LITERATURE (Page 85)

ഈയിടെയാണ് അറിഞ്ഞത്, മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ഒരു കത്തിലൂടെയാണ് മലയാളികളിൽ പലരും ആമസോൺ കാടുകൾ അടക്കമുള്ള കാടുകളല്ല പകരം സമുദ്രങ്ങളാണ് നമുക്ക് ശ്വസിക്കാനുള്ള ഓക്സിജൻ ഉണ്ടാക്കുന്നത് എന്ന് “പഠിച്ചത്” എന്ന്. പ്രസിദ്ധീകരിച്ച ഒരു കത്തിന്റെ കോപ്പിയും ഷെയർ ചെയ്തു കണ്ടു. ഫെയ്‌സ്ബുക്കിൽ കണ്ട ഈ വാർത്ത ശരിയാണെങ്കിൽ, തീർത്തും നിരുത്തരവാദപരമായാണ് മാതൃഭൂമി പോലൊരു പ്രസിദ്ധീകരണം ഇങ്ങനെ ഒരു തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചത്. കേരളത്തിൽ നടക്കുന്ന “വന-പരിസ്ഥിതി വിരുദ്ധ ശാസ്ത്ര വാദികളുടെContinue Reading

“മേരിക്കുട്ടിയുടെ ഒറ്റപ്പാളി ജനൽ” എന്ന പ്രയോഗം എന്നും ഗ്രാമത്തിൻ്റെ ഉൾത്തടങ്ങളിൽ ഉയർത്തുക ആകാംക്ഷയാണ്.പണ്ട് അതൊരു സത്യവും, ഇന്ന്, വഴി വീതികൂട്ടിക്കൊണ്ടുള്ള പട്ട ണവത്കരണം മേരിക്കുട്ടിയുടെ വീടുതന്നെ ഒരു ഗതകാല സ്മൃതിയാക്കി മാറ്റിയപ്പോൾ, അതൊരു സജീവമായ മിത്തും.ഗ്രാമത്തിലെ കവലയിൽ സംഭവങ്ങൾക്ക് കാലങ്ങളായുള്ള ഏക ദൃക് സാക്ഷിയായിരുന്നു മേരിക്കുട്ടി.എപ്പോഴും തൻ്റെ വീടിൻ്റെ മുകളിലെ നിലയുടെ അടച്ചുകെട്ടിയ വരാന്തയിലെ ഒറ്റപ്പാളി ജനലിൽ, കപ്പലിലെ കപ്പിത്താനെപ്പോലെ ഇമചിമ്മാതെ, സാകൂതം വീക്ഷിച്ചുകൊണ്ട് ഇരുന്നിരുന്ന, മേരിക്കുട്ടിയുടെ മുഖം ഗ്രാമീണർക്ക്Continue Reading

രാവിലെ ബാങ്കില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ അല്പം നേരത്തേ ഇറങ്ങിയതായിരുന്നു.ലെഔട്ടിന്‍റെ ഗേറ്റിനടുത്തു വെച്ച് പഴയ ശിഷ്യ ആന്‍ എതിരെ വന്നു.ആന്‍ ജോലിയുമായി വിദേശത്താണ്. മൂന്നാഴ്ചത്തെ ഒഴിവില്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞിരുന്നു. കോവിഡിന് മുന്‍പ് മുതലുള്ള വിശേഷങ്ങള്‍ പറയാനും കേള്‍ക്കാനുമുണ്ടായിരുന്നു.പ്രിയശിഷ്യയായിരുന്നു ലണ്ടനിൽ ജനിച്ച് വളർന്ന – കണക്ക് ഇഷ്ടവിഷയമായിരുന്ന- കണക്ക് ടെക്സ്റ്റ് പുസ്തകത്തിന്‍റെ ആദ്യപേജില്‍, ഭംഗിയുള്ള കൈപ്പടയില്‍, ‘The Sine Cosine and Multiple signsoft at a tangent makes meContinue Reading

വഴി തെറ്റിപ്പോയ ഒരുവന്‍വീട്ടിലേക്ക് നടക്കുന്നതു പോലെയല്ലവഴി തെറ്റിയ ഒരുവള്‍വീടു തേടുന്നത്. അവന്‍ കണ്ണു കൊണ്ട് തേടുംവീടിനെ.അവള്‍ ഇന്ദ്രിയങ്ങളഞ്ചു കൊണ്ടും. അവന്‍ യാഥാര്‍ത്ഥ്യങ്ങള്‍ കൊണ്ടു തേടുംവീടിനെ.അവള്‍ സ്വപ്നങ്ങള്‍ കൊണ്ടും. അവന്‍ വീട്ടുമ്മറം തേടുംവീടിനെ.അവള്‍ അടുക്കളപ്പുറവും. അവന്‍ അതിരിലെ മരം തേടുംവീടിനെ.അവള്‍ വേലിപ്പൂവും. അവന്‍ മണ്ണില്‍പ്പതിഞ്ഞ കാല്പാട് തേടുംവീടിനെ.അവള്‍ ആകാശത്തലിഞ്ഞു പോയ ചിറകുകളും. അവന്‍ കുട്ടികളുടെ കലമ്പല്‍ തേടുംവീടിനെ.അവള്‍ വിശന്നെരിഞ്ഞ കരച്ചിലും. അവന്‍ മുറ്റത്തു വിരിഞ്ഞ മുല്ല മണം തേടുംവീടിനെ.അവള്‍ ശയ്യയിലരഞ്ഞ ജീവിതവും.Continue Reading

എത്ര ഭയാനകം !എഴുനിറങ്ങളിലേറ്റവുമിരുളുവാൻകറുപ്പുമാത്രം നിറയുംശോകമിരുട്ടാക്കി മാറ്റുവാൻമനസ്സുമാത്രം. എത്ര വിചിത്രം!കിന്നരിവച്ച തലപ്പാവുകളെതലകളിലണിയാൻമനുഷ്യർ മാത്രം എത്ര ദുഃഖകരം !തിരസ്കൃതരുടെനിലവിളികൾക്കുംനിസ്സഹായരുടെഅപേക്ഷകൾക്കുംആരാണവകാശികൾ? എത്ര ഭയങ്കരം !ആത്മശാന്തിക്കായുള്ളകെടാവിളക്കുകളില്ലാത്തകുടീരങ്ങൾക്കുംവെടിവയ്പ്പിൽ ഭയന്നോടിരക്തസാക്ഷിക്കിണറായവർക്കുംആരാണവകാശികൾ? എത്ര അതിശയകരം!കാലത്തെ അതിജീവിച്ചുനിൽക്കുംരമ്യഹർമ്യങ്ങൾക്കുംപഴക്കമേറിയ ലോകാതിശയങ്ങളാകുംപിരമിഡുകൾ പേറുംശവക്കല്ലറകൾക്കുംആരാണവകാശികൾ ? എത്ര കഷ്ടം !കൊടുമുടികളിൽഹിമപാതത്തിലുംഅതിശൈത്യത്തിലുംകാവൽ നിൽക്കുംരക്ഷാഭടൻമാരുടെഅവശതകൾക്ക്‌ആരാണവകാശികൾ? എത്ര വിചിത്രംഅവകാശികളെത്തേടിയുള്ളഭ്രമണത്തിനിടയിൽ വസുധേകാണുന്നതവകാശസമരങ്ങൾ മാത്രം. കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading