്നു മിഴികൾ രണ്ടും .അനിവാര്യമെന്നു നീമെല്ലെ മന്ത്രിക്കുമ്പോൾവിരഹത്തിൻ തിരവന്നു പുണരുന്നുവോ. ഓർമ്മകൾ ചേറിയെടുക്കുന്നു മൗനത്തിൻഹൃദയത്തിലൂറുന്നപൊൻതരികൾ. ഒരുനാളുമണയില്ലതിരികെയാ നാളുകൾഇടനെഞ്ചിൽ തുടികളായ് തീരുമെന്നും. കവർ ഡിസൈൻ : ആദിത്യ സായിഷ്Continue Reading

“എന്നോടൊപ്പം പോരുന്നോ പെണ്ണേ നീ മലമുകളിലേക്ക്?” എന്ന് സായിപ്പ് ഇംഗ്ലീഷിൽ ചോദിച്ചപ്പോൾ വെപ്പുകാരി വെറോണിക്കയുടെ കവിളു രണ്ടും ചുകന്നുകാണുമെന്നും അവൾ, കാൽവിരൽ കൊണ്ടൊരു ലൗസിംബൽ നിലത്തു വരച്ചിരിക്കാമെന്നും നമ്മൾ ചിന്തിക്കും. സത്യമാണ്. വെറോണിക്കയുടെ കവിളു തുടുക്കുകയും, ചുണ്ടിൻ്റെ തിളക്കം കൂടുകയും, കൈകൾ കൂട്ടിപ്പിടിച്ചു തലതാഴ്ത്തി കാൽവിരൽ കൊണ്ടവൾ വൃത്തം വരയ്ക്കുകയും ചെയ്തു. പക്ഷേ മനസ്സിൽ അവൾ കണക്കുകൂട്ടിയതെന്തെന്ന് അന്നു സ്‌കറിയക്കു മാത്രമേ അറിയുമായിരുന്നുള്ളൂ. ആഴ്ച്ചപ്പതിപ്പിലെ തുടരനെപ്പോലെ, തുടർന്നു വായിക്കുവാൻ ഇത്തിരിContinue Reading