LITERATURE (Page 100)

എനിക്കൊരു പട്ടംഉണ്ടാക്കിത്തരാമോ?നല്ല പളപളാ തെളങ്ങണനെറോള്ള കടലാസു പട്ടം. കാതിലു കുണുക്കു വേണംമിണ്ടുമ്പ കുണുങ്ങണത്.പച്ച മഞ്ഞ നീല ചോപ്പ്ഓറഞ്ചു നിറങ്ങളിൽനീളോള്ള വാലു വേണംപറക്കുമ്പ പൊളയണത്. മൂക്കുത്തിക്കുഴിയിൽചരടു കെട്ടിക്കൊടുക്കണംമോളിലേക്ക് മൂളിപ്പറക്കണത്.കഴുകച്ചാരു കോർക്കാൻ വന്നാലു്വരാലു പോലെ വെട്ടിച്ചു പോണതു്. എന്നിട്ടേ …..പട്ടത്തിന്റെ വാലീതൂങ്ങിഎനിക്കും പറക്കണംപിന്നേ…. ങാ – ‘വഴീലു കണ്ടവരോടൊക്കെഒടേതമ്പുരാന്റെ വീട്ടിലേക്കുള്ളവഴി ചോദിച്ചറിയണം കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading

ഒരു രാത്രി നീണ്ട ട്രെയിൻ യാത്രയ്ക്കു ശേഷം മാർച്ചുമാസത്തിലെ ഒരു പ്രഭാതത്തിൽ ജ്യൂസപ്പി കോർത്തെ പ്രശസ്തമായ ആ നഴ്സിംഗ് ഹോം നില്ക്കുന്ന പട്ടണത്തിൽ എത്തിച്ചേർന്നു. നേരിയ ഒരു പനിയുണ്ടായിരുന്നെങ്കിലും സ്റ്റേഷനിൽ നിന്ന് ആശുപത്രിയിലേക്കു നടക്കാം എന്ന് അയാൾ തീരുമാനമെടുത്തുകഴിഞ്ഞിരുന്നു; ഒരു ചെറിയ ബാഗു മാത്രമേ കയ്യിലെടുക്കാനുള്ളു. ജ്യൂസപ്പി കോർത്തെയുടെ രോഗം അങ്ങനെ കാര്യമായി പറയാനും മാത്രം ഒന്നുമുണ്ടായിരുന്നില്ലെങ്കിലും, അതതിന്റെ പ്രാരംഭഘട്ടത്തിൽ മാത്രമായിരുന്നെങ്കിലും, പേരു കേട്ട ആ സാനിട്ടോറിയത്തിൽ പോകുന്നതാണു നല്ലതെന്ന്Continue Reading

ഒരു കുട്ടിയുടെ കൗതുകത്തോടെയാണ് പിൻസീറ്റിലിരുന്ന് റംല സ്വപ്നനഗരിയുടെ മായാ കാഴ്ചകൾ കാണുന്നത്. ആ ദൃശ്യങ്ങളിലേക്ക് തന്നെ കണ്ണും നട്ട് അബ്ദു അവരുടെ കൈകൾ ചേർത്തു പിടിച്ചു. മുന്നിലെ ഹാൻഡ് റെസ്റ്റിൽ അള്ളിപ്പിടിച്ചിരിക്കുന്ന പേരമകൻ ഡാനിഷ് ദൂരേക്ക് കൈകൾ ചൂണ്ടിപ്പറഞ്ഞു. “മാമാ ബുർജ് ഖലീഫ .” എല്ലാവരുടെയുടെയും നോട്ടം നരച്ച കെട്ടിടങ്ങൾക്കിടയിൽ ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന ആ സൂചിമുനയിലേക്ക്. “ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണിത്.”ഡ്രൈവിങ്ങിനിടയിൽ മരുമകൾ സജില പറഞ്ഞു.“ഉപ്പ കേറീട്ടുണ്ടോ അതിനകത്ത്?’വലതുഭാഗത്തിരിക്കുന്നContinue Reading

ജന്മദിനത്തിന്റന്ന്‌ രാത്രിയിൽഅവൾഅടുക്കളയിലായിരുന്നു.വയസ്സ് അറുപത്ആരും സഹായിക്കാനില്ല.ഹോം നഴ്സിന് ഇരുപതിനായിരംകൊടുക്കണ്ട, അത് തനിക്കുതന്നാൽ മതി എന്ന്കിട്ടില്ലെന്നറിഞ്ഞിട്ടുംഅവൾ തന്നെയാണ് തമാശയായിപറഞ്ഞത്.തമാശകളിലൂടെ ഏതുനിസ്സഹായാവസ്ഥയെയുംതരണം ചെയ്യാൻഅവൾക്കാകുന്നു.‘നിനക്കൊട്ടും ഇംഗ്ലീഷ് അറിയില്ലല്ലേ’എന്ന ചോദ്യത്തിന്‘എന്നാ ഒരു മദാമ്മയെ ആലോചിച്ചൂടെ ‘എന്ന് ചിരിച്ചാർത്തു ചോദിക്കുംആകൃതി നഷ്ടപ്പെട്ട ഉടൽഅവൾക്കൊരു വിഷയമേയല്ല.അടുക്കളയിൽ പണിയെടുക്കുമ്പോൾഓരോ മുഖങ്ങൾഓർമ്മയിൽ വരുംഅപ്പോൾ അവൾ ചിരിക്കുകയുംകരയുകയുംനാണിക്കുകയും ചെയ്യുംഒരു റേഡിയോയും ചെടിച്ചട്ടിയുംതന്റെ സാമ്രാജ്യത്തിൽവേണമെന്ന് അവൾ ഓർക്കുംഇരിക്കാനൊരു കസേരയുംവേണം. അധികമായിഇപ്പോഴുള്ളത് ഗുളികപ്പെട്ടി മാത്രം.ഒരു ദിവസം എത്ര ചായതിളപ്പിക്കുമെന്നൊന്നുംഓർക്കേണ്ട ആവശ്യമില്ലതമാശക്കാരി ആയതുകൊണ്ട്ചിരിച്ചു തള്ളാം.തനിക്കാണിപ്പോൾ ഏറ്റവുംമറവി എന്നവൾക്കറിയാംഅപ്പോൾ തന്റെContinue Reading

ജെന്നി ഫെരിയർ എന്ന അവളുടെ പ്രിയ ജെന്നിക്ക് വാട്സാപ്പിൽ മറുകുറി എഴുതുമ്പോൾ ന്യൂസിലാന്റിലെ ഹിമപാതത്തിന്‍റെ കുളിരോർമ്മകൾ അവളുടെ മനതാരിൽ കവിതയായി നിറയുകയായിരുന്നു. അവൾക്കും പങ്കെടുക്കാനായ മൂന്നു ദിവസത്തെ കാവ്യാത്മക സെമിനാറിൽ സർവ്വകലാശാലയിലെ ഇംഗ്ലീഷ്‌ മേധാവി ജെന്നിയായിരുന്നു വിഷയാവതാരക.വിവിധ രാജ്യങ്ങളിലെ കവയിത്രികളുടെ സമ്മേളനമായിരുന്നെങ്കിലും, ജെന്നിയുടെ ആമുഖ പ്രഭാഷണം അവളുടെ മന:സ്സിൽ നിരന്തരം പ്രതിധ്വനികൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. കാമത്തിനപ്പുറം ഉത്തമ പുരുഷന്മാർ ഏർപ്പെടുന്ന പ്രണയം അതിനായുള്ള അവരുടെ ജീവത്യാഗത്തെപ്പോലും തൃണവൽഗണിച്ചുകൊണ്ടായിരിക്കും എന്നും സ്ത്രീ അതിന്‍റെContinue Reading