LITERATURE (Page 85)

ലിയനഗേ അമരകീര്‍ത്തിവിവ: എ.കെ.റിയാസ് മുഹമ്മദ് വീട്ടില്‍ സ്ഥിരമായി നില്‍ക്കാന്‍ ഒരു സ്ത്രീയെ കണ്ടെത്തി തരാനായി ചേച്ചിക്ക് ഞാനൊരു സന്ദേശയമയച്ചു. മൂന്നു നാലു മണിയാകുമ്പോള്‍ ലക്ഷ്മി പോയിടുമെന്നതാണ് അതിനുള്ള പ്രധാനകാരണം. ലക്ഷ്മിയുടെ മകള്‍ക്ക് കുഞ്ഞ് പിറന്നതു തൊട്ടാണ് വീട്ടിൽ പോകാന്‍ അവള്‍ തിരക്കു കൂട്ടുന്നത്. അതില്‍പിന്നീട് തേങ്ങ ചിരവുന്നതിന് പകരം തേങ്ങ ചുരണ്ടാന്‍ തുടങ്ങിയിരുന്നു. “ഈ തേങ്ങാച്ചമ്മന്തി കഴിക്കാന്‍ പോലും മുള്‍ക്കരണ്ടിയും കത്തിയും വേണം” എന്നു പറഞ്ഞ സംഭവം പോലും നടന്നത്Continue Reading

കഥയിൽ കൂടി എഴുത്തുകാർ പറയുന്നത് ഒരു ആശയമാണ്. ആശയത്തെ വികസിപ്പിക്കുന്നതിന് വേണ്ടി കഥാകാരന്മാർ സംഭവങ്ങൾ പ്രതിപാദിക്കുന്നു. ആ ദൃശ്യതയിൽ കൂടി വായനക്കാർ ചലിക്കുന്നു. ദൃശ്യത്തെ മനോഹരമാക്കുന്നതിന് ഭാഷയും വാചകങ്ങളും വളരെ സമർത്ഥമായി അയാൾ ഉപയോഗിക്കുന്നു. എഡിറ്റിങ്ങും ക്രാഫ്റ്റിങ്ങും ഇവിടെയാണ് അവയുടെ ധർമ്മം നിർവഹിക്കുന്നത്. കെട്ടിയുയർത്തപ്പെട്ട സൗധത്തെയാണ് നിറങ്ങൾ കൊണ്ടും ചുമർ ചിത്രങ്ങൾ കൊണ്ടും അലങ്കരിക്കുന്നത്. അവ കാഴ്ചയെ മനോഹരമാക്കുന്നു. എന്നാലോ, സൗധത്തിന് ഉറപ്പ് നൽകുന്നുമില്ല. ചെറിയ കാറ്റിൽ ഇളകി വീഴുന്നContinue Reading

അന്നത്തെ അവധിക്കാലങ്ങൾക്ക് പറങ്കിമാങ്ങയുടെ മണമായിരുന്നു… പരീക്ഷ കഴിഞ്ഞാൽ പിന്നെ ഇല്ലം കാട്ടിൽ കശുവണ്ടി പൊട്ടിക്കാൻ പോകും. ഇല്ലത്തിന്റെ അടുത്തുള്ള കാടായതുകൊണ്ടാണ് അതിനു ഇല്ലം കാടെന്നു പേരുവന്നത്.അവിടെ ഒരു അമ്പലവും ഉണ്ട്.. ഇല്ലം കാട് മുഴുവൻ പറങ്കിമാവാണ്..ചുകപ്പും മഞ്ഞയും പറങ്കിമാങ്ങകൾ ഉണ്ടായി നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്… ” എടുത്തൂ ആ പെണ്ണ് ?അവൾടെ ഒപ്പം മോളും ഒന്നും പൊക്കൊളു ട്ടാ..” എല്ലാം നാട്ടുകാർ കൊണ്ടുപോകുകയാണെന്നും ഇത്തവണ വിറ്റാൽ കിട്ടുന്ന കാശുകൊണ്ട്Continue Reading

കർക്കിടകം കെട്ടഴിഞ്ഞ് പെയ്തരാത്രിയിലാണ് ചിരുതേയിഎന്ന കറമ്പി പെണ്ണ് പലിശക്കാരൻവറീതിന്റെ മകൻ ഔസേപ്പിനൊപ്പം ഒളിച്ച് പോയത്. കർക്കിടകം പാടം നിറഞ്ഞ് കുടിലിന്റെമുറ്റത്തെത്തുമ്പോൾ അപ്പൻ ഒടിഞ്ഞകൊന്തയുമായി പ്രാർത്ഥനയിലാവും.വേകാത്ത മരച്ചീനിക്ക് കാന്താരിയരക്കുന്ന അമ്മഅപ്പന്റെ പ്രാർത്ഥനയ് ക്കൊപ്പം ചുണ്ടനക്കും.കീറിയ പായയിൽ ജ്വരം മൂർഛിച്ചഅനുജനപ്പോൾ അടുപ്പിൽ വെറുതേതിളക്കുന്ന വെള്ളം നോക്കി കിടക്കുകയാവും.പൊടിഞ്ഞ ഓലപ്പഴുതിലൂടെഅകത്തെത്തിയ കർക്കിടകത്തെമൺചട്ടിയിൽ പിടിക്കുകയാവും അപ്പന്റെ യമ്മ. അക്കരെ,വറീതിന്റെ വീട്ടിൽ നിന്ന്കുടം പുളിയിട്ട് വച്ച കരിമീൻ കറിയുടെമണം കുടിലിലൂടെ പരന്നൊഴുകും. ചിരുതേയിയുടെ പട്ടിണിക്കൊരിക്കലുംഔസേപ്പാഹാരം നൽകിയിട്ടില്ല.കർക്കിടകം കുടിലിനെContinue Reading

പാതി നിറച്ച ഗ്ലാസിലെ വെള്ളം ആർത്തിയോടെ വലിച്ചു കുടിക്കുന്നതിനിടയിൽ, മുന്നിലൊരു മുരടനക്കം കേട്ട് താര തലയുയർത്തി. ബിട്ടു, ആർക്കും ഉടമസ്ഥാവകാശം സ്ഥാപിക്കാനില്ലാത്ത, തെരുവിലെ അഴുക്കുചാലിൽ വളർന്ന ഒരു ഭീകരൻ നായ!! വിളറി പിടിച്ചോടുന്ന കുട്ടികളും പാതിരാത്രിയിൽ ഒറ്റയ്ക്ക് വരുന്ന യാത്രികരുമാണവന്‍റെ പ്രധാന ഇര. അവന്‍റെ കടിയേല്ക്കാത്ത നാട്ടുകാർ വിരളം. ആ ഭ്രാന്തൻ നായയെ കൊല്ലാൻ പലരും പലതവണ ശ്രമിച്ചതാണ്. പക്ഷെ എല്ലാവരെയും കബളിപ്പിച്ചവൻ എപ്പോഴും രക്ഷപ്പെടും. ഇപ്പോഴിതാ, തന്‍റെ മുന്നിൽ,Continue Reading